Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂരിന്റെ രക്ഷക കേരളത്തിന്റെ അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:17 am IST
in Kerala

കൊച്ചി: ഒരു ഹെലിക്കോപ്റ്റര്‍ മുപ്പത് തവണ വരെ ലാന്‍ഡ് ചെയ്യുന്നു, വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലിക്കോപ്റ്ററുകള്‍ അര മണിക്കൂര്‍ ഇടവിട്ട് ഗ്രൗണ്ടിലേക്ക് എത്തുന്നു. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ വഹിച്ചുകൊണ്ടും, മരുന്നും ഭക്ഷണവുമായി എത്തുന്ന ഹെലിക്കോപ്റ്ററുകള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പറന്നിറങ്ങുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രിച്ചത് മലയാളികൂടിയായ വ്യോമസേനാ ഉദ്യോഗസ്ഥ അന്‍ഷ വി. തോമസാണ്. 

ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിച്ചുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് ഓരോ മണിക്കൂറിലും എത്തിയത്. ഈ സമയം ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഒരാളേയും പ്രളയം കവരാന്‍ അനുവദിക്കില്ല, എല്ലാവരെയും രക്ഷിക്കണം. ഓരോ സന്ദേശങ്ങളും പരിശോധിച്ച് ആ പ്രദേശങ്ങളിലേക്ക് ഹെലിക്കോപ്റ്ററുകള്‍ അയച്ചു. ഇതിനിടയില്‍ ഭക്ഷണവും മരുന്നുകളുമായുള്ള ഹെലിക്കോപ്റ്ററുകളും കോളേജ് ഗ്രൗണ്ടിലിറങ്ങി. ഇവയെല്ലാം ഓരോ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും വിജയകരമായി എത്തിക്കാന്‍ സാധിച്ചുവെന്ന് അന്‍ഷ വി.തോമസ് ജന്മഭൂമിയോട് പറഞ്ഞു. 

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി.കെ. തോമസിന്റെയും ലീലാമ്മയുടെയും മകളായ അന്‍ഷ കോയമ്പത്തൂര്‍ ദക്ഷിണ വ്യോമ കമാന്‍ഡിലാണ് സേവനം അനുഷ്ഠിക്കുന്നത്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലാണ് അന്‍ഷ എന്‍ജിനിയറിങ്ങിനു പഠിച്ചത്. 

എയര്‍ഫോഴ്‌സ് കോ-ഓര്‍ഡിനേഷന്‍ റൂം നായികയായിട്ടാണ് അന്‍ഷ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഹെലിക്കോപ്റ്ററുകളിലുള്ള രക്ഷാപ്രവര്‍ത്തനവും ഭക്ഷണ-മരുന്ന് വിതരണവും നിയന്ത്രിച്ചിരുന്നത് അന്‍ഷ ആയിരുന്നു. ആയിരങ്ങള്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. തന്റെ കലാലയത്തില്‍ നിന്നാണ് ആദ്യം ഓപ്പറേഷന് നേതൃത്വം നല്‍കിയത്. പിന്നീട് ഹെലിക്കോപ്റ്ററുകളുടെ ലാന്‍ഡിങ് പോയിന്റായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പ്രവര്‍ത്തനം മാറ്റി. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ജിപിഎസ് വിവരങ്ങള്‍ സഹിതം ഹെലിക്കോപ്റ്ററുകള്‍ക്ക് നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. 

വൈകിട്ട് ഏഴു മണിയോടെ ഹെലിക്കോപ്റ്ററുകളുടെ പറക്കല്‍ നിര്‍ത്തിയാലും അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും അടുത്ത ദിവസം ചെയ്യേണ്ട ചര്‍ച്ചകളുമായി രാത്രി വൈകിയും അന്‍ഷയുടെ ജോലി നീണ്ടിരുന്നു. ഈ ദിവസങ്ങളിലെല്ലാം വിശ്രമം ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമായിരുന്നു. 

അന്‍ഷയ്‌ക്കൊപ്പം കരസേനയിലെ 28-ാം മദ്രാസ് റജിമെന്റിലെ മേജര്‍ ഏറ്റുമാനൂര്‍ സ്വദേശി ഹേമന്ത് രാജും പ്രവര്‍ത്തിച്ചിരുന്നു. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മേജര്‍ ഹേമന്ത് കശ്മീരില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ മൂന്ന് വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ ഫീല്‍ഡ് സര്‍വീസിന്റെ ഭാഗമായി മൂന്ന് വര്‍ഷം നിയന്ത്രണ രേഖയിലും സേവനം ചെയ്തിട്ടുണ്ട്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് മേജര്‍ ഹേമന്ത് രാജ്. ചെങ്ങന്നൂര്‍ കവിയൂര്‍ സ്വദേശിയും വ്യോമസേനാ ഉദ്യോഗസ്ഥനുമായ മനു മോഹനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.