Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭയ്‌ക്ക് കണ്ണുതുറക്കാന്‍ പേടി: സിസ്റ്റര്‍ ലൂസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2018, 01:06 am IST
in Kerala

സഭക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍, ആരോപണം സത്യമാണെങ്കിലും കള്ളമാണെന്ന് പറഞ്ഞ് മുദ്രകുത്തി മാറ്റിവെക്കും. ഒപ്പം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പറയും. അങ്ങനെ സത്യം മൂടിവെക്കാനുള്ള കുഴികള്‍ കുത്തിക്കൊണ്ടിരിക്കുകയാണ് സഭാനേതൃത്വവും കുറെ പി.സി. ജോര്‍ജുമാരും. സഭക്ക് കണ്ണുതുറക്കാന്‍ പേടിയാണ്. വ്യക്തിപരമായി അനുഭവിച്ചുപോരുന്ന സുഖവും അധികാരവും സ്വാധീനവും ഉപയോഗിച്ച് ഉറങ്ങിക്കഴിയാനാണ് ഇപ്പോഴും സഭ ആഗ്രഹിക്കുന്നത്. ഉറക്കംവിട്ടുണരണം. കള്ള ആത്മീയതയും പ്രസംഗവും കേട്ട് ജനങ്ങള്‍ മടുത്തിരിക്കുന്നു.

(യേശുവിന്റെ പാഠങ്ങള്‍ക്കൊത്ത് ജീവിക്കാന്‍

മഠത്തില്‍ തടസ്സങ്ങളുണ്ട് -സിസ്റ്റര്‍ ലൂസി കളപ്പുര- മാധ്യമം)

കടല്‍ത്തീരത്ത് എന്ന കൃതി എഴുതി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിസ്സഹായരായ വെള്ളായിയപ്പന്മാരുടെ നിലവിളികള്‍ നിലച്ചിട്ടില്ല. മാറ്റങ്ങള്‍ ഉദ്‌ഘോഷിച്ച് വിപ്ലവപ്പെരുമ്പറ മുഴക്കുന്നവര്‍ക്കും ഉദ്യോഗസ്ഥ ഭരണക്രമത്തിനും വെള്ളായിയപ്പന്റെ കുടുംബത്തിന്റെയും പാഴുതറക്കാരുടെയും നൊമ്പരത്തെ തടുക്കാന്‍ കഴിയാതെ പോകുന്നത് ചിന്തനീയമാണ്. നിരക്ഷരനും പരാശ്രയമില്ലാത്തവനും സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് കണ്ണീരൊഴുക്കാന്‍ അധികമാളുകളുണ്ടാവല്ലെന്നത് നേരറിവാക്കിത്തരുകയാണ് കഥാകാരന്‍. അധികം സംസാരിക്കാതെ ആശയങ്ങളുടെ ആഴവും പരപ്പും ഭാവനയ്‌ക്ക് തുറന്നുകൊടുക്കുന്ന പൊതുശൈലി ഈ കഥയിലും ഒ.വി. വിജയന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

(ഉള്‍ത്തിരയിളക്കുന്ന ‘കടല്‍ത്തീരത്ത്’

-ഡോ. സംഗീത് രവീന്ദ്രന്‍- കേസരി)

എനിക്കങ്ങനെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഒന്നുമില്ല. ബോധ്യപ്പെടുത്താന്‍ നിക്കാറുമില്ല. ഇപ്പോ സിപിഎമ്മുകാര്‍ എന്റെ ഈ വീട് ഏഴുനില കെട്ടിടം ആണെന്നാ പറഞ്ഞത്. നിങ്ങള്‍ ഇപ്പോ വന്നു കണ്ടല്ലോ. എത്ര നിലയുണ്ട് എന്ന്, എണ്ണിക്കോ. ഏഴുനില കെട്ടിടം, കാറ്- എന്തൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്തായാലും എന്റെ കാര്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ അറിയപ്പെട്ട കാറാണ്. അതുകൊണ്ട് ഞാനത് വില്‍ക്കില്ല. ടൊയോട്ടയുടെ എത്തിയോസ് ജിഡി കാറാണ്. ഞാനെടുക്കുന്ന സമയത്ത് എട്ട് ലക്ഷത്തോളമായിരുന്നു വില. അതിനാണ് 25 ലക്ഷം, 30 ലക്ഷം എന്നൊക്കെ പറഞ്ഞത്. ശരിക്കും ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ ഈ എട്ടുലക്ഷം കഴിച്ച് ബാക്കി അവരുടെ അടുത്തുനിന്നു വാങ്ങാമായിരുന്നു.

(രാഷ്‌ട്രീയ ജീവിതത്തിലെ 

തെറ്റായിരുന്നില്ല ബിജെപി ബന്ധം

-സി.കെ. ജാനു

അഭിമുഖം-സമകാലിക മലയാളം)

മലപ്പുറം ജില്ലയിലെ കളിയാട്ടക്കാവിലെ വാര്‍ഷിക ഉത്സവം കളിയാട്ടം എന്ന പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. ജന്മിത്തകാലത്തെ കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കളിയാട്ടം. 

ഏഴുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്സവം ജാതിശ്രേണിക്കനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തെ ദിവസമാണ് ദളിതരുടെ വരവുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അന്നുതന്നെയാണ് പറയവിഭാഗക്കാരുടെ കാര്‍മ്മികത്വത്തില്‍ കോഴിക്കുരുതി നടക്കുന്നത്. കളിയാട്ടത്തിന് പോകുന്നതിനു മുന്നോടിയായി അതത് പ്രദേശത്തെ കീഴാളസമുദായങ്ങളുടെ വീടുകളിലോ അവരുടെ ആരാധനാപരിസരങ്ങളിലോ കോഴിവെട്ട് തുടങ്ങിയ ആചാരങ്ങള്‍ നടത്തും.

(ബ്രാഹ്മണാധിനിവേശവും കാവുകളും

-ഡോ. പി.ആര്‍. ഷിത്തോര്‍- ചന്ദ്രിക)

ശബരിമല വിധിയില്‍ പുനഃപരിശോധന വേണമെന്ന് തന്നെയാണ് ക്ഷത്രിയ ക്ഷേമസഭയുടെയും പന്തളം കൊട്ടാരത്തിന്റെയും നിലപാട്. ശബരിമല ക്ഷേത്രത്തില്‍ വിശ്വാസികള്‍ പാലിക്കുന്ന സമ്പ്രദായങ്ങളെല്ലാം കാലാകാലങ്ങളായുള്ളതാണ്. അതിന് ഭരണഘടനയുടെ 25 (1) വകുപ്പിന്റെ സംരക്ഷണമുണ്ട്. പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ചുള്ളതാണ് സമ്പ്രദായം. ദൈവികമായത് കോടതിയുടെ പരിശോധനയ്‌ക്ക് അതീതമാണ്. ശബരിമലയിലെ ആചാരങ്ങള്‍ ദൈവികമാണ്. അത് സംരക്ഷിക്കപ്പെടണം. അതിനായി അന്തിമവിജയം വരെ പോരാടും.

(ശബരിമലക്ഷേത്രം 

പന്തളം കൊട്ടാരത്തിന്റേതാണ്

-ആത്മജവര്‍മ്മ തമ്പുരാന്‍- കേരളശബ്ദം)

ക്രൈസ്തവസഭ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈയിട പങ്കെടുത്തു തുടങ്ങിയിട്ടുണ്ടെങ്കിലും മദ്യപാനവും മദ്യാസക്തിയും കുടിയേറ്റ പ്രദേശങ്ങളിലും മറ്റും ഏതുവിധം സാമൂഹിക പ്രശ്‌നമായിട്ടുണ്ട് എന്ന് ഗൗരവത്തോടെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഒരുപക്ഷേ, മദ്യരഹിത കേരളത്തിന്, മദ്യാസക്തിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് ക്രൈസ്തവസഭയോളം മറ്റൊരു സംഘത്തിനും സാധ്യമല്ല എന്നതാണ് സത്യം.

(മതങ്ങളുടെ മദ്യനയം എന്താണ്-

-എന്‍.പി. ഹാഫിസ് മുഹമ്മദ്- കലാകൗമുദി)

ഗുരു എന്നിലുണ്ടാക്കിയ സ്വാധീനം പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിന്റെ ഓരോഘട്ടത്തിലും ഗുരുവിന്റെ വചനങ്ങള്‍ അഭയമായിട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദര്‍ശനത്തിലൂടെ മാനവികതയുടെ അതുല്യമായ ഒരു സമവാക്യത്തെയാണ് അദ്ദേഹം സമൂഹത്തിന് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന് മനുഷ്യന്‍ എന്ന പരിഗണനയേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ മറ്റു ജീവജാതികളുടെ കൂട്ടത്തിലുള്ള ഒന്ന് എന്ന നിലയ്‌ക്കു മാത്രം. പുണര്‍ന്നു പെറുന്നതെല്ലാം ഒരിനം! അതാണ് അദ്ദേഹത്തിന്റെ ദര്‍ശനം.

(എനിക്ക് ആത്മാദരമുണ്ട്, അത് തെറ്റാണോ?

-സുഭാഷ് ചന്ദ്രന്‍- അഭിമുഖം -രിസാല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.