Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യഭേദന പ്രാണായാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 01:00 am IST
in Samskriti

കുംഭകങ്ങളുടെ 8 തരം പേരുകള്‍ 44ാം ശ്ലോകത്തില്‍ പറഞ്ഞു. ആ എട്ടെണ്ണത്തിന്റെയും പഠനമാണ് ഇനി വരുന്നത്. ആദ്യം സൂര്യഭേദനം.

ആസനേ സുഖദേ യോഗീ

ബദ്ധ്വാ ചൈവാസനം തതഃ

ദക്ഷനാഡ്യാ സമാകൃഷ്യ

ബഹിസ്ഥം പവനം ശനൈഃ (2-48)

സുഖകരമായ ഇരിപ്പിടത്തില്‍ ഒരു ആസനത്തില്‍ ഇരുന്ന് വലതു മൂക്കിലൂടെ ബാഹ്യവായുവിനെ സാവധാനത്തില്‍ അകത്തെടുക്കണം. ഇതില്‍ ആദ്യത്തെ ആസനം ഇരിപ്പിടവും രണ്ടാമത്തെ ആസനം യോഗാസനവുമാണ്. ഭഗവദ് ഗീതയില്‍ ആറാമത്തെ അധ്യായം ധ്യാനയോഗമാണ്. അതില്‍ ഇരിക്കുന്ന സ്ഥലത്തെപ്പറ്റി പറയുന്നുണ്ട്. 

ശുചൗ ദേശേ പ്രതിഷ്ഠാപ്യ

സ്ഥിരമാസനമാത്മനഃ

നാത്യുച്ഛ്‌റിതം നാതിനീചം

ചൈലാജിന കുശോത്തരം -(ഭ.ഗീ 6-11)

ശുചിയായ സ്ഥലത്ത് അധികം ഉയരത്തിലും കുഴിയിലുമാവാതെ പുല്ലുകൊണ്ടുള്ള ഉറച്ച ഇരിപ്പിടത്തിന് മേലെ പുലിത്തോലോ മാന്‍തോലോ വിരിച്ച് അതിനു മേലെ മൃദുവായ പട്ട് വിരിക്കണം.

ഇതിനാണിവിടെ സുഖദമായ (സുഖം നല്‍കുന്നത് സുഖദം)ആസനമെന്ന് പറഞ്ഞത്. അതിലിരുന്ന് ആസനം ബന്ധിക്കണം. സ്വസ്തികം, വീരം, സിദ്ധം, പത്മം മുതലായ തനിക്കു യോജിച്ച ആസനത്തിലിരിക്കണം. കൈവല്യോപനിഷത്തില്‍ ‘വിവിക്ത ദേശേ ച സുഖാസനസ്ഥഃ ശുചിഃ സമഗ്രീവശിരഃ ശരീരഃ’ (വിജന പ്രദേശത്ത് സുഖമായ ഇരിപ്പിടത്തില്‍ ശുചിയായ യോഗി, ശരീരം, കഴുത്ത്, തല എന്നിവ സമമാക്കി ഇരിക്കണം) എന്നു പറഞ്ഞിരിക്കുന്നു. 

‘ആസ ഉപവേശനേ’, ഇരിക്കുന്നത് എന്ന അര്‍ഥത്തിലാണ് ആസനം.’ആസ്‌തേ അസ്മിന്‍ ഇതി ആസനം’ ഏതില്‍ ഇരിക്കുന്നുവോ അത് ആസനം -ഇരിപ്പിടം എന്നര്‍ഥം. ‘ആസ്യതേ അനേന ഇതി ആസനം’ ഇതിനാല്‍ ഇരിക്കുന്നു എന്നതിനാല്‍ ആസനം എന്നും – ഇവിടെ യോഗികള്‍ ഇരിക്കുന്ന, സ്ഥിതി ചെയ്യുന്ന യോഗാസനം എന്നര്‍ഥം. നമ്മള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗമായ പൃഷ്ഠവും ആസനമെന്നറിയപ്പെടുന്നു. 

ആകേശാദാനഖാഗ്രാച്ച 

നിരോധാവധി കുംഭയേത്

തതഃ ശനൈഃ സവ്യനാഡ്യാ

രേചയേത് പവനം ശനൈഃ (2-49)

തലമുടിയുടെ അറ്റം വരെ, നഖത്തിന്റെ അറ്റം വരെ, പ്രാണന്റെ നിരോധം വരുന്ന വിധം കുംഭകം ചെയ്ത് പിന്നീട് സാവധാനത്തില്‍ ഇടതു നാഡിയിലൂടെ വായുവിനെ സാവധാനത്തില്‍ രേചകം ചെയ്യണം.

തലമുടിയുടെ അറ്റം വരെ (ആകേശാത്- എന്നാല്‍, കേശാന്‍ മര്യാദീകൃത്യ- കേശത്തെ, തലമുടിയെ മര്യാദയാക്കി എന്നര്‍ഥം. മര്യാദ എന്നാല്‍ അതിര്, അതിര്‍ത്തി എന്നര്‍ഥം)എന്നും നഖത്തിന്റെ അറ്റം വരെ (ആനഖാഗ്രാത്- നഖാഗ്രാന്‍ മര്യാദീകൃത്യ- ഇവിടെ കാലിന്റെ നഖാഗ്രമാണ് പ്രസ്തുതം) എന്നും പറഞ്ഞാല്‍ അടിതൊട്ടു മുടിവരെ എന്ന ശൈലി തന്നെ. ഇവ രണ്ടുമാണ് പ്രാണനിരോധത്തിന്റെ, കുംഭകത്തിന്റെ അവധി. പിന്നെ ഇടത്തെ മൂക്കിലൂടെയാണ്(സവ്യ നാഡ്യാ) ശ്വാസം പുറത്തു വിടുന്നത്. ശനൈഃ എന്നു രണ്ടു തവണ പറഞ്ഞതില്‍ നിന്ന് രേചകം പൂരകത്തെക്കാള്‍ ഇരട്ടി സാവധാനത്തിലാണെന്നു സൂചിപ്പിക്കുന്നു.

രേചകം വേഗത്തില്‍ പാടില്ല, ബലക്ഷയം ഉണ്ടാക്കും എന്ന് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. 

വിസ്മയേ ച(അത്ഭുതം അറിയിക്കാനും)

വിഷാദേ ച(ദുഃഖം അറിയിക്കാനും) ദൈന്യേ ചൈവ(ദീനത അറിയിക്കാനും) അവധാരണേ(ഉറപ്പിച്ചു പറയാനും) തഥാ പ്രസാദനേ(പ്രസാദം അറിയിക്കാനും) ഹര്‍ഷേ(സന്തോഷത്തിലും) വാക്യമേകം(ഒരു വാക്ക്) ദ്വിരുച്യതേ(രണ്ടു തവണ പറയുന്നു). ഇവിടെ ഉറപ്പിച്ചു പറയാനാണ് ശനൈഃ എന്ന വാക്ക് രണ്ടു തവണ പറഞ്ഞത്.

കപാലശോധനം വാത-

ദോഷഘ്‌നം കൃമിദോഷഹൃത്

പുനഃ പുനരിദം കാര്യം

സൂര്യഭേദനമുത്തമം (2-50)

കപാല ശുദ്ധിക്കും വാതദോഷ നിവാരണത്തിനും കൃമിദോഷ നാശത്തിനും ഈ ഉത്തമമായ സൂര്യഭേദനം പല തവണ ചെയ്യണം. തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് സൂര്യഭേദനം. വാത ദോഷവും കൃമി ദോഷവും നീക്കുകയും ചെയ്യും.

ഘേരണ്ഡ സംഹിതയില്‍ ഇനിയും ഗുണങ്ങള്‍ പറയുന്നുണ്ട്. വാര്‍ധക്യവും മരണവും ഇല്ലാതാക്കും (ജരാ മൃത്യുവിനാശക:), കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തും(ബോധയേത് കുണ്ഡലീം ശക്തിം), വിശപ്പ് കൂട്ടും (ജാഠരാഗ്‌നിം വിവര്‍ധയേത്) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.

വലത് മൂക്കിലൂടെ (സൂര്യ നാഡി) ശ്വാസം നിറച്ച് കുംഭകം ചെയ്ത് ഇടത് മൂക്കിലൂടെ (ഇഡാ നാഡി)വിടുക. വിണ്ടും വലതു മൂക്കിലൂടെ നിറയ്‌ക്കുക, ഇടത്തു മൂക്കിലൂടെ വിടുക- ഇതിന്റെ ആവര്‍ത്തനമാണ് സൂര്യ ഭേദന പ്രാണായാമം. ഇവിടെ ന്യായമായും വരുന്ന ഒരു സംശയമുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇടത് മുക്കിലൂടെ (ഇഡയിലൂടെ) നിറച്ച് വലതു മൂക്കിലൂടെ വിടുന്ന ആവര്‍ത്തനം ‘ചന്ദ്രഭേദന’മാവില്ലേ? ആവും. പക്ഷേ അത് ഈ ഗ്രന്ഥത്തിലില്ല. കാരണമായി ചില യോഗിമാര്‍ പറയുന്നത് സൂര്യഭേദനം അത്ര അപകടകരമല്ല എന്നതാണ്. ഇഡാ നാഡി ഉണര്‍ന്നാല്‍ മനസ്സ് പൂര്‍ണമായും ഉള്ളിലേക്കു വലിയും. ശരീരം ഉത്സാഹശൂന്യവുമാവും എന്നത്രെ മുന്നറിയിപ്പ്.

ബ്രഹ്മാനന്ദന്റെ വ്യാഖ്യാനത്തില്‍ രസകരമായ ചില നിരീക്ഷണങ്ങള്‍ ഉണ്ട്. നമുക്ക് അതൊന്നു കാണാം. ഗ്രന്ഥാന്തരങ്ങളില്‍ പറഞ്ഞത് –  

‘ഹഠാന്നിരുദ്ധഃ പ്രാണോയം രോമകൂപേഷു നിസ്സരേത’- ബലമായി പ്രാണനെ രോമകൂപം വരെ നിരോധിച്ചാല്‍ ‘ദേഹം വിദാരയത്യേഷ കുഷ്ഠാദി ജനയത്യപി’ ദേഹത്തിന് ക്ഷതം പറ്റും. കുഷ്ഠം മുതലായ രോഗം പിടിപെടും. ‘തതഃ പ്രത്യായിതവ്യോസൗ ക്രമേണ ആരണ്യ ഹസ്തിവത്’. അതു കൊണ്ട് കാട്ടാനയെ മെരുക്കുന്നതു പോലെ ക്രമത്തിലേ ആകാവൂ. ‘വന്യോ ഗജോ ഗജാരിര്‍ വാ  ക്രമേണ മൃദുതാമിയാത്’ കാട്ടാനയോ സിംഹമോ ആയാലും ക്രമത്തിലേ ഇണങ്ങൂ. അതു കൊണ്ട് ഇതില്‍ തന്നെ പിന്നീട്  ‘ധാരയിത്വാ യഥാശക്തി’ (ശക്തിക്കനുസരിച്ച് കുംഭിക്കണം) എന്ന് പറയുന്നുണ്ട്. എന്നാല്‍, പ്രയത്‌നം കുറയാനും പാടില്ല. ഇടയ്‌ക്കിടെ തടസ്സം വന്നാല്‍ ഫലം കിട്ടാതെ പോവും.

(പതഞ്ജലിയോഗ

ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍

അധ്യക്ഷനാണ് ലേഖകന്‍)   

9447077203

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.