Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്നും മന്ത്രിസഭായോഗമില്ല; അസാധാരണ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2018, 01:33 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ ഭരണസ്തംഭനം. ഇന്നും മന്ത്രിസഭായോഗം ചേരില്ല. രണ്ടാഴ്ച തുടര്‍ച്ചയായി  മന്ത്രി സഭായോഗം ചേരാത്തത് സംസ്ഥാന  ചരിത്രത്തില്‍ അപൂര്‍വ്വം. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നാല്‍ മതിയെന്നാണ്  തീരുമാനം. എന്നാല്‍ ഭരണസ്തംഭനമില്ലെന്നവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പത്രക്കുറിപ്പ് ഇറക്കി.

എല്ലാ ബുധനാഴ്ചകളിലുമാണ് മന്ത്രിസഭാ യോഗം.  രണ്ടാഴ്ചയായി മന്ത്രിസഭ വിളിച്ചു ചേര്‍ത്തിട്ടില്ല. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയക്ക് പോയപ്പോള്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭാ അധ്യക്ഷനാക്കി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച അജണ്ട ഇല്ലെന്ന ന്യായം പറഞ്ഞ് മന്ത്രി സഭ വിളിച്ചു ചേര്‍ത്തില്ല. നാളെയും മന്ത്രിസഭാ യോഗം വിളിച്ചിട്ടില്ല. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. താന്‍ ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മന്ത്രി സഭായോഗം വിളിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചു എന്നാണ് സൂചന.

സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി ചുമതല കൈമാറാതെ ഇത്രയും നാള്‍ വിദേശത്തേക്ക് പോകുന്നത്. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ  വിദേശത്തേക്ക് പോയപ്പോള്‍  മന്ത്രി സി.വി.പത്മരാജന് ചുമതല കൈമാറിയിരുന്നു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചുമതല കൈമാറാത്തത് ആഭ്യന്തര വകുപ്പിനെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ്. പ്രളയദുരത്തില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട കണക്കുകള്‍ തയ്യാറാകാത്തതിനാല്‍ ഇന്നു ചേരുന്ന കേന്ദ്ര ദുരന്ത നിവാരണ യോഗത്തില്‍ കേരളത്തെ പരിഗണിക്കില്ല. എലിപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്. സ്‌കൂള്‍ കലോത്സവവും മേളകളും നടത്തുമെന്ന് പറയുമ്പോഴും അത് എങ്ങനെ വേണം എന്ന് തീരുമാനിക്കണം. സ്‌കൂള്‍ പരീക്ഷകള്‍ അര്‍ധവാര്‍ഷിക പരീക്ഷയാക്കി മാറ്റാനുള്ള ആലോചനയിലും  തീരുമാനം എടുക്കാന്‍ മന്ത്രിസഭ ചേരണം.  ദുരിതാശ്വാസ കണക്കെടുപ്പിന്റെ മാനദണ്ഡം പോലും കൃത്യമായി തീരുമാനിച്ചിട്ടില്ല. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. 

ഇതിനിടെ മന്ത്രിമാര്‍ പരസ്പരവും വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും തമ്മിലും ഉള്ള അസ്വാരസ്യങ്ങള്‍ പരസ്യമാകുന്നുണ്ട്. മന്ത്രി വി.എസ്.സുനില്‍കുമാറും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനുമായുള്ള ഏറ്റുമുട്ടല്‍ ഇതിന്റെ ഭാഗമാണ്. ആലപ്പുഴയില്‍ മന്ത്രി ജി.സുധാകരനും ഐസക്കും പരസ്പരം കൊമ്പുകോര്‍ത്തു. ആഘോഷങ്ങള്‍ വേണ്ടെന്നുവച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ ടൂറിസം, സാസ്‌കാരിക, വിദ്യാഭ്യാസ മന്ത്രിമാര്‍ തന്നെ രംഗത്തെത്തി. മന്ത്രിസഭയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള പടലപ്പിണക്കവും ശക്തമായുണ്ട്. തങ്ങള്‍പോലും അറിയാതെ വകുപ്പുകളുടെ കാര്യങ്ങള്‍ വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നുവെന്നതില്‍ പല മന്ത്രിമാരും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.