Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കൂടെനില്‍ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:33 am IST
in Editorial

ഏത് ജനാധിപത്യക്രമങ്ങളിലൂടെ നീങ്ങുന്ന സര്‍ക്കാരായാലും അങ്ങേയറ്റം ദുരിതം കണ്ടാലേ വല്ലതും ചെയ്യൂ എന്ന് വരുന്നത് ദുരന്തമാണ്. അത്തരമൊരു ദുരന്തത്തിന്റെ വിഴുപ്പുഭാണ്ഡവും പേറിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനയും ദൈന്യതയും എത്രയാണെന്ന് പറയാനാവില്ല. മനുഷ്യത്വവും മാനവികതയും തരിമ്പെങ്കിലുമുള്ളവര്‍ അത്തരക്കാരെ കണ്ടില്ലെന്ന് നടിക്കില്ല. അഥവാ അവരെ അവഗണിക്കുന്നവര്‍ക്ക് മനുഷ്യകുലത്തില്‍ സ്ഥാനവുമില്ലെന്നു പറയേണ്ടിവരും. അതീവ സങ്കടകരമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവസ്ഥ.

വിഷമരുന്ന് പരന്ന് ദുരിതത്തിന്റെ കനല്‍പ്പാതകള്‍ താണ്ടിയ കാസര്‍കോട്ടെ ഒട്ടുവളരെ കുടുംബങ്ങളെ സാങ്കേതികത്വത്തിന്റെ നൂലാമാലയില്‍ കുടുക്കി ആനുകൂല്യങ്ങളൊന്നും അനുവദിക്കാതിരിക്കുകയായിരുന്നു. പരിഭവങ്ങളും പരിദേവനങ്ങളുമായി അവര്‍ മുട്ടാത്ത വാതിലുകളില്ല, ചെയ്യാത്ത ജോലികളുമില്ല. പക്ഷേ, തങ്ങളുടെ ഓമനമക്കള്‍ക്ക് നേരാംവണ്ണം ഭക്ഷണം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണവര്‍ക്കുള്ളത്. ഒടുവില്‍ രണ്ടുംകല്‍പ്പിച്ചാണ് ശാരീരികമായി ബുദ്ധിമുട്ടുള്ള കുട്ടികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രത്തിനു മുമ്പില്‍ അവര്‍ സമരമിരുന്നത്. അവരുടെ നിസ്സഹായതക്കുമേല്‍ തീകോരിയിടാനാണ് ആദ്യം സര്‍ക്കാര്‍ ശ്രമിച്ചത്. വനിതാമന്ത്രി അവരെ അടച്ചാക്ഷേപിക്കുകവരെ ചെയ്തു. ശീതീകരണ മുറികളില്‍ ഉണ്ടുറങ്ങുന്നവര്‍ക്ക് സാധാരണ ജനങ്ങളുടെ ദുരിതം തമാശയാണെന്ന് പറയാറുണ്ട്. അത് ശരിവെക്കുന്നതു പോലെയാണ് ആരോഗ്യവകുപ്പ് മന്ത്രി പ്രതികരിച്ചത്.

തുടര്‍ന്ന് പ്രശ്‌നം രൂക്ഷമാവുകയും പല കോണില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തതോടെ സമരക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഒട്ടുമുക്കാലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ബുദ്ധിമുട്ടിന്റെയും കഷ്ടപ്പാടിന്റെയും അങ്ങേയറ്റത്ത് ഗതികേടില്‍ കഴിയുന്നവരെ പോലും ആശ്വസിപ്പിക്കാനോ സാന്ത്വനവാക്കുകള്‍ പറയാനോ ഒരു ജനാധിപത്യഭരണകൂടം തയ്യാറാവുന്നില്ല എന്നുവരുമ്പോള്‍ ഈ നാട് ദൈവത്തിന്റേതാണെന്ന് എങ്ങനെ വിശേഷിപ്പിക്കും? ദൈവവും ചെകുത്താനും തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസ്സിലാക്കും? അവശരും നിസ്സഹായരുമായവര്‍ക്ക് നിയമത്തിന്റെ കെട്ടുപാടുകള്‍ ഒഴിവാക്കി സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇവിടെ നിയമത്തിന്റെ സാങ്കേതികതയില്‍ കുടുക്കിയിടാനാണ് ശ്രമിച്ചതെന്നത് എത്ര ദുഃഖകരമാണ്.

മനുഷ്യന്‍ വരുത്തിവെക്കുന്ന ദുരന്തങ്ങളെ കൈ കാര്യം ചെയ്യുന്ന കാര്യത്തില്‍ ജനാധിപത്യസംവിധാനങ്ങള്‍ പരാജയപ്പെടുകയാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിച്ചാല്‍ പോലും ധാര്‍ഷ്ട്യത്തിന്റെ ചാട്ടവാറടിയാണ്. ഇത് ആശാസ്യമല്ല. അന്നന്നത്തെ അന്നത്തിനുവേണ്ടി ഗതികെട്ട് പണിയെടുക്കുന്നവരെ വിസ്മരിക്കുന്നവര്‍ തന്നെ അധികാരത്തിലേറുന്നതിന് അത്തരക്കാരുടെ വോട്ടുതേടാന്‍ സകല അടവും പ്രയോഗിക്കുന്നുണ്ട്. വോട്ടിനുശേഷം ‘കടക്ക്പുറത്ത്’ സമീപനമാണെന്ന് മാത്രം. ഇതിന് അവസാനമുണ്ടാകണം. സമൂഹം അതിനനുസരിച്ച് പ്രതികരിക്കണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി രംഗത്തുവന്നതുപോലെ തന്നെ ഇനിയും പെരുമാറേണ്ടിവരും.

അങ്ങേയറ്റത്തെ സാധാരണക്കാരനുംകൂടി വികസനത്തിന്റെ മഹായാത്രയില്‍ പങ്കുചേരാന്‍ അവസരമുണ്ടായെങ്കില്‍ മാത്രമെ സമൂഹത്തില്‍ വികസനമുണ്ടായി എന്നു പറയാനാവൂ. ഇവിടെ ദുരന്തമുഖം അധികാരികളെ കാണിച്ചുകൊടുക്കാന്‍ അവസരം സൃഷ്ടിക്കുമ്പോള്‍ അതിനെ അടച്ചാക്ഷേപിക്കുകയാണ്. അതേസമയം വിശ്വാസാചാരങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളിലേക്കെല്ലാം സര്‍ക്കാര്‍ എടുത്തുചാടുകയും ചെയ്യുന്നു. ജനാധിപത്യമുഖം സര്‍ക്കാറിന് നഷ്ടമാവുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് കരുതുന്നവരുടെ പെരുമാറ്റം സമൂഹത്തില്‍ ദുരന്തമേ വിളിച്ചുവരുത്തൂ. ഏതായാലും ഒടുവില്‍ നേര്‍വഴിതോന്നിയ സര്‍ക്കാര്‍ ഇനിയുള്ളകാലം അത്തരക്കാര്‍ക്ക് സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തല്‍ക്കാലം രക്ഷപ്പെടാനുള്ള ഒരു തന്ത്രമായി കാര്യങ്ങളെ വഴിതിരിച്ചുവിടരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.