ചെങ്ങന്നൂര്‍: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത ആന്ധ്രാപ്രദേശില്‍ നിന്നുള്ള യുവതികളില്‍ അധികവും നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള വിവരം കേന്ദ്ര ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ശേഖരിച്ച് തുടങ്ങി.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്ന സ്ത്രീകളിലധികവും ആക്ടിവിസ്റ്റുകളും നക്സലുകളുമാണെന്നാണ് സൂചന. നക്സല്‍ സംഘടനകള്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതേസമയം നക്സല്‍ സംഘങ്ങളെ തിരിച്ചറിയാന്‍ നിലവില്‍ പോലീസിന് സംവിധാനങ്ങളില്ലാ .
പിന്നീടുള്ള ഏക മാര്‍ഗം ദേഹപരിശോധന മാത്രമാണ്. മെറ്റല്‍ ഡിറ്റക്ടര്‍, സ്കാനല്‍, മുഖം തിരിച്ചറിയാനുള്ള കാമറ എന്നിവ മാത്രമാണ് ഉള്ളത്. ഇതിലൂടെ സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് മാത്രമാണ് പരിശോധിക്കാന്‍ സാധിക്കുക. ഇതോടെ ശബരിമല സുരക്ഷ പോലീസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: