Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തിലൂടെ നിര്‍ഗുണ നിരാകാര ബ്രഹ്മതത്ത്വത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 02:24 am IST
in Samskriti

പരമേശ്വരനെ ധ്യാനിക്കുന്നതിലെ മറ്റൊരു സങ്കേതം നീലകണ്ഠം എന്നുള്ളതാണ്. നീല നിറമുള്ള കഴുത്തുള്ളയാള്‍ എന്നര്‍ഥം. പാലാഴിമഥനത്തിനിടെ ഉയര്‍ന്നു വന്ന കാളകൂട (ഹലാഹലം) വിഷത്തെ ലോക നന്മയ്‌ക്കായി ശിവഭഗവാന്‍ കുടിച്ചു തീര്‍ത്തു. കാളകൂടം ലോകത്തെ നശിപ്പിക്കുമെന്നതിനാലാണ് ദേവന്മാരുടെ  അപേക്ഷ പ്രകാരം ഭഗവാന്‍ വിഷത്തെ പാനം ചെയ്യുന്നത്.

 ആ ഉഗ്രവിഷം മഹാദേവന്റെ ഉള്ളിലേക്ക് ഇറങ്ങാതിരിക്കാന്‍ ദേവി കഴുത്തില്‍ അമര്‍ത്തി പിടിച്ചു.വിഷം പുറത്തു വരാതിരിക്കാന്‍ ദേവേന്ദ്രന്‍ വായ പൊത്തി. അതോടെ വിഷം കഴുത്തിനകത്ത് കെട്ടി കിടന്നു. അങ്ങനെ ഭഗവാന്‍ നീലകണ്ഠനായി. പാലാഴി മഥനം നമ്മുടെ ഉള്ളില്‍ നടക്കുന്ന വിചാര മഥനം തന്നെയാണ്. നമ്മുടെ ഉള്ളിലെ സദ്‌വിചാരങ്ങളും ദുര്‍വിചാരങ്ങളുമാണ് ദേവാസുരന്മാര്‍. മനസ്സാകുന്ന പാലാഴിയെ ബുദ്ധിയാകുന്ന കടകോല്‍ കൊണ്ട് കടയണം. മന്ഥര പര്‍വതത്തെയാണ് കടകോല്‍ അഥവാ ‘മത്ത്’ ആക്കിയത്.

അഹങ്കാരമാകുന്ന കയറാണ് വാസുകി. ധ്യാനത്തിന്റെയോ വിചാരത്തിന്റെയോ തുടക്കത്തില്‍ നമുക്കുളളിലുള്ള ദുഷിച്ചവയാണ് ആദ്യം പുറത്തു വരിക. നമ്മുടെ അജ്ഞാന വാസനകളുടെ പ്രതീകമാണ് കാളകൂട വിഷം. കാളകൂടം പാലാഴിയില്‍ നിന്നുയര്‍ന്ന് വന്നതാണ്. വാസുകിയുടെ വിഷമാണെന്നും പക്ഷമുണ്ട്.

ഈ വിഷം നമ്മുടെ കൈവശം വെക്കാനുള്ളതല്ല, അതിനെ ധരിക്കാന്‍ ശേഷിയുള്ളയാള്‍ക്ക് സമര്‍പ്പിക്കണം. അത് ശിവഭഗവാന്‍ സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു അലങ്കാരമായി.

നമ്മുടെ അജ്ഞാനവാസനകളെ ബുദ്ധിയിലേക്കോ ഹൃദയത്തിലേക്കോ കേറാനനുവദിക്കാതെ അവയ്‌ക്കിടയില്‍ പിടിച്ചു നിര്‍ത്തുക എന്നും അര്‍ഥമെടുക്കാം.

 അഹങ്കാരമോ ആഗ്രഹങ്ങളോ ധ്യാനം പരിശീലിക്കുന്നയാളുടെ ബുദ്ധിയേയും ഹൃദയത്തേയും വിഷലിപ്തമാക്കരുത്. ഇക്കാര്യത്തില്‍ നല്ല കരുതല്‍ വേണം. വിഷശല്യം ഒടുങ്ങിയാലും വീണ്ടും പ്രലോഭനങ്ങളുടെ നീണ്ട നിര തന്നെ വിശിഷ്ട വസ്തുക്കളുടെ രൂപത്തില്‍ പുറത്തു വരും. അതിലൊന്നിലും കുടുങ്ങിപ്പോകരുത്. പല സിദ്ധികളും കൈവരുമ്പോള്‍ ധ്യാനത്തിന്റെ ലക്ഷ്യം മറന്നു പോകുന്നവരുണ്ട്. അമൃതിനെ നേടാനാണ് പാലാഴി കടഞ്ഞതെങ്കില്‍ അമൃതത്വത്തെ കൈവരിക്കാനാണ് ധ്യാനം. അത് ധ്യാനത്തിന്റെ പരമകാഷ്ഠയിലെ കരഗതമാകൂ.

 എല്ലായ്‌പ്പോഴും ശാന്തമായിരിക്കുന്നതാണ് പ്രശാന്തം. പരമേശ്വരന്‍ പ്രശാന്തമായവനാണ്. അദ്ദേഹത്തെ ഉപാസിക്കുന്നയാളും എത്തിച്ചേരുന്നത് ആ പ്രശാന്താവസ്ഥയിലാണ്. ധ്യാനത്തിലൂടെ നേടുന്ന ശാന്തത വാക്കുകള്‍ക്കതീതമാണ്. സകല വികാര വിക്ഷോഭങ്ങളും ചിന്തകളുടെ തിരതല്ലലുകളും ഒടുങ്ങി മനസ്സ് സ്വസ്ഥമാകണം.

ധ്യാനാരംഭം മുതല്‍ അവസാനം വരെ ഉള്ളം ശാന്തമാകണം. പൂര്‍ണ പ്രശാന്തിയാണ് നേടേണ്ടത്. അശാന്തമോ അസ്വസ്ഥമോ ആയിരിക്കുമ്പോള്‍ സാധാരണ കര്‍മങ്ങള്‍ പോലും വേണ്ട പോലെയാകില്ല. വളരെ സൂക്ഷ്മമായ ധ്യാനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

 ധ്യാനത്തിലൂടെ ഇക്കാണുന്ന പ്രപഞ്ചത്തേയും മറികടന്ന് അതിനൊക്കെ ഉദ്ഭവസ്ഥാനമായ സ്ഥാനത്താണ് എത്തിച്ചേരുക. ഇത് ശാശ്വതസത്യമാണ്. അത് എല്ലാത്തിനും സാക്ഷിയായി വിലസുന്ന പരമാത്മാ പദം തന്നെ. ആത്മാവ് ഒന്നിലും ഇടപെടാതെ എല്ലാത്തിനും സാക്ഷിയായിരിക്കുന്നു.

സൂര്യന്റെ സാന്നിദ്ധ്യത്തില്‍ എല്ലാവരും ഉണര്‍ന്നെഴുന്നേറ്റ് തങ്ങളുടെ വാസനയ്‌ക്കനുസരിച്ച് വിവിധ കര്‍മങ്ങള്‍ ചെയ്യുന്നു. ഇവയിലൊന്നും സൂര്യന്‍ ഇടപെടാത്തതുപോലെയാണിത്. ധ്യാനത്തില്‍ മുഴുകുന്നയാളെ മുനി എന്നാണിവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. പരമസത്യത്തെ അന്വേഷിക്കുന്നയാള്‍ക്ക് യോജിക്കുന്ന പേരാണ് മുനി. മനനവും മൗനവും ശീലമാക്കിയവനെയാണ് മുനി എന്ന് വിളിക്കുന്നത്.

ഇരുട്ടിനും അപ്പുറത്താണ് മുനി എത്തിച്ചേരുന്ന ആ പ്രപഞ്ച  സ്രോതസ്സ്. എല്ലാ വിധത്തിലുള്ള അജ്ഞാനത്തിനേയും മറികടക്കുന്നതാണ് ആ പരമപദം. ഒരു തരത്തിലുള്ള സംശയമോ വികല്‍പങ്ങളോ പിന്നെ ഉണ്ടാകില്ല. സഗുണ സാകാര ധ്യാനത്തിലൂടെ നിര്‍ഗുണ നിരാകാരമായ ബ്രഹ്മതത്ത്വത്തിലേക്ക് എത്തിച്ചേരാമെന്ന് ഇവിടെ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.