Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തം സൃഷ്ടിച്ചത് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 03:18 am IST
in Kerala

തിരുവനന്തപുരം: കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിയിട്ട മഹാപ്രളയത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച.  മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഡാം സുരക്ഷാ മാനേജ്‌മെന്റാണ് ഇത്രയും വലിയ വീഴ്ചവരുത്തിയത്.

 കെഎസ്ഇബിയുടെയും ജലവകുപ്പിന്റെയും അത്യാര്‍ത്തി കൂടിയായതോടെ മുന്നൂറിലേറെ ജീവനുകള്‍ പ്രളയമെടുത്തു,   ലക്ഷക്കണക്കിന് പേര്‍ വഴിയാധാരമായി, കോടാനുകോടികളുടെ നാശനഷ്ടം ഉണ്ടായി. വീഴ്ചയുടെ കാരണം തേടി   ഭരണ – പ്രതിപക്ഷ ഭേദമെന്യേ ജനപ്രതിനിധികളും ചീഫ്‌സെക്രട്ടറിയും പരസ്യമായി രംഗത്ത് വന്നു. ഒടുവില്‍ കെഎസ്ഇബി ചെയര്‍മാനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. ഡാമുകള്‍ മുന്നൊരുക്കമില്ലാതെയാണ് തുറന്നതെന്ന് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 വൈദ്യുതി വകുപ്പിന്റെ അത്യാര്‍ത്തിയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വേനല്‍ കടുത്തതിനാല്‍ ഇക്കുറി ഡാമുകളില്‍ പരമാവധി വെള്ളം ശേഖരിക്കണമെന്നും ഡാമുകള്‍ തുറക്കരുതെന്നും മന്ത്രിമാരായ എം.എം. മണിയും മാത്യു ടി.തോമസും  നിര്‍ദ്ദേശിച്ചിരുന്നു.  മെയ് എട്ടുമുതല്‍ സംസ്ഥാനത്ത് നല്ല  മഴ ലഭിച്ചു. പ്രധാന ഡാമുകളുടെ  വൃഷ്ടി പ്രദേശത്തും  നല്ല മഴ കിട്ടി.  ഡാമുകളിലെ ജല നിരപ്പ് അടിക്കടി ഉയര്‍ന്നു. ജൂണില്‍  സംസ്ഥാന വ്യാപകമായി കനത്ത മഴയും കിട്ടി.  കോഴിക്കോടും വയനാടും ആലപ്പുഴയും മലപ്പുറവും അന്ന് മുതല്‍ കെടുതിയിലുമാണ്. 

തോരാ മഴയത്ത് ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി ബന്ധപ്പെട്ടവരെ ധരിപ്പിച്ചെങ്കിലും ഡാം തുറക്കേണ്ട എന്നായിരുന്നു വകുപ്പുകളുടെ തീരുമാനം.  വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ പ്രതിദിനം പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.  ജൂലൈയില്‍ തന്നെ മിക്ക ഡാമുകളും ഏറെക്കുറെ നിറഞ്ഞു. പക്ഷെ  സര്‍ക്കാര്‍ അനങ്ങിയില്ല. കാലാവസ്ഥാ മുന്നറിയിപ്പുകളും അവഗണിച്ചു. ആഗസ്റ്റ് ആദ്യം മഴ കനത്തു. ഡാമുകള്‍  നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ നിവൃത്തിയില്ലാതെ ഡാമുകളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്നു.  

സാധാരണ ട്രയല്‍ റണ്‍ നടത്തിയാണ് ഡാമുകള്‍ തുറക്കുക. പ്രദേശവാസികള്‍ക്ക്  മുന്നറിയിപ്പ് നല്‍കണം. ഇതൊന്നും പാലിച്ചില്ല. ബാണാസുരസാഗര്‍ തുറന്നത് ആരും അറിഞ്ഞില്ല. ശബരിഗിരി പദ്ധതിയിലെ  കക്കിയും പമ്പയും മുന്നറിയിപ്പില്ലാതെ ഒന്നിച്ചു തുറന്നു. ഡാമുകള്‍ തുറന്നാല്‍ അത് എത്രത്തോളം ജനങ്ങളെ ബാധിക്കുമെന്ന ധാരണയൊന്നും  ഉദ്യോഗസ്ഥര്‍ക്ക്  ഇല്ല.  ഇത് സംബന്ധിച്ച പഠനമൊന്നും സംസ്ഥാനം ഇതുവരെയും നടത്തിയിട്ടുമില്ല. അണക്കെട്ടുകള്‍ നിറഞ്ഞപ്പോള്‍ ഡാം സുരക്ഷാ മാനേജ്‌മെന്റ് നേരിട്ടെത്തി പരിശോധിച്ചുമില്ല.

കനത്ത മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ ജലം ഘട്ടംഘട്ടമായി ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമപ്പെടുത്തിയിരുന്നെങ്കില്‍  കേരളം പ്രളയത്തില്‍ മുങ്ങില്ലായിരുന്നു. തലസ്ഥാന ജില്ലയും കാസര്‍കോടുമാണ് ദുരന്തം അധികം ബാധിക്കാതിരുന്നത്. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകള്‍ നിറഞ്ഞു കവിഞ്ഞെങ്കിലും ഒരു ദിവസം കൊണ്ട് നിയന്ത്രണ വിധേയമായി.  മെയ് ആദ്യവാരം മുതല്‍ ഇവിടെ ചെറിയ രീതിയില്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇല്ലെങ്കില്‍ തലസ്ഥാനത്തെ സ്ഥിതിയും ചെങ്ങന്നൂര്‍ കണക്കെ  ആകുമായിരുന്നു.

അജി ബുധനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.