ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്നാടും ഇക്കാര്യത്തില്‍ സഹകരിച്ച് പോണം. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതി കഴിഞ്ഞ 17നു നല്കിയ നിര്‍ദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേര്‍ന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
ഇപ്പോഴത്തെ മഴ സീസണ് തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139140 അടിയായി നിലനിര്‍ത്താന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട് പെട്ടെന്ന് അധികജലം തുറന്നു വിട്ടതാണ് പ്രളയത്തിനു ഒരു കാരണമെന്ന് കേരളം സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചിരുന്നു.ഇത് പരിഗണിക്കവേയാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: