Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയ്യങ്കാളി-കാലാനുബദ്ധമായ വായന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:51 am IST
in Vicharam

മഹാത്മാ അയ്യന്‍കാളിയുടെ 156-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബാദ്ധ്യതപ്പെട്ട പട്ടികജാതി സംഘടനകള്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ട കാലമായിരിക്കുന്നു. സമകാലിക പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മാത്രമേ പട്ടികജാതി സമൂഹത്തിന് രാഷ്‌ട്രീയമുന്നേറ്റം സാദ്ധ്യമാകൂ. അതിന് അയ്യന്‍കാളിയുടെ ജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുമുണ്ട്.        

ചരിത്രപരമായ കാരണങ്ങളാലാണ് അയ്യന്‍കാളി രൂപീകരിച്ച സാധുജനപരിപാലനസംഘം ശിഥിലീകരിക്കപ്പെട്ടത്. അധഃസ്ഥിതരുടെ ഉന്നമനത്തിനായി ഒരു സംഘടനയേക്കുറിച്ചു ചിന്തിച്ച അയ്യന്‍കാളിക്ക് അന്ന് ഉപദേശങ്ങള്‍ നല്‍കിയിരുന്ന അനുചര സംഘത്തില്‍പ്പെട്ട തോമസ് വാദ്ധ്യാര്‍, ഹാരിസ് വാദ്ധ്യാര്‍ തുടങ്ങിയവര്‍ മതപരിവര്‍ത്തന പശ്ചാത്തലമുള്ളവരായിരുന്നു. ഇവര്‍, സദാനന്ദ സ്വാമികളുടെ ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഭാഗമായ ചില്‍ സഭയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിന്ന് അയ്യന്‍കാളിയെ പിന്തിരിപ്പിച്ചു. 

ഇതോടെ, പട്ടികജാതി വിഭാഗങ്ങളില്‍ നിന്നു വന്‍തോതില്‍ മതപരിവര്‍ത്തനത്തിനുള്ള സാധ്യത വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തന വാദികളായ ഈ ദളിത് ക്രൈസ്തവ നേതാക്കള്‍ അധഃസ്ഥിത ജനതയുടെ ആത്മീയവികാസത്തെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. സാധുജനപരിപാലന സംഘത്തിലെ പ്രമുഖരായ പല നേതാക്കളും ദളിത് ക്രൈസ്തവരായിരുന്നതിനാല്‍ അവരുടെ സമ്മര്‍ദ്ദ ഫലമായി ക്ഷേത്ര പ്രവേശനം പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്ന് അധഃസ്ഥിത ജനതയെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി. തുടര്‍ന്ന് രൂപം കൊണ്ട രാഷ്‌ട്രീയ പ്രക്രിയകളില്‍ നിന്നും അധഃസ്ഥിതര്‍  ഒഴിവാക്കപ്പെട്ടു.

ഇന്നും ചില പട്ടികജാതി സംഘടനകള്‍ തോമസ് വാദ്ധ്യാരുടേയും ഹാരീസ് വാദ്ധ്യാരുടേയും പ്രേതബാധയാല്‍, മതപരിവര്‍ത്തിത പശ്ചാത്തലമുള്ള നേതൃത്വത്താല്‍ നയിക്കപ്പെടുന്നു. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഭൂരിഭാഗം ഉയര്‍ന്ന ഉദ്യോഗങ്ങളും പദവികളും പുനഃപരിവര്‍ത്തിതരാണ് കയ്യാളുന്നത്. അവരില്‍ ചിലരെങ്കിലും മതപരിവര്‍ത്തനത്തിന്റെ പ്രചാരകരുമാണ്. മതപരിവര്‍ത്തനവാദികളായ ദളിത് ബുദ്ധിജീവികളും ദളിത് ആക്റ്റിവിസ്റ്റുകളും ദളിത്-മുസ്ലിം രാഷ്‌ട്രീയ വാദം പട്ടികജാതി സംഘടനകളില്‍ ഒളിച്ച് കടത്താനും ശ്രമിക്കുന്നു. ഇവയൊക്കെ  ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. 

കേരളനവോത്ഥാനത്തിന്റെ സൃഷ്ടിയാണ് അയ്യന്‍കാളി. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനിന്ന കേരളത്തില്‍ തീഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. കുട്ടിക്കാലം മുതല്‍ ജാതിവ്യവസ്ഥയുടെ എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങി. അടിമസമ്പ്രദായം നിലനിന്ന അക്കാലത്ത് ജന്മിയായ പരമേശ്വരന്‍പിള്ള, അയ്യന്‍കാളിയുടെ പിതാവായ അയ്യന് നല്‍കിയ ആറേക്കര്‍ ഭൂമിയാണ് വഴിത്തിരിവായത്. കാര്‍ഷിക വൃത്തിയിലേയ്‌ക്കുള്ള ആ മാറ്റം അയ്യന്‍കാളിയില്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകര്‍ന്നു. 1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായ അദ്ദേഹത്തിന്, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി എന്ന ആവശ്യമുന്നയിക്കാന്‍ പ്രേരണയായതും ഈ തിരിച്ചറിവു തന്നെ. പ്രജാസഭയില്‍ അംഗമായ ആദ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ അംഗമാണ് അയ്യന്‍കാളി. 

പട്ടിക്കും പൂച്ചക്കും പോലും സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്ന വഴിയിലൂടെയുള്ള അധഃസ്ഥിതന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ 1903ല്‍ വില്ലുവണ്ടി വാങ്ങി പൊതുവഴിയിലൂടെ അദ്ദേഹം യാത്ര ചെയ്തു. അതോടെ രാജപാതകള്‍ ജനകീയ പാതകളായി. തുടര്‍ന്ന് അദ്ദേഹം വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി സംഘടിത ശ്രമങ്ങളിലേര്‍പ്പെട്ടു. 1907ല്‍ കാര്‍ഷിക പ്രക്ഷോഭം സംഘടിപ്പിച്ചു. ആറ്മാസം നീണ്ടുനിന്ന ഈ പ്രക്ഷോഭം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 

സഞ്ചാരസ്വാതന്ത്ര്യ പോരാട്ടങ്ങള്‍, വിദ്യാഭ്യാസ പ്രക്ഷോഭങ്ങള്‍, കാര്‍ഷിക സമരങ്ങള്‍ എന്നിവയുടെ അനുഭവ പാഠങ്ങള്‍ അയ്യന്‍കാളിയ്‌ക്ക് ഒരു സംഘടനയേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. ഈ സമയത്താണ് ഹിന്ദുമത സംരക്ഷണാര്‍ത്ഥം സദാനന്ദസ്വാമികള്‍ അനന്തപുരിയില്‍ എത്തിയത്. സദാനന്ദ സ്വാമികള്‍ ഹിന്ദുമതത്തിലെ അയിത്തം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തു. സ്വാമികളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായ അയ്യന്‍കാളി അദ്ദേഹത്തെ വെങ്ങാനൂരിലേക്ക് ക്ഷണിച്ചു. സ്വാമികള്‍ അവിടെ താമസിച്ചാണ് ബ്രഹ്മനിഷ്ഠാ മഠത്തിന്റെ ഒരു ചില്‍ സഭ രൂപീകരിച്ച് അധഃസ്ഥിതരില്‍ ആത്മീയ ഉണര്‍വ് പകര്‍ന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉപദേശകര്‍ അയ്യന്‍കാളിയെ പിന്തിരിപ്പിച്ചത്. അല്ലാത്ത പക്ഷം അന്നു തന്നെ അധഃസ്ഥിതരുടെ മുന്നേറ്റം സാധ്യമായേനെ. 

കെ. ഗുപ്തന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.