Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തണുപ്പിലെ പുഴു ചൂടിലെ പുല്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:21 am IST
inVaradyam

പുഴുവായി ജനിച്ച് പുല്ലായി മരിക്കുന്ന ഒരു ജീവിയുണ്ട്. തണുപ്പു കാലത്ത് പുഴുവായി ജനിച്ച് ചൂടുകാലത്ത് പുല്ലായി മരിക്കുന്ന ഒരു പാവം ജീവി. ആ ജീവിയുടെ ജഡംകൊണ്ട് അഷ്ടിക്കു വകകണ്ടെത്തുന്നത് പതിനായിരങ്ങള്‍. പരജീവിയായ ഒരു ഫംഗസ്സിന്റെ ക്രൂരകൃത്യമാണ് പാവം പുഴുവിനെ പുല്ലാക്കി മാറ്റുന്നത്. ഹിമാലയന്‍ മലയുടെ അത്യുന്നതങ്ങളില്‍ മാത്രം കാണപ്പെടുന്ന ആ ജീവിയുടെ പേര് ‘യാര്‍സാഗുമ്പാ.’

ടിബറ്റുകാര്‍ പുഴുവെന്നു വിളിക്കുന്ന ‘യാര്‍സാഗുമ്പാ’ ഉണ്ടാകുന്നത് സമുദ്രനിരപ്പില്‍നിന്ന് 5000 മീറ്റര്‍ ഉയരത്തിലാണ്. കാറ്റര്‍പില്ലര്‍ ഫംഗസ് അഥവാ ‘നിശാശലഭ കുമിള്‍’ എന്നാണ് ഇംഗ്ലീഷുകാര്‍ ഇതിനെ വിളിക്കുക. ശാസ്ത്രനാമം, ‘ഓഫിയോ കോര്‍ഡിസെപ്‌സ് സിനെന്‍ഡിസ്.’ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘മെഡിസിനല്‍ ഫംഗസ്’ എന്നാണ് ‘യാര്‍സാഗുമ്പാ’ അറിയപ്പെടുന്നത്. വില. ഗ്രാം ഒന്നിന് വെറും നൂറു ഡോളര്‍ മാത്രം. ‘ഹിമാലയന്‍ വയാഗ്ര’ എന്ന് വിളിപ്പേരുള്ള ഇത് ചൈനയില്‍ സമ്പത്തിന്റെയും ആഢ്യത്വത്തിന്റെയും ലക്ഷണമായി കണക്കാക്കപ്പെടുന്നു.

 ലോകത്തുണ്ടാകുന്ന സകലരോഗങ്ങള്‍ക്കും പറ്റിയ ഒറ്റമൂലിയാണത്രെ ‘യാര്‍സാഗുമ്പാ.’ വൃക്ക, ശ്വാസകോശം, കരള്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഒന്നാംതരം മരുന്ന്; ക്യാന്‍സറിന് പറ്റിയ മറുമരുന്ന്; വന്ധ്യത അകറ്റാനും ലൈംഗിക ശേഷി വര്‍ധിപ്പിക്കാനും അത്യുത്തമം; നിത്യയുവത്വം ഉറപ്പ്… ഇങ്ങനെ പോകുന്നു ഈ മരുന്നിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍.

ഒരു നിശാശലഭത്തിന്റെ ജീവിതചക്രത്തിലെ പുഴു (ലാര്‍വ)വാണ് ഈ മഹാമരുന്നിന്റെ ജനനത്തിനുവേണ്ടി രക്തസാക്ഷിയാവുന്നത്. മണ്ണില്‍ ചിതറിക്കിടക്കുന്ന കുമിളിന്റെ ആയിരക്കണക്കിന് വിത്തു(സ്‌പോര്‍)കള്‍ ചൂടുകാലത്ത് ഈ ലാര്‍വകളെ കടന്നാക്രമിക്കും. പുഴുവിന്റെ ഉള്ളില്‍ കടന്നുകയറി കേന്ദ്ര നാഡീവ്യവസ്ഥയെയാണ് ഫംഗസ് ആക്രമിക്കുന്നത്. ക്രമേണ ആ പുഴു മരിച്ച് ഒരു ‘മമ്മി’യുടെ രൂപം കൈക്കൊള്ളും. ആ പ്രക്രിയക്കിടയില്‍ അത് മണ്ണിനടിയിലേക്ക് മുതലക്കൂപ്പ് കുത്തി തല ഉയര്‍ത്തും.

മണ്ണിലെ തണുപ്പകന്ന് ചെറുചൂട് വരുന്നതോടെ പുഴുവിന്റെ തലഭാഗത്തുനിന്ന് ഒരു മുള ‘കൂണ്‍’പോലെ മണ്ണിന്റെ പ്രതലത്തിലേക്ക് ഉയര്‍ന്നുവരും. തവിട്ടുനിറമുള്ള മധുരമയമായ ഒരു ശരീരഭാഗം, അതത്രേ യാര്‍സാഗുമ്പാ. പരജീവിയായ ഫംഗസിന്റെ ആക്രമണത്തില്‍ മൃതിയടഞ്ഞ പുഴു പരിവര്‍ത്തനം ചെയ്യപ്പെട്ട  ‘മമ്മി.’

ശരാശരി 10 സെ.മീ. നീളം. കുരുകളഞ്ഞ കുരുമുളക് തിരിയുടെ രൂപം. പക്ഷേ മണ്ണില്‍ തെരഞ്ഞുകണ്ടെത്തുന്നതും, കേടുകൂടാതെ പറിച്ചെടുക്കുന്നതും  ഏറെ ശ്രദ്ധ വേണ്ട ജോലിയാണ്. മെയ്-ജൂലൈ കാലത്താണ് വിളവെടുപ്പ്. അക്കാലത്ത് ഗ്രാമീണ വിദ്യാലയമൊക്കെ അടയ്‌ക്കും. കുട്ടികളും മാഷുമാരും യര്‍സാഗുമ്പ തേടി മലകയറും. മലമുകളിലെ ചെരിവുകളില്‍ നിരന്തരം അപകടം പതിയിരിക്കുന്നത് അവര്‍ക്കറിയാം. എപ്പോഴാണ് മലയിടിയുന്നതെന്നും മഞ്ഞുമഴ പെയ്യുന്നതെന്നും അറിയില്ല. വഴുതിവീഴാനും ഏറെ സാധ്യതയുണ്ട്. പക്ഷേ ഗ്രാമവാസികളുടെ ഏക വരുമാനമാണ് യാര്‍സാ ഗുമ്പാ ശേഖരിക്കല്‍. ആര്‍ക്കും അവരെ തടയാനാവില്ല.  ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാല്‍ പരമാവധി 20 യാര്‍സാഗുമ്പാ വരെ ലഭിക്കും. അത് വൃത്തിയാക്കി വേണം കച്ചവടക്കാര്‍ക്ക് കൈമാറാന്‍.

മരുന്നിന്റെ വിലയിലെ ആകര്‍ഷണീയത ആയിരക്കണക്കിന് ആളുകളെയാണ് യാര്‍സാഗുമ്പ ശേഖരണത്തിന് പ്രേരിപ്പിക്കുന്നത്. ടിബറ്റ്, ചൈന, ഭൂട്ടാന്‍, ഉത്തര്‍ഖണ്ഡിലെയും ഹിമാലയ സാനുക്കളിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണിത് ലഭ്യമാവുക. അവിടേക്കെല്ലാം വന്‍ തള്ളിക്കയറ്റമാണ് സീസണില്‍. അതിന്റെ ഫലമായി ഉല്‍പ്പാദനം വല്ലാതെ കുറഞ്ഞു. പുല്‍മേടുകള്‍ തൂമ്പയും മറ്റുംകൊണ്ട് കുത്തിയിളക്കുന്നതിനാല്‍ ഫംഗസിന്റെ വിത്തു(സ്‌പോര്‍)കളും നശിക്കുന്നു. ഇത് യര്‍സാഗുമ്പയുടെ വംശനാശത്തിനും മേഖലയിലെ ജൈവവൈവിധ്യ ഘടന തകരാറിലാവുന്നതിനും വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്. കാലാവസ്ഥാ മാറ്റവും ഉല്‍പ്പാദനക്കുറവിന് വഴിതെളിക്കുന്നു. 

യര്‍സാഗുമ്പയുടെ ശക്തിവിശേഷം കണ്ടെത്തിയത് ടിബറ്റുകാരാണത്രെ. 1500 വര്‍ഷം മുന്‍പ് പുല്‍മേടുകളില്‍ മേയുന്ന ചില ആടുകള്‍ അസാമാന്യമായ ശക്തിയും ഊര്‍ജവും കാണിക്കുന്നത് കണ്ട ഇടയന്മാരാണ് അതിന്റെ പിന്നിലെ രഹസ്യം യാര്‍സാഗുമ്പയെന്ന അമൂല്യവസ്തുവാണെന്നു കണ്ടറിഞ്ഞത്. ടിബറ്റന്‍ ലാമ വൈദ്യനായ നിമായ് ദോര്‍ജി (1439-1475) അതിന്റെ ഔഷധ ഗുണം ആദ്യമായി രേഖപ്പെടുത്തി. അവിടെനിന്നാണ് ചൈനയിലെ കൊട്ടാരത്തിലേക്ക് യാര്‍സാഗുമ്പ എത്തിത്തുടങ്ങിയത്.

യാര്‍സാഗുമ്പയെന്ന് ടിബറ്റുകാരും കാറ്റര്‍പില്ലര്‍ ഫംഗസ് എന്ന് ഇംഗ്ലീഷുകാരും വിളിക്കുന്ന ഈ അദ്ഭുത മരുന്നിന് സംസ്‌കൃതത്തിലുള്ള പേര് അറിഞ്ഞാല്‍, പൂര്‍വികര്‍ അതിനു നല്‍കിയ പ്രാധാന്യം നമുക്ക് മനസ്സിലാവും- ‘സഞ്ജീവനി.’ നേപ്പാളിന്റെ ചില ഭാഗങ്ങളിലും ഇതേപേരിലാണ് യാര്‍സാഗുമ്പ അറിയപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.