Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഐ പിടിച്ച പുലിവാല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:35 am IST
in Vicharam

ലോകസഭയില്‍ ഇപ്പോള്‍ ഒരംഗം മാത്രമാണ് സിപിഐയ്‌ക്ക്. അതും കേരളത്തില്‍നിന്ന്. എന്നുകരുതി സിപിഐ പ്രാദേശിക പാര്‍ട്ടിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകില്ല. വലിയവായില്‍ ആവോളം ബഹളംകൂട്ടാന്‍ സിപിഐയ്‌ക്കുള്ള മിടുക്ക് ഒന്നുവേറെതന്നെയാണ്. 

ഇന്ന് ലോകസഭയില്‍ ഒരംഗമാണെങ്കില്‍ ആയകാലത്ത് സിപിഐ ഇന്ത്യയിലെ രണ്ടാമത്തെ കക്ഷിയായിരുന്നു. പത്ത്പതിനേഴ് സംസ്ഥാനങ്ങളില്‍ വളരെ സ്വാധീനമുണ്ടായിരുന്ന കക്ഷി. പ്രവര്‍ത്തനപാരമ്പര്യം ഏറുമ്പോള്‍ പാര്‍ട്ടി വളരുന്നതാണ് പതിവ് കാഴ്ച. പക്ഷെ സിപിഐയുടെ ചരിത്രം ഒന്നുവേറെതന്നെയാണ്. പടവലം പോലെ വളര്‍ച്ച കീഴ്‌പ്പോട്ട്.

നാലര പതിറ്റാണ്ട് മുന്‍പുവരെ കൂട്ടിക്കെട്ടിയ മുന്നണികണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല എന്നായിരുന്നു കമ്മ്യൂണിസ്റ്റ്കാരുടെ മുദ്രാവാക്യം. ആദ്യപിളര്‍പ്പില്‍ രൂപംകൊണ്ട സിപിഎമ്മിലേയ്‌ക്ക്് അണികള്‍ ഒഴുകിയപ്പോള്‍ തലയെടുപ്പുള്ള നേതാക്കളെക്കൊണ്ട് സിപിഐയ്‌ക്ക് തൃപ്തിപ്പെടേണ്ടിവന്നു. പിളര്‍പ്പിനുശേഷം കേരളത്തില്‍ ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുപേരെയേ ജയിപ്പിക്കാനായുള്ളു. പിന്നീട് കൂട്ടിക്കെട്ടാതെ കമ്മ്യൂണിസ്റ്റ് കൊടി എവിടെയും പൊങ്ങിയിട്ടില്ല. 

ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വല്ലാതെ ദുരിതപര്‍വ്വമാണ് അനുഭവിക്കുന്നത്. അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറയുംപോലെ പാര്‍ട്ടിക്കകത്ത് പോര് അടങ്ങുന്നേയില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പാര്‍ട്ടിയിലെ കശപിശ കലശലായത്. തിരുവനന്തപുരം ലോകസഭാ സീറ്റ് സിപിഐയ്‌ക്ക് തീറെഴുതിക്കൊടുത്തതാണ്. എം.എന്‍. ഗോവിന്ദന്‍നായരും പി.കെ. വാസുദേവന്‍നായരും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ജയിച്ച് ലോകസഭയിലെത്തിയ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേമെന്റ് സ്ഥാനാര്‍ത്ഥിയെ ഇറക്കി ജയിക്കാനൊരു ശ്രമം നടത്തി. പക്ഷേ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്ത്. സ്ഥാനാര്‍ത്ഥിയാക്കാന്‍ ബനറ്റ് എബ്രഹാമില്‍ നിന്ന് കോടികള്‍ വാങ്ങി എന്ന ആരോപണവും പിന്നാലെ വന്നു. വോട്ടെടുപ്പ് കഴിഞ്ഞാലും ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയ ബനറ്റിനെ പിന്നെ മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല. പാര്‍ട്ടിയിലാകെ പൊട്ടിത്തെറിയും. ജില്ലാ സെക്രട്ടറിമാരായ രണ്ടുപേര്‍ പാര്‍ട്ടിവിട്ടുപോയി. പിന്നീടാകട്ടെ മുന്നണിയുള്ളതുകൊണ്ട് ജീവിച്ചുപോകുന്നു എന്ന മട്ടിലുമായി. വരാന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഒരു എത്തും പിടിയുമില്ല. സീറ്റ് വച്ചുമാറാന്‍ സിപിഎമ്മിനോട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു. കുഴപ്പം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നില്ല.

സിപിഐയ്‌ക്ക് സാമാന്യം ആളുണ്ടെന്ന് കരുതുന്ന ജില്ലയാണ് കൊല്ലം. അവിടെ ജില്ലാ സെക്രട്ടറിയെ നീക്കാന്‍ സംസ്ഥാന കമ്മിറ്റി കിണഞ്ഞു ശ്രമിക്കുന്നു. ആദ്യത്തെ തീരുമാനം പ്രകാരം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ജില്ലാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. സെക്രട്ടറി എന്‍. അനിരുദ്ധനെ നീക്കലായിരുന്നു ഏക അജണ്ട. ചര്‍ച്ച നടത്തി. ചേരിതിരിഞ്ഞു. ലക്ഷ്യം കാണാതെ സംസ്ഥാന സെക്രട്ടറിക്ക് മടങ്ങേണ്ടി വന്നു. മെലിഞ്ഞതിനെക്കാള്‍ നാണക്കേടാണ് സംസ്ഥാന നിര്‍വ്വാഹസസമിതിയുടെ തീരുമാനം നടപ്പാക്കാന്‍ പറ്റാത്തത്. ഈ വിലയിരുത്തലാണ് ഒരിക്കല്‍കൂടി കൊല്ലത്തേയ്‌ക്ക് വച്ചുപിടിക്കാന്‍ നിശ്ചയിച്ചത്. അനിരുദ്ധന്‍ മാറിയേപറ്റൂ. പകരം ആരെന്ന് കൊല്ലത്തെ പാര്‍ട്ടി കൗണ്‍സില്‍ തീരുമാനിക്കെട്ടെ എന്നും തീരുമാനം. വല്ലാത്തൊരു പുലിവാലാണ് സിപിഐയെ പിന്തുടരുന്നത്. ഒരു തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ അംഗീകൃത പ്രാദേശികകക്ഷി എന്ന പദവികൊണ്ട് സിപിഐയ്‌ക്ക് തൃപ്തിപ്പെടേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.