തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് പോലീസ് നടപ്പിലാക്കാന്‍ തീരുമാനിച്ച സുരക്ഷാ ക്രമീകരണമായിരുന്നത്രേ ‘ട്യൂബ്’. ഒരു ട്യൂബിലൂടെ വെള്ളം ഒഴുക്കിവിടുന്നപോലെ ശരംകുത്തിയില്‍ എത്തുന്ന ഭക്തരില്‍ ഒരാളെയും പുറത്ത് കടത്താതെ നേരെ വലിയ നടപ്പന്തലില്‍ എത്തിക്കുക. അവിടെ നിന്ന് പതിനെട്ടാംപടി കയറി ദര്‍ശനം കഴിയുന്നവരെ പുറത്ത് കടക്കാന്‍ അനുവദിക്കാതെ കൊപ്രാ സംഭരണിക്ക് അടുത്തൂള്ള മേല്‍പ്പാലം വഴി വലിയ നടപ്പന്തലിലെത്തിച്ച്, അവിടെ നിന്ന് അടിപ്പാതവഴി ചന്ദ്രാനന്ദന്‍ റോഡ് വഴി മലയിറക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ‘ട്യൂബ്’ അപ്പാടെ തകര്‍ന്നു. നെയ്യഭിഷേകത്തിനായി ഭക്തര്‍ എന്തുചെയ്യുമെന്ന കീഴ്ഉദ്യോഗസ്ഥരുടെ സംശയത്തിന് വിലകല്‍പ്പിക്കാതെയാണ് ഐജി അജിത് കുമാര്‍ പദ്ധതി തയാറാക്കിയത്.
അതുപോലെയാണ് പുതിയ ‘ബ്ലോക്ക്’ പദ്ധതി തയാറാക്കുന്നത്. പമ്പയില്‍ നിന്ന് 30000പേരെ വീതം ഓരോ ബ്ലോക്കാക്കി സന്നിധാനത്തേക്ക് കടത്തിവിടാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനത്തെയും വെര്‍ച്വല്‍ ക്യൂ സംവിധാനത്തെയും ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡിജിറ്റല്‍് ക്യൂ കൂപ്പണുള്ളവര്‍ക്ക് ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡ് നല്‍കും. പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഈ കാര്‍ഡുള്ളവര്‍ക്ക് പ്രത്യേക ക്യൂ സംവിധാനം നല്‍കും. മരക്കൂട്ടത്ത് പരിശോധിച്ച് ഇവരെ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തിലേക്ക് കടത്തിവിടും. സന്നിധാനം വരെ ഈ ക്യൂ ഉണ്ടാകും. എന്‍ട്രി കാര്‍ഡിന്റെ കൗണ്ടര്‍ ഫോയില്‍ സന്നിധാനത്തു ശേഖരിക്കും. കാര്‍ഡ് പരിശോധിക്കാന്‍ പമ്പയിലും സന്നിധാനത്തും മരക്കൂട്ടത്തും പരിശോധ നടത്തും. സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോ എഡിജിപിക്കാണ് ഇതിന്റെ ചുമതല.
30000 പേരെ വീതം കടത്തി വിടണമെങ്കില്‍ പമ്പയില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ വേറെ ഒരുക്കണം. നിലയ്ക്കലും കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കണം. വേഗത്തില്‍ ദര്‍ശനം നേടുന്നതിന് രൂപീകരിച്ചതാണ് വെര്‍ച്വല്‍ക്യൂ. മുഴുവന്‍പേരെയും ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നെ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ല. മാത്രമല്ല സമയം അനുസരിച്ച് തയാറാക്കിയിരിക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മണ്ഡലകാലം മുഴുവന്‍ ശ്രമിച്ചാലും 25 ലക്ഷത്തില്‍കൂടുതല്‍ ആളെ കടത്തിവിടാനുമാകില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: