Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാജ്‌പേയിക്ക് നിയമസഭയുടെ അനാദരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 02:50 am IST
in India

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് കേരളനിയമസഭയുടെ അനാദരവ്. മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് ചരമോപചാരം അര്‍പ്പിക്കുമ്പോഴാണ് ഇതുവരെ കേരള നിയമസഭ തുടര്‍ന്നുവന്ന ശൈലിയില്‍ നിന്ന് വ്യതിചലിച്ച് അനാദരവ് കാട്ടിയത്. പ്രളയ ദുരന്തം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സഭാസമ്മളനത്തിന്റെ തുടക്കത്തില്‍ വാജ്‌പേയിക്കും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, മുന്‍ എംഎല്‍എ പി.കെ. അറുമുഖന്‍ എന്നിവര്‍ക്കും പ്രളയദുരന്തത്തില്‍ മരിച്ചവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വായിച്ചു.

മുന്‍ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിക്കേണ്ടിവരുമ്പോള്‍ കേരള നിയമസഭ തുടര്‍ന്നുവരുന്ന രീതി വാജ്‌പേയിയുടെ കാര്യത്തില്‍ പാലിക്കാന്‍ ഇന്നലെ നിയമസഭ തയാറായില്ല. അത്തരം സാഹചര്യങ്ങളില്‍ സ്പീക്കര്‍ പ്രത്യേക പരാമര്‍ശം നടത്തുകയും അതിനുശേഷം സഭാനേതാക്കന്മാര്‍ സംസാരിക്കുകയും ചെയ്യും.  അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയുകയുമാണ് പതിവ്. 1957നു ശേഷം തുടര്‍ന്നു വരുന്ന രീതി ഇതാണ്. 

1964 സപ്തംബര്‍ 2ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കേരളാ നിയമസഭ പിരിഞ്ഞു. 1984 നവംബര്‍ 5ന് ഇന്ദിരാഗാന്ധിക്കും, 1987 ജൂണ്‍ 5ന് ചരണ്‍സിംഗിനും 1991 ജൂലായ് 2ന് രാജീവ്ഗാന്ധിക്കും ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സഭാസമ്മേളനം പിരിയുകയാണുണ്ടായത്. 1995 ഏപ്രില്‍ 24നാണ് മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് കേരളാ നിയമസഭ ആദരാഞ്ജലിയര്‍പ്പിച്ച് പിരിഞ്ഞത്. 2005 ജനുവരി 29ന് പി.വി.നരസിംഹറാവുവിനും 2007 ജൂലായ് 9ന് എസ്.ചന്ദ്രശേഖര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭാസമ്മേളനം അന്നത്തേക്ക് പിരിയുകയാണുണ്ടായത്. 2008 നവംബര്‍ 28നാണ് മുന്‍ പ്രധാനമന്ത്രി വി.പി. സിംഗിന് കേരളാനിയമസഭ ചരമോപചാരം അര്‍പ്പിച്ചത്. 2012 ഡിസംബര്‍ 10ന് ഐ.കെ. ഗുജറാളിനും സഭയുടെ ആദരാഞ്ജലിയര്‍പ്പിച്ചു. ഈ അവസരങ്ങളിലെല്ലാം അന്തരിച്ച വ്യക്തിയെകുറിച്ച് സ്പീക്കര്‍ പ്രത്യേക പരാമര്‍ശം നടത്തുകയും എല്ലാ കക്ഷികളുടെയും നേതാക്കള്‍ അവരെ സ്മരിച്ച് സംസാരിക്കുകയും ചെയ്തു. 

മൊറാര്‍ജി ദേശായി മരിച്ച സമയത്തു തന്നെയാണ് സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഇമ്പിച്ചിവാവയും അന്തരിച്ചത്. എന്നാല്‍ മൊറാര്‍ജിക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷം അരമണിക്കൂര്‍ നേരത്തേക്ക് സഭാസമ്മേളനം പിരിയുകയും പിന്നീട് വീണ്ടും ചേര്‍ന്ന് ഇമ്പിച്ചിവാവയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയുമാണുണ്ടായത്. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ത്തു പറയുന്ന പതിവും ഇതുവരെയുണ്ടായിട്ടില്ല. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി അന്തരിച്ച കാലത്ത് കേരളനിയമസഭ പിരിച്ചു വിട്ടിരിക്കുകയായിരുന്നതിനാല്‍ അദ്ദേഹത്തിനു മാത്രമാണ് സഭയുടെ ആദരാഞ്ജലി അര്‍പ്പിക്കല്‍ ഉണ്ടാകാതിരുന്നത്. 

ഇന്നലത്തെത് പ്രളയദുരന്തം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സമ്മേളനമായിരുന്നെങ്കിലും വാജ്‌പേയിക്ക് ചരമോപചാരമര്‍പ്പിച്ച ശേഷം അരമണിക്കൂര്‍ പിരിഞ്ഞ് വീണ്ടും ചേരാമെന്ന കീഴ്‌വഴക്കം ഇവിടെയും പാലിക്കാമായിരുന്നു. അതല്ലെങ്കില്‍ രണ്ടു ദിവസത്തെ സമ്മേളനമായി നിശ്ചയിക്കുകയുമാകാമായിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന, കേരളത്തിനായി നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ച, ഭാരതരത്‌നം നല്‍കി രാഷ്‌ട്രം ആദരിച്ച വാജ്‌പേയിക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കുന്നതില്‍ കേരള നിയമസഭയ്‌ക്ക് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.