Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ദിരാഗാന്ധി എത്രയോ ഭേദം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:27 am IST
in Vicharam

ബംഗാള്‍ മുഖ്യമന്ത്രിയും സിബിഐയും തമ്മിലുള്ള പോരാട്ടം രാഷ്‌ട്രീയ വിദ്യാര്‍ഥികള്‍ കൗതുകത്തോടെ വീക്ഷിക്കേണ്ട ഒരു പൊറാട്ടുനാടകമാണ്. ഈ സ്ത്രീയെങ്ങാനും ബംഗാളിന്റെ മുഖ്യമന്ത്രിയായാല്‍ ആ സ്റ്റേറ്റിന്റെ കഷ്ടകാലമാവും എന്ന് പണ്ട് മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. വിവര ശേഖരണത്തിനായി ഒരു പോലീസ് ഓഫീസറെ സിബിഐ സമീപിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉറക്കം കെടുന്നത് അവരുടെ മടിയില്‍ കനമുണ്ട് എന്നതിന്റെ ഉത്തമദൃഷ്ടാന്തം തന്നെയല്ലേ? ഇവരെ ചുമക്കുന്ന മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ അവര്‍ ചുമക്കുന്ന ഭാണ്ഡത്തിലെ വിഴുപ്പ് മനസ്സിലാക്കുന്നില്ല. 

ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വയ്‌ക്കുന്ന ഈ കഥാപാത്രത്തിനെ ചുമക്കുന്ന പാവം ബംഗാളികളെ ഓര്‍ത്തു സഹതപിക്കുക. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി എത്ര ഭേദം എന്ന് ആരും ഓര്‍ത്തു പോകും. ഇവര്‍ ഇനി ഒരു പക്ഷേ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനുമായി യുദ്ധത്തിലേര്‍പ്പെട്ടാലും അതിശയിക്കാനില്ല.

-സി.പി. വേലായുധന്‍ നായര്‍, ഇടപ്പള്ളി.

പഠനോത്സവങ്ങള്‍ സ്‌കൂളില്‍ മാത്രം പോരേ?

പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അനേകം പദ്ധതികളില്‍ ഒന്നാണ് പ്രൈമറി ക്ലാസുകള്‍ക്കുള്ള പഠനോത്സവം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസിലെ ഓരോ കുട്ടിയും അവന് ആവശ്യമായ ശേഷികള്‍ നേടുന്നു എന്ന് ഉറപ്പിക്കാനുള്ള പദ്ധതിയാണിത്. കുട്ടികളുടെ പഠന നേട്ടങ്ങള്‍, രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ വിലയിരുത്തലാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 

എന്നാല്‍ ഈ ആഘോഷം സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമായി മാറുമ്പോള്‍, പദ്ധതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതാണു സത്യം. ഉത്സവം സ്‌കൂളിനു പുറത്തും ആകാം എന്ന ന്യായത്തില്‍, പണവും സംവിധാനങ്ങളും ആള്‍ശേഷിയുമെല്ലാം ഉള്ള വലിയ സ്‌കൂളുകള്‍ ‘സ്റ്റേജ് ഷോ’ എന്ന നിലയില്‍ തന്നെ നാട്ടിന്‍ പുറങ്ങളില്‍ ഉത്സവം ഒരുക്കുകയാണ്. സ്‌കൂളുകളെ ‘വിലയിരുത്തുന്ന ‘ പൊതു സമൂഹമാകട്ടെ, ചെറിയ സ്‌കൂളുകളെ തഴയാന്‍ നിര്‍ബന്ധിതരുമാകുന്നു. ചെറുതും വലുതുമായ എല്ലാ സ്‌കൂളിലെയും പഠനോത്സവങ്ങള്‍ അതതു സ്‌കൂളില്‍ മാത്രം നടത്താന്‍ കര്‍ശന നിര്‍ദ്ദേശം ഉണ്ടാകണം.

-ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം.

ട്രെയിന്‍യാത്രാ ദുരിതത്തിന് പരിഹാരമില്ലേ?

മലബാര്‍ മേഖലയില്‍ ട്രെയിന്‍ യാത്രാദുരിതം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ ട്രെയിനുകളൊന്നുമില്ല. ഉള്ളവയിലെ അവസ്ഥ പരിതാപകരം. പരശുറാം എക്‌സ്പ്രസ്സിലെ ഒരു ജനറല്‍ കോച്ചുകൂടി കുറച്ചിരിക്കുന്നു. ഇപ്പോള്‍ത്തന്നെ യാത്രക്കാര്‍ ശ്വാസംമുട്ടിയാണ് യാത്രചെയ്യുന്നത്. മംഗലാപുരത്തുനിന്നും തെക്കോട്ടേക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്തവര്‍ ഒരിക്കലും യാത്ര മറക്കില്ല. അത്രയും ദുരിതമാണ്. യാത്രക്കാര്‍ ടിക്കറ്റെടുത്തിട്ടും ദുരിതമനുഭവിക്കാനാണോ വിധി? റെയില്‍വേ അധികൃതര്‍ ശുഭയാത്ര ആശംസിച്ചാല്‍ മാത്രം പോരാ. അത് യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുള്ള കടമകൂടിയുണ്ട്.

-ശ്രീജിത്, മട്ടന്നൂര്‍. 

പിഴിഞ്ഞ് കൊതിതീരാത്ത സര്‍ക്കാര്‍

പ്രളയത്തിന്റെ പേരില്‍ പൊതുജനങ്ങളെ പിഴിയാവുന്നതിന്റെ പരമാവധി പിഴിഞ്ഞതിനുശേഷവും സര്‍ക്കാര്‍ ജീവനക്കാരെ സാലറി ചാലഞ്ചെന്ന ഓമനപ്പേരിട്ട് വഹിക്കാവുന്നതിന്റെ പരമാവധി വഹിച്ചതിന്റെ ശേഷവും വിദേശമലയാളികളെ പരമാവധി അറുത്തതിനുശേഷവും കേന്ദ്രത്തില്‍ നിന്നും പരമാവധി പിടിച്ചുവാങ്ങിയും ഇനിയും സെസ്സ് എന്ന പേരില്‍ പാവപ്പെട്ടവരെ കൊള്ളയടിക്കാനൊരുങ്ങുകയാണ്. 

ജിഎസ്ടി പ്രാബല്യത്തിലാക്കിയത് രാജ്യത്ത് വിലനിലവാരം ഏകീകരിക്കാനായിരുന്നു. എന്നാല്‍ കേരളത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതുകൊണ്ട് ആ ഐക്യരൂപം നഷ്ടപ്പെടുമെന്നതിന് ഒരു സംശയവുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ പഴയ വാറ്റ് തന്നെയായിരുന്നു ഉചിതം. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം വില കയറ്റുകയും ഇറക്കുകയും ചെയ്യാമായിരുന്നു.

മന്ത്രിമാരുടെ പിടിപ്പുകേടാണ് ഈ ദുരിതത്തിനെല്ലാം കാരണം. അതിന്റെ പാപഫലം ദയവുചെയ്ത് തല ചായ്‌കാനിടമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരുനേരത്തെ ആഹാരത്തിന് പോലും ഗതിയില്ലാത്ത മലയാളിയുടെ തലയില്‍ കെട്ടിവെക്കരുത്.

-കാപ്റ്റന്‍ കെ. വേലായുധന്‍, കണ്ണഞ്ചേരി.

ഇന്നത്തെ സുഖം നാളത്തെ ദുഃഖമായേക്കാം

സോഷ്യല്‍ മീഡിയകളിലെ സ്വാധീനം ഇന്ന് കൂടുതലും യുവതി യുവാക്കന്മാരിലാണ്. ഫേയ്‌സ്ബുക്കിലും, വാട്ട്‌സപ്പിലും കണ്ടുമുട്ടിയ ഒരാളുടെ പിന്നാലെ കുതിച്ച് പോകുമ്പോള്‍ പലരും ചിന്തിക്കില്ല ഇത്രയുംകാലം നമ്മുടെ സന്തോഷത്തിനായി നേട്ടോട്ടമോടിയ രണ്ടു ജീവനെപറ്റി. നേരായ വഴിയിലൂടെ ഇവ ഉപയോഗിച്ചാല്‍ ഓരോന്നിനും അതിന്റെതായ മൂല്യവും പ്രാധാന്യവുമുണ്ട്. പത്ത് മാസം വയറ്റില്‍ ചുമന്ന് പെറ്റ അമ്മ, സ്വന്തം ചോര വിയര്‍പ്പാക്കി വളര്‍ത്തിയ അച്ഛന്‍, കൂടെപിറപ്പുകള്‍ ഇവരെയെല്ലാം ഇന്നലെ പരിചയപ്പടുന്ന ഒരാള്‍ക്കുവേണ്ടി വലിച്ചെറിയുന്നു. ഫേയ്‌സ്ബുക്കില്‍ പരിചയപ്പെടുന്ന ഒരാള്‍ക്കുവേണ്ടി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് അവര്‍ക്കൊപ്പം ഇറങ്ങി തിരിക്കുമ്പോള്‍, ചിന്തിക്കില്ല നാളെ നമ്മുക്കും ഈ അവസ്ഥയുണ്ടായേക്കാമെന്ന്. സ്വന്തം സന്തോഷത്തിനുവേണ്ടി നമ്മള്‍ ഇല്ലാതാക്കുന്നത് ജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മാതാപിതാക്കളുടെ സ്വപ്‌നങ്ങളെയാണ്. നമ്മള്‍ ഓരോരുത്തരും ജനിച്ച് വീഴുമ്പോള്‍ അവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ അത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാകില്ല. എന്നാല്‍ നമ്മളോ ആ സ്വപ്‌നത്തില്‍ ചവിട്ടി നൃത്തമാടുന്നു, എന്തിനുവേണ്ടി ഇന്നലെ കണ്ടുമുട്ടിയ ഒരാള്‍ക്കുവേണ്ടിയാണെല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപമാണ്. ജീവിതത്തില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദന അറിയണമെങ്കില്‍ ഒരുനാള്‍ നമ്മളും ആ സ്ഥാനത്ത് എത്തണം.

-ധന്‍ലക്ഷ്മി, കോട്ടയം

സംവരണം വെല്ലുവിളിയോ

85 ശതമാനം വരുന്ന അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള വെല്ലുവിളിയാണ് സാമ്പത്തിക സംവരണമെന്ന് വാദഗതി ഉയര്‍ത്തുന്നവര്‍, രാജ്യത്ത് 15 ശതമാനം വരുന്ന സവര്‍ണ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം വെല്ലുവിളിയാവുന്നതെങ്ങനെയാണ്? മുന്നാക്കക്കാരുടെ സംവരണം വന്നപ്പോള്‍ പലരും മുന്നിട്ടിറങ്ങി പിന്‍വലിക്കണം, അപലപനീയം എന്നൊക്കെ ഗീര്‍വാണം വിടുമ്പോള്‍ തോന്നും ഇവരുടെ കൈയില്‍നിന്നാണ് കൊടുക്കുന്നതെന്ന്.

-വി. വിനോദ്കുമാര്‍, നറുകര.

കുഞ്ഞനന്തന്റെ പരോള്‍

കുഞ്ഞനന്തന് എന്നും പരോളാണ്. 29 മാസത്തിനുള്ളില്‍ 216 പരോള്‍ ലഭിച്ചു. 51 വെട്ടിന്റെ പാരിതോഷികം. ടിപിയുടെ ഭാര്യ രമയുടെ കണ്ണുനീര്‍ ആരുകാണാന്‍. വെറുതെയല്ല ആഭ്യന്തരം മുഖ്യന്‍ കൈവിടാത്തത്. കണ്ടുകൂടാത്തവരെ തല്ലിക്കൊല്ലാന്‍ പോലീസുണ്ടല്ലോ. കൊലയാളികള്‍ക്ക് കുഞ്ഞനന്തന്റെ പരോള്‍ ഏറെ പ്രചോദനമാകും.

-എം. ശ്രീധരന്‍, തൃശ്ശൂര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

Entertainment

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.