Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ ഉത്കണ്ഠ, ഋഷിമാര്‍ക്കും ശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:02 am IST
inSamskriti

അകത്തും പുറത്തും നടന്നതെല്ലാം മനസ്സില്‍ കണ്ടറിഞ്ഞ അഗസ്ത്യരും കൂട്ടരും ഹിമവാനോടു തല്‍ക്കാലം യാത്ര പറഞ്ഞ് നേരെ എത്തിയത് കൈലാസനാഥന്റെ സന്നിധിയില്‍. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാവുന്ന സാക്ഷാല്‍ ലോകഗുരുവിനെ എല്ലാ കാര്യങ്ങളും വിശദീകരിച്ച് ധരിപ്പിക്കാനാണ് വരവ്. എല്ലാമറിയുന്നവനെ കണ്ട് അറിയിക്കേണ്ടത് ഒരു നിയോഗകര്‍മം മാത്രമെന്ന് സപ്തര്‍ഷിമാര്‍ ആശ്വസിച്ചു.

ഹിമവല്‍ സന്നിധിയില്‍ ദൂതുമായിപ്പോയ സപ്തര്‍ഷികളുടെ വരവിനെ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ശ്രീപരമേശ്വരനെയാണ് അവര്‍ കൈലാസത്തില്‍ കണ്ടത്. വിവരമറിയാനുള്ള തിടുക്കമായിരുന്നു ലോകഗുരുവിന്റെ മുഖത്ത്.

ഹിമവാന്റെയും മേനാദേവിയുടെയും മറുപടി എന്തായിരുന്നു? അവര്‍ എന്തെങ്കിലും വിരോധം പ്രകടിപ്പിച്ചോ? അവരുടെ മുഖഭാവം എങ്ങനെയായിരുന്നു? നിങ്ങള്‍ പാര്‍വതീ ദേവിയെ കണ്ടുവോ?

തുടങ്ങി അനേകം ചോദ്യങ്ങള്‍ ശ്രീപരമേശ്വരന്‍ ചോദിച്ച വേഗം ആ ആകാംക്ഷ മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു.

എല്ലാമറിയുന്ന ശ്രീമഹാദേവന്‍ ഇങ്ങനെയെല്ലാം ചോദിച്ചപ്പോള്‍ സപ്തര്‍ഷിമാര്‍ യഥോചിതം മറുപടി നല്‍കി. ഭഗവാന്റെ തുടരെയുള്ള ചോദ്യങ്ങളുടെ പിന്നിലെ ചേതോവികാരങ്ങളറിയാതെ ജ്ഞാനികളായ മഹര്‍ഷിമാരും കുഴങ്ങി. ദൈവജ്ഞന്മാരെങ്കിലും സര്‍വജ്ഞന്റെ മനസ്സു വായിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

സര്‍വവും ഭഗവാന്റെ മായാവിലാസങ്ങള്‍ എന്നു മാത്രം തിരിച്ചറിഞ്ഞ് അവര്‍ ആശ്വസിച്ചു.

പാര്‍വതിയുടെ മാതാപിതാക്കളുടെ അനുവാദം ലഭിച്ചു എന്നു മഹര്‍ഷിമാര്‍ പറഞ്ഞുകേട്ടപ്പോള്‍ ശ്രീപരമേശ്വരന് തിടുക്കം കൂടിയതുപോലെ. ഇനിയും സപ്തര്‍ഷിമാര്‍ ഹിമവല്‍സന്നിധിയില്‍ പോകണമെന്നും വിവാഹ കാര്യങ്ങളില്‍ വേണ്ടതെല്ലാം സപ്തര്‍ഷിമാര്‍ തന്നെ നോക്കി നടത്തണമെന്നും ശ്രീപരമേശ്വരന്‍ അവരോടു നിര്‍ദേശിച്ചു. എല്ലാ കാര്യങ്ങളുടെയും ചുമതലക്കാരായി സപ്തര്‍ഷിമാര്‍ ഭഗവാനാ

ല്‍ നിയോഗിക്കപ്പെട്ടു.

ഹിമവല്‍ സന്നിധിയില്‍ ചെന്നപ്പോള്‍ ഹിമവാനും എല്ലാ കാര്യങ്ങളുടേയും ചുമതല സപ്

തര്‍ഷിമാരെ തന്നെ ഏല്‍പ്പിച്ചു. അല്ലെങ്കിലും ഭഗവാന്‍ നിയോഗിച്ചതിനു മേല്‍ ഒരു നിയോഗം നടത്താന്‍ ആര്‍ക്കാണ് സാധ്യമാവുക!

എല്ലാവരുടേയും സമ്മതപ്രകാരം ഒരു മുഹൂര്‍ത്തം വിവാഹത്തിനായി നിശ്ചയിച്ചു.

മാംഗല്യദാതാവിന്റെ വിവാഹത്തിനാണ് ഇപ്പോള്‍ മുഹൂര്‍ത്തം കുറിക്കുന്നതെന്ന ഉത്തമബോധ്യം സപ്തര്‍ഷിമാര്‍ക്കുണ്ടായതിനാല്‍ ഒട്ടും പിഴയുണ്ടാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.

വിവാഹമണ്ഡപം ഏര്‍പ്പാടു ചെയ്യുന്ന കാര്യത്തില്‍ മുന്‍തൂക്കം നല്‍കിയേ കഴിയൂ. അതിന് ആരെയാണ് ഏല്‍പ്പിക്കേണ്ടതെന്ന് ഹിമവാന്‍ മഹര്‍ഷിമാരോടു ചോദിച്ചു.

മണ്ഡപമൊരുക്കാന്‍ ഏറ്റവും സമര്‍ഥന്‍ ദേവശില്‍പി തന്നെയാണ്. അത് ഏല്‍പ്പിക്കുന്ന ചുമതല സപ്തര്‍ഷിമാര്‍ തന്നെ ഏറ്റെടുത്തു. ഭഗവദ് കാര്യങ്ങള്‍ ചെയ്യുന്നതിനായി ലഭിക്കുന്ന ഒരവസരവും വിട്ടുകളയാന്‍ അവര്‍ തയാറല്ല. എന്നാല്‍ മണ്ഡപം തയാറാക്കിക്കഴിയുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പാക്കുന്നതില്‍ ഹിമവാന്‍ നേരിട്ടുതന്നെ പരിശോധിക്കണമെന്ന് സപ്തര്‍ഷിമാര്‍ നിബന്ധന വച്ചു. ഏതെങ്കിലും തയാറെടുപ്പുകളില്‍ ഞങ്ങളുടെ ശ്രദ്ധ വിട്ടുപോയാലും അതെല്ലാം നോക്കിത്തിരുത്തുന്ന ചുമതല ഹിമവാനില്‍ തന്നെ നിക്ഷിപ്തമായിരിക്കും.

ഇത് സപ്തര്‍ഷിമാര്‍ വിനയംകൊണ്ടു മാത്രം പറഞ്ഞതാണെന്നാണ് ഹിമവാന്‍ ധരിച്ചത്. എല്ലാ കാര്യങ്ങളിലും ഹിമവാന്റെ ശ്രദ്ധയും ഉത്തരവാദിത്വവും ഉണ്ടാകണമെന്നു തന്നെയാണ് മഹര്‍ഷിമാര്‍ ഉദ്ദേശിച്ചത്.

 9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.