കൊല്ലം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെക്കുറിച്ച് ആക്ഷേപവുമായി യുവാവ്. ഇദ്ദേഹം കടയ്ക്കല്‍ സിഐ ആയിരുന്ന കാലത്ത് പാരിപ്പള്ളി പഴുവില പുത്തന്‍വീട്ടില്‍ സുനില്‍ എന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതായാണ് ആക്ഷേപം. തടിമോഷണക്കേസില്പ്പെടുത്തിയ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും യുവാവ് കൊല്ലം പ്രസ്ക്ലബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
ഭാര്യയുടെ പക്കല്‍ നിന്ന് കേസ് ഒതുക്കാമെന്ന വ്യാജേന ഹരികുമാറിന്റെ ഗുണ്ടകള്‍ 25000 രൂപ നിര്‍ബന്ധമായി വാങ്ങിയതായും യുവാവ് പറഞ്ഞു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷവും ഹരികുമാര്‍ ഉപദ്രവിച്ചതിനാല്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. എന്നിട്ടും കേസില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ ലോക്കല്‍ പോലീസിന് സാധിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: