Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാമാധവനെ പരീക്ഷിച്ച ബ്രഹ്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 02:53 am IST
in Samskriti

ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ ആപത്തുകളകന്ന് ഗോപകുമാരന്മാര്‍, വനലീലകള്‍ തുടര്‍ന്നു. നദിക്കരയില്‍ വെണ്മണല്‍ത്തിട്ടയും, പൂമരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശത്ത് അവര്‍ വട്ടംകൂടിയിരുന്ന്, ഉച്ചഭക്ഷണം കഴിക്കാന്‍ തുടങ്ങി. പശുക്കള്‍ നദീജലം കുടിച്ച് നദിക്കരയില്‍ മേഞ്ഞു നടന്നു. 

ഗോപവൃന്ദത്തിന്റെ മധ്യത്തില്‍ കണ്ണന്‍; ചുറ്റും ഓരോരോ ഗോപന്‍മാരും. അവര്‍ കണ്ണനെത്തന്നെ നോക്കി പു

ഞ്ചിരിച്ചുകൊണ്ട്, ഊണ് കഴിച്ചുകൊണ്ടിരുന്നു. കണ്ണന്‍ തൈരുകൂട്ടിക്കുഴച്ച ചോറ്, ഉപ്പേരി പതിച്ച്, ഉരുളകളാക്കി ഉണ്ടു. പശുക്കള്‍ സര്‍വം മറന്ന്, ഇളംപുല്ലു തിന്ന് മേഞ്ഞ് നടന്നു. ഊണുകഴിയും മുമ്പ് ചിലര്‍ പറഞ്ഞു. കണ്ണാ, പൈക്കുട്ടികള്‍ അകന്നകന്നുപോകുന്നു. കൂട്ടംതെറ്റി അവയെ കാണാതാകുമോ?   നിങ്ങള്‍ ഭയപ്പെടേണ്ട, ഞാനിതാ വരുന്നു അവയെ ആട്ടിത്തെളിച്ചുകൊണ്ടുവരാം. എന്നു പറഞ്ഞ് ഊണു മുഴുമിപ്പിക്കാതെ കണ്ണന്‍, അവയെത്തേടി പുറപ്പെട്ടു. കാട്ടിനകത്ത് വളരെ ദൂരം നടന്നിട്ടും, ഒരൊറ്റ പശുവിനേയോ കിടാവിനേയോ കണ്ടുമുട്ടാനാവാതെ നിരാശനായി മടങ്ങി. 

നദീതീരത്തു തിരിച്ചെത്തിയപ്പോഴോ? ചങ്ങാതിമാരുടെ പൊടിപോലുമില്ല. ഹേയ്! ഇവരിതെവിടെപ്പോയി ഒളിച്ചു കളിക്കാറുളള സ്ഥലങ്ങളിലെല്ലാം അവരെത്തേടി നടന്നൂ വനമാലി. എല്ലാമറിയുന്നവനു മുന്നില്‍ മറയ്‌ക്കാനും, ഒളിക്കാനും, ആര്‍ക്കുകഴിയും? ബ്രഹ്മദേവന്റെ കളിയായിരുന്നു ഇത്. ഭഗവാന്റെ ലീലകള്‍ കണ്ട് മതിമറന്ന ബ്രഹ്മാവ് ഒപ്പിച്ച കുസൃതി. മായയാല്‍ എല്ലാം മറച്ച്, അദ്ദേഹം സ്വയം മറഞ്ഞു.

ഭഗവാന് കാര്യം മനസ്സിലായി. പക്ഷേ, ഒന്നും അറിഞ്ഞതായി നടിച്ചതേയില്ല. ബ്രഹ്മസൃഷ്ടികളെ അദ്ദേഹം മറച്ചപ്പോള്‍, സൃഷ്ടി, സ്ഥിതി, സംഹാരകാരകന്‍, ഒട്ടും മടിച്ചില്ല. ഒന്നൊഴിയാതെ മറഞ്ഞുപോയ സകലതും, കടുകിടമാറ്റം കൂടാതെ പുനഃസൃഷ്ടിച്ചു. പശുക്കിടാങ്ങളും ഗോപകുമാരന്‍മാരും ഉറിയും ചൂരലും ചോറ്റുപാത്രങ്ങളും, ഒന്നൊഴിയാതെ സകലതും അവിടെ കാണാറായി. സകലരേയും ബ്രഹ്മാവ് മറച്ചുവെങ്കില്‍ അതിനുതുല്യരായവരെ സൃഷ്ടിച്ച് ഭഗവാന്‍, ഗൃഹങ്ങളില്‍ തിരിച്ചെത്തിച്ചു. ഒരാള്‍ക്കു പോലും ഒരുമാററവും അനുഭവപ്പെടാതെ സ്വഭാവസവിശേഷതകളടക്കം കൃത്യമായ പുനഃസൃഷ്ടി.’ഭഗവാന്‍ ഇതാ അനേകായിരം രൂപങ്ങള്‍ പൂണ്ട് വ്രജത്തില്‍ വിളയാടുന്നു. ഗൃഹങ്ങളില്‍ തിരിച്ചെത്തിയ പൈതങ്ങളില്‍ അമ്മമാര്‍ക്കുപോലും യാതൊരു മാറ്റവും തോന്നിയതേയില്ല.

പശുക്കിടാങ്ങളെ തിരിച്ചറിഞ്ഞ് തളളപ്പശുക്കള്‍, അവയെ നക്കിത്തോര്‍ത്തി, പതിവുപോലെ പാല്‍ ചുരത്തി നിന്നു. ഒരു സംവത്സരം  യാതൊരു സംശയത്തിനും

 ഇടനല്‍കാതെ ആ മായാമാധവലീല അവിടെ തുടര്‍ന്നു. 

ദിവസം ചെല്ലുന്തോറും മാതാപിതാക്കള്‍ക്ക്, കുഞ്ഞുങ്ങളോടുളള വാത്സല്യം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നൂ. ഒരു നിമിഷം പോലും, പിരിയാന്‍ വയ്യാത്ത അവസ്ഥയിലായിത്തീര്‍ന്നു. അവര്‍ക്കറിയില്ലല്ലോ തങ്ങള്‍ക്കൊപ്പം കളിച്ചു രസിക്കുന്നതു സാക്ഷാല്‍ ഭഗവാന്‍ തന്നെയാണെന്നുളള സംഗതി. പശുക്കള്‍ക്കാകട്ടെ, തങ്ങളെ വിട്ടു ദൂരെപ്പോയി മേയുന്ന കിടാങ്ങള്‍ക്കരികില്‍ ഓടിയെത്താന്‍ വല്ലാത്ത ആഗ്രഹം. ബലരാമനു മാത്രം, ഇതില്‍ വല്ലാത്ത പന്തികേടു തോന്നി. ‘എന്താണീ ബാലകന്മാര്‍ക്ക് ഒരു പ്രത്യേകത, വല്ലാത്ത ഒരാകര്‍ഷണീയത?’ ബലരാമന്‍ ചിന്തിച്ചു. ജ്ഞാനദൃഷ്ടിയാല്‍, അവരില്‍ ഭഗവാനെ കാണാന്‍ കഴിഞ്ഞ ബലരാമന്‍ ശ്രീകൃഷ്ണനോട് സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്കി.

ഭൂവാസികളുടെ ഒരു വര്‍ഷം ബ്രഹ്മാവിന്റെ ഒരു മാത്രയാണ്. അദ്ദേഹം കണ്ണടച്ചു  തുറന്നപ്പോള്‍ വൃന്ദാവനത്തിലതാ…എല്ലാം പഴയപടി തന്നെ. തന്റെ മായാവലയത്തില്‍ അകപ്പെട്ടവരെല്ലാം, തന്റെയൊപ്പം തന്നെ കാണുന്നുമുണ്ട്. വൃന്ദാവനത്തില്‍, പൈക്കിടാങ്ങളായും ഗോപകുമാരന്മാരായും, അനവധി ശ്രീകൃഷ്ണന്മാര്‍. ബ്രഹ്മദേവന്‍ സ്വയം മായാവലയത്തിനകത്തുപെട്ട് നട്ടംതിരിഞ്ഞു. മായാമാധവനെ പരീക്ഷിക്കാനൊരുമ്പെട്ട തന്റെ മൂഢത്വമോര്‍ത്ത് ലജ്ജയും, ദുഃഖവും അപരാധബോധവും പൂണ്ട് ബ്രഹ്മാവ് സാഷ്ടാംഗം വീണ് ഭഗവാനെ നമസ്‌കരിച്ചു.

ഹരിഷ് ആര്‍.നമ്പൂതിരിപ്പാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.