Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വായനക്കാര്‍ക്ക് ക്ലേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:29 am IST
in Vicharam

അടുത്തടുത്തുള്ള വാക്യങ്ങള്‍ ഒരേ പദത്തില്‍ അവസാനിക്കുന്നത് വായനക്കാര്‍ക്ക് മടുപ്പുണ്ടാക്കും. നമ്മുടെ മാധ്യമങ്ങളിലും പുസ്തകങ്ങളിലും ഇത്തരം വാക്യങ്ങള്‍ സാധാരണമാണ്. 

ഒരു വാര്‍ത്തയില്‍ നിന്ന് : ”ഇന്ത്യയില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ ബി.ജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരില്‍ രോഗബാധ കണ്ടെത്തിയത്. 64കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. 34 വയസ്സുകാരിയിലും 22 വയസ്സുകാരിയായ ഗര്‍ഭിണിയിലുമാണ് തുടര്‍ന്ന് രോഗബാധ കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരിലും രോഗബാധ സ്ഥിരീകരിച്ചത്”. 

‘അത്’ എന്ന പദത്തില്‍ അവസാനിക്കുന്ന അഞ്ച് വാക്യങ്ങള്‍. അരോചകമാണ് ഈ ആവര്‍ത്തനം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാവുന്നതേയുള്ളു. 

”ഇന്ത്യയില്‍ സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. അഹമ്മദാബാദിലെ ബി.ജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്തപരിശോധനയില്‍ മൂന്ന്‌പേരില്‍ രോഗം കണ്ടെത്തി. ആദ്യം 64 കാരനിലും പിന്നീട് ഗര്‍ഭിണിയടക്കം രണ്ട് സ്ത്രീകളിലും. പനിയെതുടര്‍ന്നാണ് ഇവരുടെ രക്തം പരിശോധിച്ചത്.” (ആവര്‍ത്തനങ്ങളും അനാവശ്യ പദങ്ങളും ഒഴിവാക്കിയിരിക്കുന്നു). 

ചിലര്‍ വാക്യത്തിന് ദൈര്‍ഘ്യം കൂട്ടി വായനക്കാരെ വിഷമിപ്പിക്കും. 

”വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിദ്യാഭ്യാസ-സേവന മേഖലകള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 16 മുതല്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം സെപ്തംബര്‍ 16 മുതല്‍ ആരംഭിക്കന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു”. 

ഇത് രണ്ട് വാക്യങ്ങളാക്കിയാല്‍ വായനക്കാരുടെ ക്ലേശം കുറയും:

”ഒക്ടോബര്‍ 16 മുതല്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം സെപ്തംബര്‍ 16ന് ആരംഭിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കുടിശ്ശിക-ക്ഷാമബത്ത അനുവദിക്കുക, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.” 

നമ്മള്‍ സംസാരിക്കുന്നത് ചെറിയ വാക്യങ്ങളിലാണ്. എഴുതുമ്പോള്‍ പലരുടെയും വാക്യങ്ങള്‍ക്ക് നീളം കൂടുന്നു. നീളം വല്ലാതെ കൂടിയാല്‍ വായനക്കാരുടെ ഏകാഗ്രത നഷ്ടപ്പെടും. കാര്യം മനസ്സിലാക്കാന്‍ വീണ്ടും വായിക്കേണ്ടിവരും. ”അര്‍ത്ഥം മനസ്സിലാക്കാന്‍ വായനക്കാര്‍ അധ്വാനിക്കേണ്ടിവരുന്ന രീതിയില്‍ എഴുതുന്നവരെ പൊറുപ്പിക്കാന്‍ എനിക്ക് കഴിയില്ല” എന്ന്  സോമര്‍സെറ്റ് മോം പറഞ്ഞത് അതുകൊണ്ടാണ്. 

അനാവശ്യമായ വാക്കുകളും പ്രയോഗങ്ങളുടെ ആവര്‍ത്തനും ഭാഷ ദുര്‍ബലവും അപഹാസ്യവുമാക്കും. 

”ലോകോത്തര ബീച്ചുകളുടെ പട്ടികയില്‍പെട്ട ചെറായി ബീച്ചിന് പേരില്‍ മാത്രം പെരുമ. കാലാനുസൃതമായി അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്താത്തതാണ് ബീച്ചിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ എന്നും പരാധീനതകള്‍ മാത്രമാണ് ബീച്ചിന് പറയാനുള്ളത്. മതിയായ റോഡ്, ആവശ്യത്തിനുള്ള കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, സുരക്ഷാക്രമീകരണം, വൈദ്യുതി എന്നിവ എക്കാലത്തും ചെറായി ബീച്ചിന്റെ പരാധീനതകളുടെ ലിസ്റ്റില്‍ തന്നെയാണ്”. 

‘അടിസ്ഥാനസൗകര്യങ്ങളു’ടെയും, ‘പരാധീനതകളു’ടെയും ആവര്‍ത്തനവും ‘പട്ടിക’യും, ‘ലിസ്റ്റു’മെല്ലാം റിപ്പോര്‍ട്ടിനെ മൊത്തത്തില്‍ വികലമാക്കുന്നു. 

”ചതയദിന നാളുകളില്‍ മതമൈത്രിയുടെ വര്‍ണ്ണപ്പകിട്ടുള്ള ഒരധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ തൃക്കാക്കരയപ്പന്റെ തിരുമുറ്റത്ത് ഒരിക്കല്‍ക്കൂടി തിരുവോണ സദ്യ ഒരുങ്ങുന്നു”. 

തിരുവോണ സദ്യ ചതയദിനനാളിലാണോ? ഏതൊക്കെയാണ് ചതയദിന നാളുകള്‍? എഴുതിയയാള്‍ക്ക് മാത്രമേ അറിയൂ.

”സാനിട്ടറിപാഡുകളുടെ ഉപയോഗത്തിലും സംസ്‌കരണത്തിലും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും പതിവുശീലങ്ങളില്‍ നിന്ന്് മുന്നോട്ടും പിന്നോട്ടും മാറിച്ചിന്തിക്കണമെന്ന് പ്രേരിപ്പിച്ചിരിക്കുകയാണ് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍”. 

കൃത്രിമത്വം കൊണ്ട് അര്‍ത്ഥവ്യക്തതയില്ലാതായ വാക്യം. മുന്നോട്ടും പിന്നോട്ടും മാറിച്ചിന്തിക്കണം പോലും! വശങ്ങളിലോട്ടും മാറിചിന്തിക്കാവുന്നതാണ്!

സാനിട്ടറി പാഡുകളുടെ ഉപയോഗത്തിനും സംസ്‌കരണത്തിനും പുതിയ  മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നതാണ് ഇവിടെ വളച്ചുകെട്ടി പറഞ്ഞിരിക്കുന്നത്. 

പിന്‍കുറിപ്പ്: വെള്ളപ്പൊക്കസാഹിത്യത്തില്‍ നിന്ന്: 

” കേരളത്തെ മുഴുവന്‍ പ്രകൃതി വേദനയോടെ പുണര്‍ന്നത് മലയാളികളെ ചിലതൊക്കെ ഓര്‍മ്മപ്പെടുത്താനാകാം”. 

ഓര്‍മ്മപ്പെടുത്തിയതൊന്നും മറക്കാതിരിക്കാം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.