Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഖഷോഗിയുടെ വെട്ടിനുറുക്കിയ മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 11:23 am IST
in World

ദോഹ: തുര്‍ക്കിയിലെ സൗദി സ്ഥാനപതി കാര്യാലയത്തിനുള്ളില്‍ കൊലചെയ്യപ്പെട്ട സൗദി അറേബ്യന്‍ വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. തുര്‍ക്കി അധികൃതരെ ഉദ്ധരിച്ച്‌ സ്‌കൈ ന്യൂസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കഷണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങള്‍ തുര്‍ക്കിയിലെ സൗദി അറേബ്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലാണ്‌ മറവു ചെയ്‌തിരുന്നത്‌. വിലകള്‍ മുറിച്ചെടുത്തശേഷം ഖഷോഗിയുടെ തലയറുക്കുകയാണ്‌ ചെയ്‌തത്‌. ഖഷോഗിയുടെ മുഖം ഇടിച്ചുചതച്ച്‌ വികൃതമാക്കിയ നിലയിലാണ്‌ കണ്ടെടുത്തതെന്നാണ്‌ സ്‌കൈ ന്യൂസിന്റെ റിപ്പോര്‍ട്ട്‌.

ഖഷോഗിയുടെ മരണം സംബന്ധിച്ച നഗ്നസത്യങ്ങള്‍ പുറത്തുവിടുമെന്ന്‌തുര്‍ക്കി പ്രസിഡന്റ്‌ റജബ്‌ തയ്യിബ്‌ എര്‍ദോഗന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ്‌ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയതെന്നത്‌ ശ്രദ്ധേയമാണ്‌. ഖഷോഗിയുടെ ഭൗതികശരീരം എവിടെ മറവുചെയ്‌തെന്നതു സംബന്ധിച്ച്‌ വിവരമില്ലെന്നായിരുന്നു സൗദിയുടെ ഭാഷ്യം. ഒരാള്‍ കൊല്ലപ്പെട്ടുവെന്ന്‌ സ്ഥിരീകരിക്കുന്ന ഒരു രാജ്യത്തിന്‌ മൃതദേഹം എവിടെ മറവുചെയ്‌തെന്ന്‌ അറിയില്ല എന്നു പറയുന്നത്‌ അസംബന്ധമല്ലേ എന്നായിരുന്നു എര്‍ദോഗന്റെ മറുചോദ്യം.

ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിക്കു പുറത്തേക്ക്‌ കൊണ്ടുപോയിട്ടില്ലെന്ന കാര്യം അദ്ദേഹത്തെ കാണാതായ ഒക്‌ടോബര്‍ രണ്ടിനു തന്നെ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ മിറ്റ്‌ ഉറപ്പാക്കിയിരുന്നു. ഇതിനായി വിപുലമായ പരിശോധനയാണ്‌ മിറ്റ്‌ അന്ന്‌ അങ്കാറയിലെ അതാതുര്‍ക്ക്‌ വിമാനത്താവളത്തില്‍ നടത്തിയത്‌.

സൗദി കോണ്‍സുലേറ്റിലുണ്ടായ അപ്രതീക്ഷിത മല്‍പിടുത്തത്തിലല്ല, മറിച്ച്‌ മുന്‍നിശ്‌ചിത തീരുമാനപ്രകാരം സൗദിയുടെ 15 അംഗ കൊലയാളി സ്‌ക്വാഡ്‌ അതു കൃത്യമായി നടപ്പാക്കുകയായിരുന്നുവെന്നും തുര്‍ക്കി അധികൃതര്‍ വിശദീകരിക്കുന്നു.

സൗദി രാജകുടുംബത്തിന്റെ വിമര്‍ശകരായി വിദേശങ്ങളില്‍ താമസിക്കുന്നവരെ സ്വദേശത്തെത്തിച്ച്‌ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി നല്ല പൗരന്മാരാക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം ഖഷോഗിയെ തട്ടിയെടുക്കാനാണ്‌ 15 അംഗ സൈനിക സംഘം തുര്‍ക്കിയിലെത്തിയതെന്നാണ്‌ സൗദിയില്‍ നിന്നുണ്ടായ വിശദീകരണം. ഇതിനായി ഇന്‍ജക്‌ഷന്‍ നല്‍കി മയക്കാന്‍ ശ്രമിച്ചപ്പോള്‍ ഖഷോഗി എതിര്‍ത്തുവെന്നും തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ദൗത്യം പാളിയതിനാല്‍ മൃതദേഹം ഒരു ഇസ്‌തംബൂളുകാരനെ, മറവുചെയ്യാനേല്‍പ്പിച്ച്‌ സംഘം ഉടന്‍ മടങ്ങിയെന്നുമായിരുന്നു സൗദി വെളിപ്പെടുത്തല്‍.

അന്വേഷണ ഉദ്യോഗസ്ഥരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഇതോടെ വ്യക്‌തമായിക്കഴിഞ്ഞു. പ്രതിശ്രുതവധു ഹദീസ് സെന്‍ഗിസിന്റെ കയ്യിലെ മൊബൈലുമായി തന്റെ ആപ്പിള്‍ വാച്ച്‌ ബന്ധിപ്പിച്ചാണ്‌ ഖഷോഗി കോണ്‍സുലേറ്റിലേക്കു പോയത്‌. സെന്‍ഗിസിന്റെ മൊബൈലില്‍ ഇങ്ങനെ രേഖപ്പെടുത്തപ്പെട്ട ഓഡിയോ വിഷ്വലുകളാണ്‌ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്‌. താന്‍ കോണ്‍സുലേറ്റില്‍ കടന്ന്‌ ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേഷ്‌ടാവിനെ വിവരമറിയിക്കണമെന്നും ഖഷോഗി  നിര്‍ദേശിച്ചിരുന്നു.

തുര്‍ക്കി അന്വേഷകരെ കബളിപ്പിക്കാന്‍ ഖഷോഗിയോടു സാമ്യമുള്ള കൊലയാളി സംഘത്തിലെ ഒരാള്‍, ഖഷോഗിയുടെ വസ്‌ത്രങ്ങള്‍ ധരിച്ച്‌ കോണ്‍സുലേറ്റില്‍ നിന്ന്‌ ഒന്നര മണിക്കൂര്‍ കഴിഞ്ഞ്‌ ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു. ഈ ദൃശ്യം കാട്ടി ഖഷോഗി എംബസിയില്‍ നിന്നു പുറത്തുപോയെന്നാണ്‌ സൗദി ആദ്യം അവകാശപ്പെട്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

Kerala

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

Main Article

പരിവര്‍ത്തനാത്മകമായ നേതൃത്വം

Article

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

പുതിയ വാര്‍ത്തകള്‍

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.