Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയ്യങ്കാളി-കാലാനുബദ്ധമായ വായന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:51 am IST
inVicharam

മഹാത്മാ അയ്യന്‍കാളിയുടെ 156-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബാദ്ധ്യതപ്പെട്ട പട്ടികജാതി സംഘടനകള്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ട കാലമായിരിക്കുന്നു. സമകാലിക പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മാത്രമേ പട്ടികജാതി സമൂഹത്തിന് രാഷ്‌ട്രീയമുന്നേറ്റം സാദ്ധ്യമാകൂ. അതിന് അയ്യന്‍കാളിയുടെ ജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുമുണ്ട്.        

ചരിത്രപരമായ കാരണങ്ങളാലാണ് അയ്യന്‍കാളി രൂപീകരിച്ച സാധുജനപരിപാലനസംഘം ശിഥിലീകരിക്കപ്പെട്ടത്. അധഃസ്ഥിതരുടെ ഉന്നമനത്തിനായി ഒരു സംഘടനയേക്കുറിച്ചു ചിന്തിച്ച അയ്യന്‍കാളിക്ക് അന്ന് ഉപദേശങ്ങള്‍ നല്‍കിയിരുന്ന അനുചര സംഘത്തില്‍പ്പെട്ട തോമസ് വാദ്ധ്യാര്‍, ഹാരിസ് വാദ്ധ്യാര്‍ തുടങ്ങിയവര്‍ മതപരിവര്‍ത്തന പശ്ചാത്തലമുള്ളവരായിരുന്നു. ഇവര്‍, സദാനന്ദ സ്വാമികളുടെ ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഭാഗമായ ചില്‍ സഭയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിന്ന് അയ്യന്‍കാളിയെ പിന്തിരിപ്പിച്ചു. 

ഇതോടെ, പട്ടികജാതി വിഭാഗങ്ങളില്‍ നിന്നു വന്‍തോതില്‍ മതപരിവര്‍ത്തനത്തിനുള്ള സാധ്യത വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തന വാദികളായ ഈ ദളിത് ക്രൈസ്തവ നേതാക്കള്‍ അധഃസ്ഥിത ജനതയുടെ ആത്മീയവികാസത്തെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. സാധുജനപരിപാലന സംഘത്തിലെ പ്രമുഖരായ പല നേതാക്കളും ദളിത് ക്രൈസ്തവരായിരുന്നതിനാല്‍ അവരുടെ സമ്മര്‍ദ്ദ ഫലമായി ക്ഷേത്ര പ്രവേശനം പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്ന് അധഃസ്ഥിത ജനതയെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി. തുടര്‍ന്ന് രൂപം കൊണ്ട രാഷ്‌ട്രീയ പ്രക്രിയകളില്‍ നിന്നും അധഃസ്ഥിതര്‍  ഒഴിവാക്കപ്പെട്ടു.

ഇന്നും ചില പട്ടികജാതി സംഘടനകള്‍ തോമസ് വാദ്ധ്യാരുടേയും ഹാരീസ് വാദ്ധ്യാരുടേയും പ്രേതബാധയാല്‍, മതപരിവര്‍ത്തിത പശ്ചാത്തലമുള്ള നേതൃത്വത്താല്‍ നയിക്കപ്പെടുന്നു. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഭൂരിഭാഗം ഉയര്‍ന്ന ഉദ്യോഗങ്ങളും പദവികളും പുനഃപരിവര്‍ത്തിതരാണ് കയ്യാളുന്നത്. അവരില്‍ ചിലരെങ്കിലും മതപരിവര്‍ത്തനത്തിന്റെ പ്രചാരകരുമാണ്. മതപരിവര്‍ത്തനവാദികളായ ദളിത് ബുദ്ധിജീവികളും ദളിത് ആക്റ്റിവിസ്റ്റുകളും ദളിത്-മുസ്ലിം രാഷ്‌ട്രീയ വാദം പട്ടികജാതി സംഘടനകളില്‍ ഒളിച്ച് കടത്താനും ശ്രമിക്കുന്നു. ഇവയൊക്കെ  ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. 

കേരളനവോത്ഥാനത്തിന്റെ സൃഷ്ടിയാണ് അയ്യന്‍കാളി. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനിന്ന കേരളത്തില്‍ തീഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. കുട്ടിക്കാലം മുതല്‍ ജാതിവ്യവസ്ഥയുടെ എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങി. അടിമസമ്പ്രദായം നിലനിന്ന അക്കാലത്ത് ജന്മിയായ പരമേശ്വരന്‍പിള്ള, അയ്യന്‍കാളിയുടെ പിതാവായ അയ്യന് നല്‍കിയ ആറേക്കര്‍ ഭൂമിയാണ് വഴിത്തിരിവായത്. കാര്‍ഷിക വൃത്തിയിലേയ്‌ക്കുള്ള ആ മാറ്റം അയ്യന്‍കാളിയില്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകര്‍ന്നു. 1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായ അദ്ദേഹത്തിന്, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി എന്ന ആവശ്യമുന്നയിക്കാന്‍ പ്രേരണയായതും ഈ തിരിച്ചറിവു തന്നെ. പ്രജാസഭയില്‍ അംഗമായ ആദ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ അംഗമാണ് അയ്യന്‍കാളി. 

പട്ടിക്കും പൂച്ചക്കും പോലും സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്ന വഴിയിലൂടെയുള്ള അധഃസ്ഥിതന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ 1903ല്‍ വില്ലുവണ്ടി വാങ്ങി പൊതുവഴിയിലൂടെ അദ്ദേഹം യാത്ര ചെയ്തു. അതോടെ രാജപാതകള്‍ ജനകീയ പാതകളായി. തുടര്‍ന്ന് അദ്ദേഹം വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി സംഘടിത ശ്രമങ്ങളിലേര്‍പ്പെട്ടു. 1907ല്‍ കാര്‍ഷിക പ്രക്ഷോഭം സംഘടിപ്പിച്ചു. ആറ്മാസം നീണ്ടുനിന്ന ഈ പ്രക്ഷോഭം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 

സഞ്ചാരസ്വാതന്ത്ര്യ പോരാട്ടങ്ങള്‍, വിദ്യാഭ്യാസ പ്രക്ഷോഭങ്ങള്‍, കാര്‍ഷിക സമരങ്ങള്‍ എന്നിവയുടെ അനുഭവ പാഠങ്ങള്‍ അയ്യന്‍കാളിയ്‌ക്ക് ഒരു സംഘടനയേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. ഈ സമയത്താണ് ഹിന്ദുമത സംരക്ഷണാര്‍ത്ഥം സദാനന്ദസ്വാമികള്‍ അനന്തപുരിയില്‍ എത്തിയത്. സദാനന്ദ സ്വാമികള്‍ ഹിന്ദുമതത്തിലെ അയിത്തം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തു. സ്വാമികളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായ അയ്യന്‍കാളി അദ്ദേഹത്തെ വെങ്ങാനൂരിലേക്ക് ക്ഷണിച്ചു. സ്വാമികള്‍ അവിടെ താമസിച്ചാണ് ബ്രഹ്മനിഷ്ഠാ മഠത്തിന്റെ ഒരു ചില്‍ സഭ രൂപീകരിച്ച് അധഃസ്ഥിതരില്‍ ആത്മീയ ഉണര്‍വ് പകര്‍ന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉപദേശകര്‍ അയ്യന്‍കാളിയെ പിന്തിരിപ്പിച്ചത്. അല്ലാത്ത പക്ഷം അന്നു തന്നെ അധഃസ്ഥിതരുടെ മുന്നേറ്റം സാധ്യമായേനെ. 

കെ. ഗുപ്തന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദി മുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

പുതിയ വാര്‍ത്തകള്‍

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.