തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ പരിദേവനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര പിതൃസ്ഥാനീയനായ തന്ത്രിയെ സിപിഎമ്മുകാര്‍ അപമാനിക്കുന്നു. പിതൃസ്ഥാനീയനായി അവതരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. യുവതികള്‍ പ്രവേശിക്കാതെ തടഞ്ഞ വിശ്വാസികളെ അഭിനന്ദിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.
തെറ്റ് സമ്മതിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം. തന്ത്രിമാര്‍ ഒരു രൂപ പോലും ശമ്പളം പറ്റുന്നില്ല. മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ സംഘപരിവാര്‍ അല്ല പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. സിപിഎം സ്പോണ്‍സേര്‍ഡ് സംഘടനകളാണ് നിലയ്ക്കലില്‍ അക്രമം അഴിച്ചു വിട്ടിത്. അത് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎം നോക്കുന്നത്. നിലയ്ക്കലിലെ അക്രമം സംബന്ധിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ സംഘര്‍ഷത്തിന്റെ അടിവേരുകളെല്ലാം സിപിഎമ്മില്‍ ഉള്‍പ്പെട്ടവരാണെന്നു തെളിയും.
പാളയത്തിലെ പടയില്‍ നിന്നും രക്ഷനേടാന്‍ സിപിഎം പെടാപ്പാടുപെടുന്നു. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റി. ബിജെപി സവര്‍ണാധിപത്യം നടത്തുകയാണെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെ ബിജെപി നടത്തിയ സമരത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുതല്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ വരെ പങ്കെടുത്തു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. വിശ്വാസികള്‍ എന്ന പേരില്‍ കേരളത്തില്‍ നിന്നും അവിടെ പോയ യുവതികളെ സിപിഎമ്മുകാര്‍ പറഞ്ഞയച്ചവരായിരുന്നു, ശ്രീധരന് പിള്ള പറഞ്ഞു. വിശ്വാസം സുപ്രീം കോടതിയുടെ കണ്ണ് തുറപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: