Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടനത്തിലും മനുഷ്യനന്മയ്‌ക്കും ഒരാള്‍പ്പൊക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 11:43 pm IST
inEntertainment

പവനായി ശവമായി മലയാളത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആഘോഷമായൊരു വാക്കാണ് ഇത്. അതിനുപിന്നിലെ നര്‍മം പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പെട്ടെന്നുമനസിലാകും. ക്യാപ്റ്റന്‍ രാജുവെന്ന നടനെ എക്കാലവും കാണികള്‍ ഓര്‍ക്കുന്ന സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റിലെ കഥാപാത്രമാണ് പവനായി. വലിയ കൊമ്പും കുഴലുമായി വരുന്നപവനായി എന്ന സീരിയസ് കില്ലറുടെ പോഴത്തത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന പരിണതി അതിഗംഭീരമായി അവതരിപ്പിച്ചുകൊണ്ട് തന്റെ വില്ലന്‍വേഷത്തിനുമേല്‍ ഹാസ്യനടന്റെ വലിയ കസേര എടുത്തിട്ടിരിക്കുകയായിരുന്നു ക്യാപ്റ്റന്‍ രാജു.

വ്യത്യസ്തമായ പേരുകൊണ്ടും വേഷങ്ങള്‍കൊണ്ടും വേറിട്ടുനിന്ന ക്യാപ്റ്റന്‍ രാജുവെന്ന നടന്‍ യാത്രയാകുമ്പോള്‍ മലയാള സിനിമയ്‌ക്കു നഷ്ടമാകുന്നത് ചമയങ്ങളുടെ നാട്യങ്ങളൊന്നുമില്ലാതെ ജീവിച്ച നല്ലൊരു മനുഷ്യനെയുമാണ്.വില്ലനായിവന്ന് ഹാസ്യതാരമായി തിളങ്ങി സ്വഭാവനടനായി മാറിയ രാജുവിന്റെ ചലച്ചിത്ര ജീവിതം ഒരുതരത്തിലും വിവാദങ്ങളുടെ ഭാരമില്ലാതെ സ്‌നേഹമസൃണമായൊരു തൂവല്‍സ്പര്‍ശമായി കടന്നു പോകുകയായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച രാജു 500 സിനിമകളാണ് പൂര്‍ത്തിയാക്കിയത്. തമിഴില്‍മാത്രം 60 ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയില്ല.

1981 ല്‍ ജോഷി സംവിധാനംചെയ്ത രക്തത്തിലൂടെ അരങ്ങേറ്റംകുറിച്ച സുന്ദരനും ഒത്തപുരുഷനുമായ ക്യാപ്റ്റന്‍ രാജുവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.83ല്‍ പി.ചന്ദ്രകുമാറിന്റെ രതിലയത്തില്‍ പ്രതിനായക സ്വഭാവമുള്ള വേഷത്തില്‍ രാജുവിന്റെ ആദ്യനായകവേഷം തന്നെ പുതുമയുല്‌ളതായിരുന്നു. സ്ത്രീകളോട് പ്രതികാരം ചെയ്യുന്ന ഈ നായകവേഷം ഒരേസമയം വില്ലന്റേയും നായകന്റേയും ആയിരുന്നു. ജയനുഷേഷം മലയാള സിനിമയില്‍ പൗരുഷ ആകാരംകൊണ്ടും സാഹസികതയാലും രാജുവിനെ ഇഷ്ടപ്പെട്ട കാണികള്‍ രതിലയം വമ്പന്‍ഹിറ്റാക്കി. മറ്റു നടന്മാര്‍ ചെയ്യാന്‍ മടിക്കുന്ന സാഹസിക സ്റ്റണ്ട് രംഗങ്ങള്‍ പലപ്പോഴും ഡ്യൂപ്പില്ലാതെ രാജു ആവേശത്തോടെ ചെയ്യുമായിരുന്നു. തെലുങ്കില്‍ അന്നത്തെ വന്‍കിട നായകന്മാരുടെ സൂപ്പര്‍ വില്ലനായി തിളങ്ങിയ അദ്ദേഹം പെട്ടെന്നാണ് അന്നാട്ടിലെ കാണികളുടെ അരുമയായത്. 

നാടോടിക്കാറ്റിലെ നിഷ്‌ക്കളങ്ക വില്ലനും ആഗസ്റ്റ് ഒന്നിലെ കൊടുംവില്ലനും നടനെന്ന നിലയില്‍ ക്യാപ്റ്റന്‍ രാജു ഇരുമുഖ വ്യക്തിത്വമാണ് പ്രകടമാക്കിയത്. ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരാകട്ടെ പക്വമാര്‍ന്ന സ്വഭാവനടന്റേയും ഭാവം ശുദ്ധമാക്കി.സിനിമാക്കാര്‍ക്ക് തന്റെ സഹപ്രവര്‍ത്തകനെക്കുറിച്ചു പറയാനുള്ളത് അദ്ദേഹത്തില്‍ ഉണ്ടായിരുന്ന സ്‌നേഹക്കരുതലാണ്. രാജു സംവിധാനം ചെയ്ത ആദ്യ സിനിമ ഇതാ ഒരു സ്‌നേഹഗാഥ പരാജയമായിരുന്നെങ്കിലും വലിയൊരു സന്ദേശം അതിലുണ്ടായിരുന്നു, ജാതി മതങ്ങളെക്കാള്‍ വലുതാണ് മനുഷ്യസ്‌നേഹമെന്ന്്. ഒരുപക്ഷേ ഈ സന്ദേശത്തിനുവേണ്ടി എടുത്തതാണ് ആ സിനിമ പരാജയപ്പെടാന്‍ കാരണമെന്നുതോന്നുന്നു.സിനിമാക്കാരന്റെ ആളോഹരി അഹന്തയെക്കാളും പൊങ്ങച്ചത്തെക്കാളും ക്യാപ്റ്റന്‍ രാജു മനസിലാക്കിയത് കൂടുതല്‍ മനുഷ്യനന്മ എങ്ങനെ ആര്‍ജിക്കാം എന്നാണ്. അതുകൊണ്ട് നടനൊപ്പം ആള്‍പൊക്കമുണ്ട് ആ മനസിലെ നന്മയ്‌ക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.