Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂരിന്റെ രക്ഷക കേരളത്തിന്റെ അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:17 am IST
in Kerala

കൊച്ചി: ഒരു ഹെലിക്കോപ്റ്റര്‍ മുപ്പത് തവണ വരെ ലാന്‍ഡ് ചെയ്യുന്നു, വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലിക്കോപ്റ്ററുകള്‍ അര മണിക്കൂര്‍ ഇടവിട്ട് ഗ്രൗണ്ടിലേക്ക് എത്തുന്നു. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ വഹിച്ചുകൊണ്ടും, മരുന്നും ഭക്ഷണവുമായി എത്തുന്ന ഹെലിക്കോപ്റ്ററുകള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പറന്നിറങ്ങുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രിച്ചത് മലയാളികൂടിയായ വ്യോമസേനാ ഉദ്യോഗസ്ഥ അന്‍ഷ വി. തോമസാണ്. 

ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിച്ചുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് ഓരോ മണിക്കൂറിലും എത്തിയത്. ഈ സമയം ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഒരാളേയും പ്രളയം കവരാന്‍ അനുവദിക്കില്ല, എല്ലാവരെയും രക്ഷിക്കണം. ഓരോ സന്ദേശങ്ങളും പരിശോധിച്ച് ആ പ്രദേശങ്ങളിലേക്ക് ഹെലിക്കോപ്റ്ററുകള്‍ അയച്ചു. ഇതിനിടയില്‍ ഭക്ഷണവും മരുന്നുകളുമായുള്ള ഹെലിക്കോപ്റ്ററുകളും കോളേജ് ഗ്രൗണ്ടിലിറങ്ങി. ഇവയെല്ലാം ഓരോ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും വിജയകരമായി എത്തിക്കാന്‍ സാധിച്ചുവെന്ന് അന്‍ഷ വി.തോമസ് ജന്മഭൂമിയോട് പറഞ്ഞു. 

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി.കെ. തോമസിന്റെയും ലീലാമ്മയുടെയും മകളായ അന്‍ഷ കോയമ്പത്തൂര്‍ ദക്ഷിണ വ്യോമ കമാന്‍ഡിലാണ് സേവനം അനുഷ്ഠിക്കുന്നത്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലാണ് അന്‍ഷ എന്‍ജിനിയറിങ്ങിനു പഠിച്ചത്. 

എയര്‍ഫോഴ്‌സ് കോ-ഓര്‍ഡിനേഷന്‍ റൂം നായികയായിട്ടാണ് അന്‍ഷ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഹെലിക്കോപ്റ്ററുകളിലുള്ള രക്ഷാപ്രവര്‍ത്തനവും ഭക്ഷണ-മരുന്ന് വിതരണവും നിയന്ത്രിച്ചിരുന്നത് അന്‍ഷ ആയിരുന്നു. ആയിരങ്ങള്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. തന്റെ കലാലയത്തില്‍ നിന്നാണ് ആദ്യം ഓപ്പറേഷന് നേതൃത്വം നല്‍കിയത്. പിന്നീട് ഹെലിക്കോപ്റ്ററുകളുടെ ലാന്‍ഡിങ് പോയിന്റായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പ്രവര്‍ത്തനം മാറ്റി. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ജിപിഎസ് വിവരങ്ങള്‍ സഹിതം ഹെലിക്കോപ്റ്ററുകള്‍ക്ക് നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. 

വൈകിട്ട് ഏഴു മണിയോടെ ഹെലിക്കോപ്റ്ററുകളുടെ പറക്കല്‍ നിര്‍ത്തിയാലും അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും അടുത്ത ദിവസം ചെയ്യേണ്ട ചര്‍ച്ചകളുമായി രാത്രി വൈകിയും അന്‍ഷയുടെ ജോലി നീണ്ടിരുന്നു. ഈ ദിവസങ്ങളിലെല്ലാം വിശ്രമം ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമായിരുന്നു. 

അന്‍ഷയ്‌ക്കൊപ്പം കരസേനയിലെ 28-ാം മദ്രാസ് റജിമെന്റിലെ മേജര്‍ ഏറ്റുമാനൂര്‍ സ്വദേശി ഹേമന്ത് രാജും പ്രവര്‍ത്തിച്ചിരുന്നു. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മേജര്‍ ഹേമന്ത് കശ്മീരില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ മൂന്ന് വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ ഫീല്‍ഡ് സര്‍വീസിന്റെ ഭാഗമായി മൂന്ന് വര്‍ഷം നിയന്ത്രണ രേഖയിലും സേവനം ചെയ്തിട്ടുണ്ട്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് മേജര്‍ ഹേമന്ത് രാജ്. ചെങ്ങന്നൂര്‍ കവിയൂര്‍ സ്വദേശിയും വ്യോമസേനാ ഉദ്യോഗസ്ഥനുമായ മനു മോഹനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.