Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭട്ടതിരിയുടെ ജ്യോതിഷവൈഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 02:16 am IST
in Samskriti

ജ്യോതിഷത്തില്‍ വിഖ്യാതനായിരുന്നിട്ടും സ്വന്തം ജാതകം ഗണിച്ചു നോക്കിയിരുന്നില്ല തലക്കുളത്തൂര്‍ ഭട്ടതിരി. അതൊന്നു ഗണിച്ചു നോക്കാമെന്നു നിശ്ചയിച്ചു ഭട്ടതിരി. ജാതിഭ്രംശം സംഭവിക്കുമെന്നായിരുന്നു ജാതകത്തിലുണ്ടായിരുന്നത്. അത് അദ്ദേഹം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു. ഒരിക്കല്‍ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഭട്ടതിരിയുടെ അരികിലെത്തി. ദാരിദ്ര്യദുഃഖം തീര്‍ന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാനാകുമോ എന്ന് ഭട്ടതിരിയോട് അദ്ദേഹം ആരാഞ്ഞു. ഇതുകേട്ട ഭട്ടതിരിയുടെ മനസ്സ് ആര്‍ദ്രമായി.  അദ്ദേഹം അല്‍പനേരം കണ്ണടച്ച് ഇരുന്ന ശേഷം, ദാരിദ്ര്യം തീരാനുള്ള കാലമായി എന്ന് ബ്രാഹ്മണനോടായി പറഞ്ഞു. അതിനായി താന്‍ പറയുന്നതുപോലെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദ്വാദശിനാ

ള്‍ അര്‍ധരാത്രി വടക്കുന്നാഥക്ഷത്രത്തിന്റെ വടക്കേ ഗോപുരത്തില്‍ പോയി നില്‍ക്കണം. അതു വഴി രണ്ടു ബ്രാഹ്മണര്‍ വരും. അങ്ങ് അവരോടൊപ്പം കൂടണം. അവര്‍ താങ്കളെ ഒഴിവാക്കാന്‍ ശ്രമിക്കും. എങ്കിലും വിട്ടുപോകരുത്. പോകുന്നിടത്തെല്ലാം കൂടെ പോകണം. 

ഈ കൗശലം ഉപദേശിച്ചത് ആരെന്ന് ചോദിച്ചാല്‍ പറയരുത്. ഈ പറഞ്ഞതെല്ലാം ചെയ്താല്‍ ബ്രാഹ്മണന്റെ ദാരിദ്ര്യംഅകലുമെന്ന് ഭട്ടതിരി പറഞ്ഞു. ഇതു കേട്ട ബ്രാഹ്മണന്‍ അപ്രകാരം ചെയ്യാമെന്നറിയിച്ച് സന്തോഷത്തോടെ തിരികെപ്പോയി. 

ബ്രാഹ്മണന്‍ ദ്വാദശി നാളില്‍ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. തേജോമയരായ രണ്ട് ബ്രാഹ്മണരെ കണ്ടു. ദരിദ്രബ്രാഹ്മണന്‍ അവരെ വിട്ടു പിരിയാതെ കൂടെക്കൂടി. ബ്രാഹ്മണര്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങ് എന്തിനാണ് ഞങ്ങളെ പിരിയാതെ കൂടിയിരിക്കുന്നതെന്തെന്ന് ബ്രാഹ്മണര്‍ ചോദിച്ചു. നിങ്ങള്‍ എങ്ങോട്ടു പുറപ്പെട്ടിരിക്കുകയാണെന്നായിരുന്നു ബ്രാഹ്മണന്റെ മറുചോദ്യം. ബദര്യാശ്രമത്തിലേക്കെന്ന ഉത്തരം കേട്ടതോടെ ഞാനും കൂടെവരാമെന്നായി ബ്രാഹ്മണന്‍. ഞങ്ങള്‍ ഇവിടെ കാണുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് ബ്രാഹ്മണര്‍ ചോദിച്ചു. പക്ഷേ  അതാരെന്ന് ബാഹ്മണന്‍ പറഞ്ഞില്ല. കാര്യമെല്ലാം ഞങ്ങള്‍ക്ക് മനസ്സിലായി, അങ്ങയോട് ഇതെല്ലാം ഉപദേശിച്ചയാള്‍ അധഃപതിക്കട്ടെയെന്ന് അവര്‍ ശപിച്ചു. നേരിട്ടു കണ്ടു പോയതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഉപേക്ഷിച്ചു പോകാനാകില്ല. കണ്ണടച്ചു കൊണ്ട്  ഞങ്ങളെ തൊട്ടോളൂ എന്നു പറഞ്ഞു. ബ്രാഹ്മണന്‍ അപ്രകാരം ചെയ്ത്  നിമിഷങ്ങള്‍ക്കകം കണ്ണുതുറന്നപ്പോള്‍ ബദര്യാശ്രമത്തില്‍ ഒരു ഗൃഹത്തിലെത്തിയിരുന്നു. 

 ഗൃഹത്തിനകത്ത് ഒരാള്‍ മരണാസന്നനായി കിടപ്പുണ്ട്. അത് താങ്കളുടെ അപ്ഫനാണെന്ന് ബ്രാഹ്മണര്‍ അറിയിച്ചു. കാശിക്കു പോയ ഒരു അപ്ഫനുണ്ടല്ലോ താങ്കള്‍ക്ക്. അദ്ദേഹമാണിത്. അദ്ദേഹത്തെ കൊണ്ടു പോകാനെത്തിയ വിഷ്ണുദൂതന്മാരാണ് ഞങ്ങള്‍. അരനാഴികയ്‌ക്കകം ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ടു പോകും. എന്ന് ബ്രാഹ്മണര്‍ അറിയിച്ചു. 

 ബോധം നശിച്ചിട്ടില്ലായിരുന്നതു കൊണ്ട് അപ്ഫന്  ബ്രാഹ്മണനെ കണ്ടപ്പോള്‍ തിരിച്ചറിയാനായി. തന്റെ സഹോദര പുത്രനെ കണ്ട അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. അദ്ദേഹം തന്റെ അളവറ്റ സമ്പാദ്യം സൂക്ഷിച്ചു വെച്ചിരുന്ന ജാളികയുടെ താക്കോല്‍ ബ്രാഹ്മണനു നല്‍കി. വൈകാതെ പ്രാണന്‍ വെടിഞ്ഞു. 

തനിക്കു കിട്ടിയ അളവറ്റ ധനവുമായി ബ്രാഹ്മണന്‍ വീട്ടിലെത്തി. അതിനു ശേഷം ഭട്ടതിരിയെ സന്ദര്‍ശിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു. വിഷ്ണുദൂതന്മാര്‍ തന്നെ ശപിച്ച കാര്യം കേട്ടപ്പോള്‍ അത് താന്‍ നേരത്തേ ഗണിച്ചു നോക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഭട്ടതിരി തന്റെ ജാതകമെടുത്ത് കാണിച്ചു. ഇതു കണ്ട ബ്രാഹ്മണന്‍ വിസ്മയഭരിതനായി. തിരികെ വീട്ടിലെത്തിയ ബ്രാഹ്മണന്‍ സമ്പല്‍സമൃദ്ധിയോടെ ജീവിതം തുടങ്ങി. ഭട്ടതിരിയാകട്ടെ തന്റെ പതനവും പ്രതീക്ഷിച്ച്് ഇരിപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.