Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പന്തള രാജവന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 02:48 am IST
in Samskriti

പമ്പയില്‍നിന്നും പതിനെട്ടാംപടിക്കലേയ്‌ക്ക് നാല് മൈല്‍ ദൂരം വരും. അയ്യപ്പന്മാര്‍ പുറപ്പെടുന്ന വഴിക്ക് പമ്പാതടത്തില്‍ പാളയമടിച്ചു താമസിക്കുന്ന പന്തള രാജാവിന്റെ സന്നിധിയില്‍ എത്തി അദ്ദേഹത്തെ ഭക്തി പുരസ്സരം വണങ്ങി കാണിക്ക സമര്‍പ്പിച്ച് പ്രസാദം വാങ്ങി നീലിമലകയറ്റത്തിനു തയാറാകുന്നു. ”എന്നെപ്പോലെതന്നെ പന്തളരാജാവിനേയും കരുതിപ്പൂജിക്കുന്നവര്‍ക്ക് എന്നെ പൂജിച്ചാലുണ്ടാകുന്ന ഫലം ലഭിക്കും” എന്നുള്ള ഭഗവാന്റെ അരുളപ്പാടിനെ സാര്‍ഥകമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പന്തളരാജാവ് പല്ലക്ക്, വെണ്‍കൊറ്റക്കുട, ചങ്ങലവിളക്ക് മുതലായ ആഡംബരങ്ങളോടുകൂടി ഇവിടെ എഴുന്നള്ളിത്താമസിക്കും.

നീലിമല

”ശ്രീരാമചന്ദ്രപരിപാവനപാദപാംസു-

പൂരാംശുപൂരിതകിരാതവിലാസപീഠം

ആരാല്‍ മരീചിമുതലാകിയ താപസന്മാ-

രാരാഞ്ഞതാണവിടമോര്‍ക്കിലനേകപുണ്യം” (ശബരിഗിരിവിലാസം)

ശബരിമലയാത്രയില്‍ അഴുതമേട്, കരിമല ഇവയെ പിന്നിലാക്കുന്ന വലിയ കയറ്റമാണ് നീലിമലമുകളില്‍ എത്തുന്നതിനു കയറേണ്ടത്. ഏറ്റവും തൂക്കായിട്ടാണ് ഇതിന്റെ കയറ്റം സ്ഥിതിചെയ്യുന്നത്. സ്വാമി സന്നിധി യടുക്കാറായതിനെക്കുറിച്ചുള്ള സമാശ്വാസത്തില്‍  ഈ കയറ്റത്തിന്റെ ദുര്‍ഘടത്തെ അത്ര കൂട്ടാക്കാറില്ല. ചിലര്‍ നീലിമലകയറ്റത്തിന്റെ ഉഗ്രതയെ ഭയന്നു ത്രിവേണിയില്‍നിന്നും കല്ലാറുവഴി കുറേദൂരം പോയശേഷം അവിടെനിന്നും കയറി നീലിമലകയറ്റത്തിന്റെ ഏകദേശം മധ്യഘട്ടത്തിലുള്ള പ്രധാനമാര്‍ഗത്തില്‍ എത്തിച്ചേരുന്നു. പലടത്തിരുന്നു വിശ്രമിച്ചും പമ്പാതീര്‍ഥം പാത്രങ്ങളിലാക്കിക്കൊണ്ടുപോയത് സേവിച്ചും, മറ്റു പലര്‍ക്കും നല്‍കി ആശ്വസിപ്പിച്ചും നീലിമലകയറുന്നു.

അപ്പാച്ചിമേട്ടുംപുറവും അപ്പാച്ചിക്കുഴിയും

നീലിമലകയറ്റം മിക്കവാറും അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്നുപറയുന്നു. അവിടെ ഏതാനുംഭാഗം പുല്ലുമേടായി സ്ഥിതിചെയ്യുന്നു. ഈ മേട്ടുംപുറത്ത് വിശ്രമിച്ച് ചില കാര്യങ്ങള്‍ അനുഷ്ഠിക്കുവാനുണ്ട്. ഈ മേടിന്റെ മദ്ധ്യേകൂടിയുള്ള വഴിത്താരയുടെ ഇടത്തും വലത്തും ഭാഗങ്ങളില്‍ അപ്പാച്ചിക്കുഴി എന്നും ഇപ്പാച്ചിക്കുഴി എന്നും വിളിക്കുന്ന രണ്ട് ഗര്‍ത്തങ്ങള്‍ ഉണ്ട്. ദര്‍ശനമാത്രയില്‍ത്തന്നെ ഇവ വളരെ ഭയങ്കരമായിത്തോന്നുന്നു. നോക്കെത്താത്തവണ്ണം അത്ര അഗാധമായിട്ടാണ് ഇതു കാണുന്നത്. ചുറ്റും ഉയര്‍ന്നുനി

ല്‍ക്കുന്ന പര്‍വതങ്ങളുടെ ഇടയ്‌ക്കു കിടക്കുന്ന ഈ ഗര്‍ത്തങ്ങളില്‍ കന്നിക്കാരായ  സ്വാമിമാര്‍ അരിയുണ്ട എറിയുക എന്നൊരു ചടങ്ങ് നിര്‍വഹിക്കേണ്ടതാണ്. ഭൂതനാഥസ്വാമിയുടെ ആജ്ഞാകരനായ കടുരവന്‍ ദുര്‍ദേവതേകളെ അടക്കിനിര്‍ത്തി പരിപാലിക്കുന്നു എന്നും അവരുടെ തൃപ്തിക്കുവേണ്ടിയാണ് ഇപ്രകാരം ആചരിക്കുന്നതെന്നും ആണ് വിശ്വസിക്കുന്നത്. മേട്ടിന്‍പുറത്തുള്ള വഴിയുടെ ഇരുവശത്തും തിങ്ങിക്കൂടിയിരിക്കുന്ന ഭിക്ഷക്കാര്‍ക്ക് യഥാശക്തി ദാനകര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം അവിടെനിന്നും ഉത്സാഹഭരിതരായി യാത്ര തുടരുന്നു. പറയത്തക്ക കയറ്റങ്ങളൊന്നുമില്ലാതെ സമതലമായിക്കിടക്കുന്ന ഭൂഭാഗമാണ് ഇവിടെനിന്നും തിരിച്ചാലുള്ളത്.

ശബരിപ്പീഠം

അപ്പാച്ചിമേട്ടുംപുറത്തുനിന്നും ഏകദേശം രണ്ടുഫര്‍ലോങ് ദൂരം ചെല്ലുമ്പോള്‍ അങ്ങിങ്ങുമാത്രം ഉയര്‍ന്ന വൃക്ഷങ്ങള്‍ നിരന്നും സൂര്യപ്രകാശം വേണ്ടതുപോലെ തട്ടി ദിക്കുകള്‍ തെളിഞ്ഞും ഉള്ള രമണീയമായ  ഒരു മൈതാനപ്രദേശത്ത് എത്തുന്നു. സുന്ദരമായ ചില പാറക്കെട്ടുകള്‍ ഈ ഭാഗത്തിന്റെ രമണീയതയെ ദ്വിഗുണീഭവിപ്പിക്കുന്നു. ഇവിടനിന്നുകൊണ്ടു ചുറ്റുപാടും നോക്കിയാല്‍ കാണുന്ന പ്രകൃതി, മനോലയം നല്‍കുന്ന ഒന്നാണ്. ഈ സ്ഥലത്താണ് ശബരി ഇരുന്നു തപസ്സു ചെയ്തിരുന്നതെന്നു വിശ്വസിക്കുന്നു. ഇവിടെ ശബരീപ്പീഠം ആരാധ്യമായി സ്ഥിതിചെയ്യുന്നു. ശബരിപ്പീഠത്തില്‍ നാളികേരം എറിഞ്ഞ് ശബരിയെ വന്ദിച്ച് അവിടം കടന്നു യാത്രതിരിക്കുന്നു. ഈ സ്ഥാനം അഞ്ചാമത്തെ കോട്ടയാകുന്നു. കര്‍പ്പൂരം കത്തിക്കുക തുടങ്ങിയുള്ള ആരാധനകളും ഇവിടെ നടത്താവുന്നതാണ്.

ശരംകുത്തി

ശബരിപ്പീഠത്തില്‍നിന്നും ഏകദേശം ഒരു മൈല്‍ ദൂരം മാത്രമേ പതിനെട്ടാംപടിക്കലേയ്‌ക്കുള്ളൂ. എന്നാല്‍ ഇതിനിടയ്‌ക്ക് വഴിയരികില്‍ ആല്‍ത്തറ എന്നൊരു സ്ഥാനമുണ്ട്. ഇത് ആറാമത്തെ കോട്ടയായി സങ്കല്‍പ്പിക്കാം. ഇവിടെ അയ്യപ്പന്മാര്‍ കൊണ്ടുപോകുന്ന ശരക്കോല്‍ നിക്ഷേപിച്ച് നാളികേരബലിയും നടത്തി വന്ദിച്ചു കടന്നുപോകുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.