തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതി നടി ശാലു.വി.മേനോന് വിദേശത്ത് പോകാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി അനുമതി നല്കി.
ജാമ്യവ്യവസ്ഥ പ്രകാരം കോടതിയില്‍ കെട്ടിവച്ചിരുന്ന പാസ്പോര്‍ട്ട് ശാലുവിന് തിരികെ നല്കാന് ജൂനിയര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്കി. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള രണ്ടാള് ജാമ്യത്തിലുമാണ് മജിസ്ട്രേട്ട് ടി. മഞ്ജിത് പാസ്പോര്‍ട്ട് വിട്ടുനല്‍കിയത്. കൂടാതെ ശാലുവില്‍ നിന്ന് വിശദ സത്യവാങ്മൂലവും കോടതി എഴുതി വാങ്ങി. രണ്ടാഴ്ചത്തെ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ പാസ്പോര്‍ട്ട് തിരികെ കോടതിയില്‍ കെട്ടി വെക്കുമെന്നാണ് സത്യവാങ്മൂലം.
വിദേശത്ത് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് താരം നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: