Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് ഏകപക്ഷീയ മതില്‍: ഹമീദ് ചേന്ദമംഗലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 01:03 am IST
in Kerala

കോഴിക്കോട്: കേരളത്തിന്റെ നവോത്ഥാനമാണ് വനിതാമതില്‍ ലക്ഷ്യം വച്ചിരുന്നതെങ്കില്‍ കേരളത്തിലെ എല്ലാ മതങ്ങളെയും അതില്‍ ഉള്‍പ്പെടുത്താന്‍ തയാറാവേണ്ടിയിരുന്നെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. യഥാര്‍ഥത്തില്‍ കേരളത്തില്‍ നവോത്ഥാനത്തിന്റെ ഭാഗമായി നടന്നത് മതപരിഷ്‌കരണ ശ്രമങ്ങളാണ്. യൂറോപ്പിലെ നവോത്ഥാനം കലാ-സാഹിത്യ-സംഗീത മേഖലകളിലൂടെ സംഭവിച്ചതാണെന്നും ജന്മഭൂമിയോട് അദ്ദേഹം പറഞ്ഞു.

പിന്നീട് അവിടെയുണ്ടായ മതപരിഷ്‌കരണ ശ്രമങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും അത്തരം ശ്രമങ്ങളുണ്ടായത്. ഹിന്ദുമതത്തില്‍ മാത്രമല്ല പരിഷ്‌കരണശ്രമങ്ങളുണ്ടാകേണ്ടത്. കേരളത്തിലെ രണ്ട് പ്രബല മതങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലും പരിഷ്‌കരണം വേണം. കേരള സമൂഹത്തിന്റെ നവോത്ഥാനം ലക്ഷ്യംവച്ച് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഹിന്ദുക്കളെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്നത് ഏകപക്ഷീയമാണ്. മറ്റു മതവിഭാഗങ്ങളെ ക്ഷണിക്കുക പോലും ചെയ്യാതെയാണ് മതില്‍ സംഘടിപ്പിക്കുന്നത്. 

നവോത്ഥാനം തകര്‍ത്തത് ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ തകര്‍ന്നുവെന്ന് വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. രണ്ട് മുന്നണികളാണ് നവോത്ഥാനത്തെ തകര്‍ത്തത്. അതിരില്ലാത്ത പ്രീണന രാഷ്‌ട്രീയവും വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനവുമാണ് കേരളത്തിലുണ്ടായത്. 

മുസ്ലിം സ്ത്രീകള്‍ക്ക് പൊതുവേ പള്ളിപ്രവേശം അനുവദനീയമല്ല. ജമാ അത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകള്‍ സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നു.  എന്നാല്‍, പള്ളിക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനോ വാങ്ക് വിളിക്കാനോ അനുവാദമില്ല. സുന്നി സംഘടനകളില്‍ ഇരു വിഭാഗവും സ്ത്രീകളുടെ പള്ളിപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന വിധിയുമായി ഇങ്ങോട്ട് വന്നേക്കരുതെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്ത കോഴിക്കോട്ടെ വേദിയില്‍ വച്ചാണ്. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധി വന്നാല്‍ അനുസരിക്കില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.

ഇത് കേരളീയ സമൂഹത്തിന്റെ നവോത്ഥാനമല്ല

എന്നാല്‍, ഈ പ്രസ്താവനയോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചതേയില്ല. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന കോടതി വിധി വന്നാല്‍ അതും തങ്ങള്‍ നടപ്പാക്കുമെന്ന് സിപിഎം പറയേണ്ടിയിരുന്നു. കാരന്തൂര്‍ മര്‍ക്കസില്‍ പ്രവാചകന്റെ മുടിയിട്ട വെള്ളം എന്ന പേരില്‍ പതിനായിരങ്ങളാണ്  അതു വാങ്ങാന്‍ ക്യൂ നിന്നത്. ഇത്തരം അന്ധവിശ്വാസത്തിനെതിരെ ആരും രംഗത്തു വരുന്നില്ല. നടി പ്രിയങ്ക ചോപ്രയുടെ അമ്മ മേരി ജോണ്‍ മരിച്ചപ്പോള്‍ തന്റെ മാതാപിതാക്കളെ അടക്കം ചെയ്ത പള്ളിയില്‍ സംസ്‌കരിക്കണമെന്ന അവരുടെ ആഗ്രഹം നടപ്പായില്ല. കാരണം അവര്‍ വിവാഹം കഴിച്ചത് ഹിന്ദുവിനെ ആയിരുന്നു. സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനത്തിലൂടെ പരിവര്‍ത്തനം നടത്തിയ നാട്ടിലാണിത് നടക്കുന്നത്. എന്നാല്‍, നവോത്ഥാനത്തിന്റെ പേരില്‍ നടക്കുന്ന മതപരിഷ്‌ക്കരണം ഹിന്ദു സമുദായത്തില്‍ മാത്രം മതിയെന്ന സന്ദേശമാണ് വനിതാ മതില്‍ നല്‍കുന്നത്. അത് കേരളീയ സമൂഹത്തിന്റെ നവോത്ഥാനമല്ല. 

ഇടതുപക്ഷം ഇസ്ലാമികതയിലെ പുരോഗമനപാതയെ അംഗീകരിക്കുന്നില്ല. കെ.ടി. ജലീലിനെ സിപിഎമ്മുകാരനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധവും മുസ്ലിം വോട്ടുബാങ്കുമായിരുന്നു പാര്‍ട്ടി ലക്ഷ്യംവച്ചത്. ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതേ ലക്ഷ്യംവച്ചാണ്. കാന്തപുരവുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാള്‍ എന്നതായിരുന്നു മാനദണ്ഡം. അത്തരക്കാരെയാണ് ഇന്ന് സിപിഎമ്മിനും ഇടതുപക്ഷത്തിനും ആവശ്യം. കോണ്‍ഗ്രസ്സും ഇതേ വഴിയിലാണ്. പി.പി. ഉമ്മര്‍കോയയെയും ആര്യാടന്‍ മുഹമ്മദിനെയും പോലെയുള്ളവരെ ഇന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആവശ്യമില്ല. വോട്ടു കുറയും എന്ന പേരില്‍  ഇരുമുന്നണികളും ഇസ്ലാമിലെ പുരോഗമനപക്ഷത്തെ അകറ്റി നിര്‍ത്തുന്നു. ഈ  സമീപനം നവോത്ഥാനമൂല്യങ്ങളെ ശാക്തീകരിക്കുന്നതല്ല. 

കിത്താബിന് അനുകൂലമായി പ്രതികരിച്ചില്ല

കിത്താബ് നാടകത്തിന് അനുകൂലമായി കേരളത്തിന്റെ സാംസ്‌കാരിക മേഖല പ്രതികരിച്ചില്ല.  നാടകം യാഥാസ്ഥിതിക മുസ്ലിംപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചപ്പോള്‍ മുഖ്യമന്ത്രിയോ സാംസ്‌കാരിക മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചില്ല. എന്നാല്‍, ഹിന്ദു സമൂഹത്തിലെ അനാചാരത്തിനെതിരെയുള്ള നാടകത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമായിരുന്നില്ല സ്ഥിതി, ചേന്ദമംഗലൂര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു
Kerala

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi
Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.