Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൈംഗിക പീഡന പരാതി ആയുധമാക്കി യെച്ചൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:21 am IST
in India

ന്യൂദല്‍ഹി: വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്ന കേരളാ ഘടകത്തിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലഭിച്ച അപ്രതീക്ഷിത ആയുധമായി പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതി. പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ മുതല്‍ പോളിറ്റ് ബ്യൂറോയിലെ വൃന്ദാ കാരാട്ട് വരെ മൂടിവെയ്‌ക്കാന്‍ ശ്രമിച്ച സംഭവത്തിന് ജീവന്‍ വെച്ചത് യെച്ചൂരിയുടെ ഇടപെടലോടെയാണ്. പരാതി പൂഴ്‌ത്താന്‍ ശ്രമിച്ച വൃന്ദയ്‌ക്കെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ട്.  യെച്ചൂരിയുടെ  ഇടപെടലില്‍ കേരളാ ഘടകത്തിനും അതൃപ്തിയാണ്.

സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ മൂന്നാഴ്ചയായി മൂടിവെച്ച ലൈംഗിക പീഡന പരാതിയാണ് യെച്ചൂരി ഇടപെട്ട് പുറത്തുകൊണ്ടുവന്നത്. സംസ്ഥാന ഘടകത്തോട് ചോദിക്കാതെ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി ഇടപെട്ടതും പരാതി ലഭിച്ചെന്ന് സ്ഥിരീകരണം നടത്തിയതും കേരളാ ഘടകത്തെ ചൊടിപ്പിച്ചിട്ടുണ്ട്. യെച്ചൂരിയുടെ നടപടിക്കെതിരെ കേരളഘടകം അതൃപ്തി അറിയിച്ചിട്ടുമുണ്ട്. ലൈംഗികപീഡന പരാതി സംബന്ധിച്ച് പിബി പ്രസ്താവന ഇറക്കേണ്ടിയിരുന്നില്ലെന്ന നിലപാടാണ് കേരള നേതൃത്വത്തിനുള്ളത്. ഇതേ തുടര്‍ന്നാണ് പരാതിയുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കേണ്ടിവന്നത്. പെണ്‍കുട്ടിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ നീക്കം.

ആഗസ്റ്റ് 14ന് നല്‍കിയ പരാതി സപ്തംബര്‍ മൂന്നാം തീയതി വരെ വൃന്ദ മൂടിവെച്ചു. ഒടുവില്‍ പെണ്‍കുട്ടി യെച്ചൂരിക്ക് ഇമെയിലില്‍ പരാതി അയച്ചതോടെ പിറ്റേന്നു ചേര്‍ന്ന പിബി യോഗത്തില്‍ യെച്ചൂരി വിഷയം അവതരിപ്പിച്ചു. വൃന്ദയും പ്രകാശ് കാരാട്ടും പരാതിക്കാരിക്കെതിരായ നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിക്കേണ്ട അവസ്ഥ കേന്ദ്ര നേതൃത്വത്തിന് വന്നു ചേരുകയായിരുന്നു. 

ഇത്രയധികം സമ്മര്‍ദമുണ്ടായിട്ടും  പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതാണ് സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ ശശിയെ രക്ഷിച്ചെടുക്കുക എളുപ്പമല്ല. പെണ്‍കുട്ടിക്കെതിരെ വധഭീഷണി പോലും ചില സിപിഎം നേതാക്കള്‍ നടത്തിയെങ്കിലും സ്ഥലം എംപി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ പെണ്‍കുട്ടിയെ സംരക്ഷിക്കുന്നുണ്ട്. യെച്ചൂരിയും പാലക്കാട്ട് നിന്നുള്ള എംഎല്‍എ കൂടിയായ വി.എസ്. അച്യുതാനന്ദനും വിഷയത്തില്‍ നടത്തുന്ന ഇടപെടലുകളാണ് സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും പാര്‍ട്ടിയിലെ ഭിന്നത ശക്തിപ്പെടാന്‍ കാരണമാകുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.