Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിവാദങ്ങള്‍ വഴി സ്വയം വിവസ്ത്രനാകുന്ന മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 03:31 am IST
in Editorial

മുന്‍പൊക്കെ ഈശ്വരന്‍ പിന്നെപ്പിന്നെ, ഇന്നിപ്പോ കൂടെക്കൂടെ എന്നു പറഞ്ഞതുപോലെയായി മന്ത്രി ജി. സുധാകരന്റെ കാര്യം. പലനാള്‍ ചെയ്യുന്നതിന് ഫലം ഒരുനാള്‍ കിട്ടും എന്നും പറയാം. മാന്യന്മാരേയും വനിതകളേയും, കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ അപമാനിച്ചും അവഹേളിച്ചും നടക്കുന്ന മന്ത്രിക്ക് കരണത്തേറ്റ അടിപോലെയായി സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കാനുള്ള കോടതി ഉത്തരവ്. സ്വന്തം പാര്‍ട്ടിക്കാരിയും പെഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന വനിതയെ സമൂഹമധ്യത്തില്‍ അവഹേളിച്ചതിനാണ് കേസ്. സ്ത്രീ സുരക്ഷയ്‌ക്കും നവോത്ഥാനത്തിനുമായി മതില്‍ കെട്ടിപ്പൊക്കാന്‍ നടന്ന മന്ത്രിയെ രക്ഷിക്കാന്‍ പാര്‍ട്ടിക്കാര്‍ തീര്‍ത്ത മതില്‍ പോരാതെവന്നു. പൊലീസിനെ നിഷ്‌ക്രിയരാക്കിയവര്‍ക്കു കോടതിയെ കയറി ഭരിക്കാനാവില്ലല്ലോ. മതില്‍ എത്ര ഉയര്‍ത്തിക്കെട്ടിയാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരില്‍ നിന്ന്, അതു മന്ത്രിയായാല്‍പ്പോലും, സ്ത്രീകള്‍ക്കു സുരക്ഷ കിട്ടണമെങ്കില്‍ കോടതിതന്നെ ഇടപെടണമെന്നു വ്യക്തമായി. 

രണ്ടു വര്‍ഷം മുന്‍പ് ഒരു റോഡ് ഉദ്ഘാടനത്തിന്റെ വേദിയില്‍വച്ചായിരുന്നു മന്ത്രി തന്റെ സഹപ്രവര്‍ത്തകയെ പരസ്യമായി അവഹേളിച്ചത്. കരഞ്ഞുകൊണ്ടു വേദിവിട്ട വനിത പിന്നീടു പാര്‍ട്ടിയും വിട്ടു. പൊലീസില്‍ നിന്ന് നീതി കിട്ടാത്തപ്പോള്‍ കോടതിയിലെത്തി. പൊലീസിനെ വിരട്ടി വരുതിയില്‍ നിര്‍ത്തിയ പാര്‍ട്ടി, കോടതിയ്‌ക്കുമുന്നില്‍ നിസ്സഹായാവസ്ഥയിലായി. 

സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും പ്രസംഗിക്കുകയും അവരെത്തന്നെ പുലഭ്യം പറയുകയും ചെയ്യുന്ന ഈ മന്ത്രിക്കു സ്ത്രീയുടെ മഹിമയേക്കുറിച്ചും മാതൃത്വത്തിന്റെ മഹത്വത്തേക്കുറിച്ചും ആരാണൊന്നു പറഞ്ഞുകൊടുക്കുക? ജീവശ്ശാസ്ത്രപരമായി വ്യാഖ്യാനിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലല്ലോ അതൊന്നും. ഭക്തിയേയും വിശ്വാസത്തേയും ആചാരങ്ങളേയും സംസ്‌കാരത്തേയും തകര്‍ക്കാന്‍ സ്ത്രീകളുടെ സ്വകാര്യതയെ വ്യാഖ്യാനിച്ചും അപഗ്രഥിച്ചും ആഘോഷിച്ചും നടക്കുന്നവര്‍ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്നു തോന്നുന്നില്ല. മന്ത്രിയാകാന്‍ അത്യാവശ്യം വിവരക്കേട് അനിവാര്യമെന്നു കരുതുന്ന ഒരു ഭരണസംവിധാനത്തിന് ഈ മന്ത്രി സര്‍വഥാ യോഗ്യനായിരിക്കാം. പക്ഷേ, മന്ത്രിമാരും പാര്‍ട്ടിയും മാത്രമടങ്ങുന്നതല്ലല്ലോ സമൂഹം. അവരുടെ വികാരങ്ങളും വേദനയും മനസ്സിലാക്കാന്‍ കോടതികള്‍ പോലെ ഇത്തരം ചില സംവിധാനങ്ങള്‍ ഉള്ളത് നാടിന്റെ ഭാഗ്യം. മുന്‍പ് ഒരുതവണ ഇത്തരം വിവാദത്തില്‍ ചെന്നുപെട്ടപ്പോള്‍, അതു തന്റെ നിഷ്‌ക്കളങ്കമായ നാടന്‍ ഭാഷയാണെന്നു പറഞ്ഞു തടിതപ്പിയ ആളാണ് മന്ത്രി. പുലഭ്യത്തെ നാടന്‍ഭാഷയും അലങ്കാരവുമായി കാണുന്നതു തെരുവുഗുണ്ടകളുടെ മാടമ്പിത്തരത്തിനാണു ചേരുക. മന്ത്രിക്കസേരയ്‌ക്കല്ല. അതു മനസ്സിലാകണമെങ്കില്‍ സംസ്‌കാരമുള്ളവര്‍ ആ കസേരയില്‍ ഇരിക്കണം. വനിതകളുടെ സ്വകാര്യത ആഘോഷമാക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ മന്ത്രിസഭയില്‍ ഇങ്ങനെ ചിലരൊക്കെ വേണമല്ലോ.

 പൂജാരിമാരുടെയും സന്യാസിമാരുടേയും അടിവസ്ത്രം പരിശോധിക്കാന്‍ ഇവിടെ ആരും മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ ആര്‍ക്കും വിലക്കില്ല. പക്ഷേ, അതു മറ്റുള്ളവരുടെ സൗകര്യവുംകൂടി നോക്കിവേണം. എന്തിനും എല്ലാവരും നിന്നുതന്നെന്നു വരില്ല. സമൂഹം ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന അയ്യപ്പനേയും തന്ത്രിയേയും അയ്യപ്പന്റെ പിതൃസ്ഥാനമുള്ള രാജാവിനേയും, കേള്‍ക്കാന്‍ കൊള്ളാത്ത ഭാഷയില്‍ അപമാനിച്ചാല്‍ വിശ്വാസികള്‍ക്കു വേദനിക്കും. എന്നിട്ടും ചില മറുവാക്കുകള്‍ക്കപ്പുറം ഇവിടെ ഒന്നും സംഭവിക്കാത്തത്, ഹൈന്ദവ സമൂഹത്തിനു വിശ്വാസത്തിനൊപ്പം സംസ്‌കാരം കൂടി ഉള്ളതുകൊണ്ടാണ്. ആ സംസ്‌കാരമാണ് സ്ത്രീകളെ ആദരിക്കാനും മാതൃഭാവത്തില്‍ കാണാനും പഠിപ്പിച്ചത്. അതേ സംസ്‌കാരത്തേയാണ് ഈ സര്‍ക്കാരും പാര്‍ട്ടിയും അവജ്ഞയോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഓരോ വിടുവായിത്തരത്തിലൂടെയും താന്‍ സ്വയം വിവസ്ത്രനാവുകയാണെന്ന് അറിയാനുള്ള വിവേകമെങ്കിലും മന്ത്രിക്ക് ഉണ്ടായാല്‍ നന്ന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.