Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമസാനദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 01:05 am IST
inSamskriti

വനത്തിലേക്ക് അതിവേഗത്തില്‍ പോയ രഥത്തെ കാല്‍നടയായി പിന്തുടരുവാന്‍ ദശരഥന്‍ ഒരു പാഴ്ശ്രമം നടത്തി. രാമനും രഥവും അതുയര്‍ത്തിയ പൊടിയും കണ്ണില്‍നിന്നും മായുന്നതുവരെ ദശരഥന്‍ നോക്കിനിന്നു. രഥം കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ രാജാവ് ദുഃഖിതനായി താഴെവീണു.

അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുവാനായി കൗസല്യാദേവി അദ്ദേഹത്തിന്റെ വലതുഭാഗം താങ്ങിപ്പിടിക്കുകയും കൈകേയി ഇടതുവശം താങ്ങുകയും ചെയ്തപ്പോള്‍ ദശരഥന്‍ തന്നെ കൗസല്യാദേവിയുടെ അന്തഃപുരത്തലേക്കു കൊണ്ടുപോകൂ എന്ന് സേവകര്‍ക്ക് ആജ്ഞ നല്‍കുകയുമുണ്ടായി. അദ്ദേഹം രാമനെയോര്‍ത്ത് ദീനമായി രോദനം ചെയ്തുകൊണ്ടേയിരുന്നു. രാമന്‍ മടങ്ങിവരുമ്പോള്‍ കാണുവാന്‍ ഭാഗ്യമുണ്ടാകുന്ന ജനങ്ങള്‍ സന്തുഷ്ടരായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

മദ്ധ്യരാത്രിയായപ്പോള്‍ ദശരഥന്‍ രാജ്ഞിയോടു പറഞ്ഞു എനിക്കു നിന്നെ കാണുവാന്‍ കഴിയുന്നില്ല. എന്നെ കൈകൊണ്ടു സ്പര്‍ശിക്കൂ. രാമന്റെ പിറകേ പോയ എന്റെ കണ്ണുകളുടെ കാഴ്ച ഇനിയും മടങ്ങിവന്നിട്ടില്ല. രാജാവിനൊപ്പം  ശയ്യയിലിരുന്ന രാജ്ഞി (കൗസല്യാദേവി) ഈ ദുരവസ്ഥയില്‍ അതിയായ ദുഃഖത്താല്‍ വിലപിക്കുവാന്‍ തുടങ്ങി. കൈകേയിക്ക് ഇനി സന്തോഷത്തിന്റെ നാളുകളാണ്. കാലം അവളുടെ കൂടെയാണ്. രാമന്‍ ഭിക്ഷാംദേഹിയായി ഇവിടെ കഴിഞ്ഞിരുന്നെങ്കില്‍ രാമന്‍ വനത്തില്‍ പോയതിനേക്കാള്‍ ഞാന്‍ സന്തുഷ്ടയാകുമായിരുന്നു. ഏകമകനുണ്ടായ ഈയവസ്ഥ താന്‍ തരണം ചെയ്യുവാനാകുമോ എന്ന ഭയമായിരുന്നു രാജ്ഞിക്ക്. 

രാമന്റെ ഗുണഗണങ്ങളേയും യോഗ്യതകളേയും യുദ്ധസാമര്‍ത്ഥ്യത്തേയും വിശദീകരിച്ചുകൊണ്ട് സുമിത്രാദേവി ജ്യേഷ്ഠപത്‌നിയെ സാന്ത്വനിപ്പിച്ചു. രാമന്‍ ദേവന്മാരുടെ ദേവനാണെന്ന് സുമിത്രാദേവി പറഞ്ഞു. രാമനെ ഭൂദേവിയും സീതാദേവിയും ശ്രീദേവിയും ചേര്‍ന്ന് രാജാവാക്കുമെന്ന് സുമിത്രാദേവി അഭിപ്രായപ്പെട്ടു. രാമന്റെ വിയോഗത്താല്‍ ദുഃഖിതരായ ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട ജ്യേഷ്ഠപത്‌നി ഇങ്ങനെ ദുഃഖിതയാകരുതേയെന്നും അവര്‍ തുടര്‍ന്നു. സുമിത്രാദേവിയുടെ സന്ദര്‍ഭോചിതമായ വാക്കുകളാല്‍ കൗസല്യാദേവിയുടെ ദുഃഖം ശരത്കാല മേഘം പോലെ മാഞ്ഞുപോയി.

തനിക്കു നല്‍കിയ സ്‌നേഹവും ഊഷ്മളതയും അവര്‍ ഭരതനും നല്‍കണമെന്നും ഭരതന്‍ നല്ലൊരു രാജാവായിരിക്കും എന്നും തന്നെ അനുഗമിച്ച അയോദ്ധ്യാവാസികളോടായി രാമന്‍ പറയുകയുണ്ടായി. താനില്ലാത്ത അവസ്ഥയില്‍ ഭരതന് ദുഃഖമുണ്ടാകാതെ നോക്കേണമെന്നും രാമന്‍ പറഞ്ഞു. തങ്ങളുടെ കര്‍ത്തവ്യത്തില്‍ രാമനും ലക്ഷ്മണനും എത്രമാത്രം ദൃഢമായിരുന്നുവോ അത്രത്തോളംതന്നെ ശക്തമായി അവരുടെ മടങ്ങിവരവ് അവരോടൊപ്പം പോയ അയോദ്ധ്യാവാസികളും ആവശ്യപ്പെടുകയുണ്ടായി.

രാമന്റെ പിന്നാലെ കാല്‍നടയായി വന്ന ബ്രാഹ്മണര്‍, പ്രായം കൊണ്ടും തേജസ്സുകൊണ്ടും ജ്ഞാനം കൊണ്ടും ബഹുദൂരം മുന്നിലായിരുന്നവര്‍, രാമനോടും രാമന്റെ രഥത്തിന്റെ അശ്വങ്ങളോടും അയോദ്ധ്യയിലേക്കു മടങ്ങുവാന്‍ അപേക്ഷിച്ചു. കാല്‍നടയായി വന്നതിനാല്‍ അവര്‍ വളരെ പിന്നിലായിരുന്നു. മടങ്ങിവരുവാന്‍ അപേക്ഷിച്ച അവര്‍ രാമന് വാജപേയ യജ്ഞങ്ങളില്‍ തങ്ങള്‍ക്കു ലഭിച്ച ധവളമായ വിതാനത്താല്‍ അങ്ങേക്ക് തണലൊരുക്കാം എന്നു പറഞ്ഞു. ഇങ്ങനെയോരോന്നു പറഞ്ഞുകൊണ്ടിരിക്കേ മുന്നില്‍ തമസാനദി കാണായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.