ഭോപ്പാൽ : തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. മധ്യപ്രദേശില്‍ കമൽ നാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം.
ബിഎസ്‌പി കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒരു വിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. 114 സീറ്റുകളാണ് മധ്യപ്രദേശിൽ കോൺഗ്രസ് നേടിയത്. കേവലഭൂരിപക്ഷം നേടാൻ 116 സീറ്റുകളാണ് വേണ്ടത്. രണ്ട് സീറ്റുകളിലാണ് ബിഎസ്‌പി ജയിച്ചത്. രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി നില്‍ക്കുന്നത്. ചത്തീസ്‌ഗഡില്‍ പ്രതിപക്ഷ നേതാവടക്കം മൂന്ന് പേര്‍ മുഖ്യമന്ത്രി പദം അവകാശപ്പെടുന്നുണ്ട്.
രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ 99 സീറ്റുമായി കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവ് കോണ്‍ഗ്രസിനുണ്ട്. 6 സീറ്റുള്ള മായാവതി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
എഐസിസി ഒബിസി വിഭാഗം തലവനും പ്രവര്‍ത്തക സമിതി അംഗവുമായ താമറാധവാജ് സാധു, പ്രതിപക്ഷ നേതാവ് റ്റി.എസ്.സിന്‍ഹദോ, മറ്റൊരു ഒബിസി നേതാവ് ഭൂപേഷ് ഭാഗേല്‍ എന്നിവരാണ് ചത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്.
ഇന്ന് രാത്രി എട്ട് മണിയ്‌ക്ക് ചത്തീസ്ഗഡ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: