Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസിന്റെ അനാസ്ഥയെന്ന് ആരോപണം; നഷ്ടമായത് ഒരു അമ്മയുടെ ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 09:03 pm IST
inKannur

കരിന്തളം: 2017 നവംബര്‍ 27ന് മകന്റെ വീട്ടിലേക്ക് പുറപ്പെട്ട കൂവാറ്റിയിലെ ആര്‍ തങ്കമ്മയു(75)ടെ ജീവനറ്റ ശരീരമാണ് 2018 ജുലായ് 17ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഈ വൃദ്ധമാതാവിന് എന്താണ് സംഭവിടച്ചതെന്നോ എങ്ങനെയാണ് മരച്ചതെന്നോ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കൂവാറ്റിയിലെ ഗോപാലന്‍ നായരുടെ ഭാര്യയായ തങ്കമ്മ നീലേശ്വരം എല്‍ഐസി ഓഫീസില്‍ സ്വീപ്പറായിരുന്നു. നവംബര്‍ 27ന് ബങ്കളത്ത് വാടക വീട്ടില്‍ കഴിയുന്ന മകന്‍ ശശിയുടെ വീട്ടിലേക്കെന്നും പറഞ്ഞാണ് കൂവാറ്റിയില്‍ നിന്നും ഇറങ്ങിയത്.

തിരിച്ചെത്താത്തിനെ തുടര്‍ന്ന് മകള്‍ ഉഷ ബങ്കളത്തെ സഹോദരന്‍ ശശിയോട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് അമ്മ വീട്ടിലേക്ക് വന്നില്ലെന്നറിഞ്ഞത്. പിന്നീട് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അമ്മയെ കാണാനില്ലെന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കി. നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 തങ്കമ്മയുടെ ഫോട്ടോ സഹിതം പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. എന്നിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. ഇതിനിടയിലാണ് ജുലൈ 15ന് പെരുമ്പാവൂരിലെ അനാഥമന്ദിരത്തില്‍ നിന്നും ബന്ധുക്കള്‍ക്ക് ഒരു സന്ദേശം ലഭിച്ചത്. തങ്കമ്മ എന്ന സ്ത്രീ മരണപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ എന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അനാഥ മന്ദിരത്തില്‍ ചെന്നപ്പോഴാണ് തങ്കമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആറുമാസത്തിലേറെ കാലമായി ഇവര്‍ ഇവിടെ അന്തേവാസിയായി കഴിയുകയാണെന്നും ഇന്നലെയാണ് മരണപ്പെട്ടതെന്നും അനാഥാലയ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് ഇത്രയും കാലം ഇങ്ങനെ ഒരാള്‍ ഇവിടെയുള്ള കാര്യം തങ്ങളെ അറിയിച്ചില്ലെന്ന ചോദ്യത്തിന് അനാഥാലയം അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. പോലീസ് ഇവിടെ എത്തിച്ചു, തങ്ങള്‍ കഴിയുന്നതുപോലെ പരിചരിച്ചു എന്നാണ് അനാഥാലയം അധികൃതര്‍ പറഞ്ഞത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അലഞ്ഞു നടക്കുകയായിരുന്ന ഇവരെ തങ്ങള്‍ അനാഥാലയത്തിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പോലീസിന്റെ മറുപടി. 

തങ്കമ്മ മരണപ്പെട്ട ശേഷം ഇവരുടെ ബാഗില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറും മേല്‍വിലാസവും വെച്ചാണ് മരണവിവരം അറിയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ബാഗ് ഇവരെ തെരുവില്‍ കണ്ടെത്തിയ അന്നു തന്നെ പരിശോധിച്ചിരുന്നെങ്കില്‍ തങ്കമ്മക്ക് അനാഥാലയത്തില്‍ ദുരിതജീവിതം നയിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പോലീസിന്റെയും അനാഥാലയം അധികൃതരുടെയും കടുത്ത അനാസ്ഥയാണ് അമ്മയുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് തങ്കമ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മക്കളെയും കൊച്ചുമക്കളെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന തങ്കമ്മ ഇവരെ വിട്ടുനില്‍ക്കുക വളരെ അപൂര്‍വ്വമായിരുന്നു. ഇടയ്‌ക്കിടെ ഓര്‍മ്മക്കുറവുണ്ടാകാറുണ്ടെന്നല്ലാതെ യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് ഏതാനും ആഴ്ച മുമ്പ് വരെ തങ്കമ്മ തനിച്ച് നീലേശ്വരത്ത് ചെന്ന് പെന്‍ഷന്‍പണം കൈപ്പറ്റിയിരുന്നു. ഇടയ്‌ക്കിടെ ഒറ്റയ്‌ക്ക് തന്നെ ക്ഷേത്ര ദര്‍ശനത്തിനും പോകാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തു നിന്നും കൂവാറ്റിയിലേക്ക് കുടിയേറിവന്ന കുടുംബമാണിവരുടേത്. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ ഓര്‍മ്മക്കുറവില്‍ അറിയാതെ എറണാകുളത്തേക്ക് ട്രെയിന്‍ കയറിയതാകാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

എങ്കിലും വഴിതെറ്റിയ ഒരു വൃദ്ധമാതാവിനെ കണ്ടെത്തിയ പോലീസ് ഇവരുടെ മേല്‍വിലാസം പരിശോധിക്കുകയോ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാതെ അനാഥാലയത്തിലേക്ക് തള്ളിവിട്ട് മരണത്തിന് കീഴ്പ്പെടുത്തിയത് ഗുരുതര കൃത്യവിലോപവും മനുഷ്യത്വരഹിതമായ നടപടിയുമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസിനും അനാഥാലയ അധികൃതര്‍ക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനിലും പരാതി നല്‍കാനുള്ള നീക്കത്തിലാണ് തങ്കമ്മയുടെ മക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.