ഛണ്ഡീഗഡ്: ഹരിയാന കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാളായ സൈനികന് പിടിയില്‍. ഇന്ത്യന്‍ ആര്‍മിയിലെ ജവാനായ പങ്കജും, ഇയാളുടെ സുഹൃത്തുമാണ് പിടിയിലായത്. സംഭവത്തില്‍ നേരത്തെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 12നാണ് 20 കാരിയെ പങ്കജും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സി.ബി.എസ്.ഇ പത്താം ക്ളാസ് സ്റ്റേറ്റ് ടോപ്പറായിരുന്ന പെണ്‍കുട്ടിയെ ശീതള പാനിയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പ്രതികള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരായിരുന്നു പ്രതികളെല്ലാവരും.
സംഭവം വിവാദമായതോടെ ഹരിയാന പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. എ.ഡി.ജി.പി ശ്രീകാന്ത് ജാദവിനാണ് അന്വേഷണത്തിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: