Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രിയാനന്ദമായി ജാനകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 02:40 am IST
inEntertainment

സാക്ഷാല്‍ വില്യം ഷേക്‌സ്പിയര്‍ തന്നെ ഒരുപേരില്‍ എന്തിരിക്കുന്നുവെന്നു പറഞ്ഞാലും സമ്മതിച്ചുകൊടുക്കാനാവില്ല, ഒത്തിരിയുണ്ട് കാര്യങ്ങള്‍ ഒരുപേരില്‍. തനിമതെരഞ്ഞ് ഉള്ളിലേക്കു ഊര്‍ന്നുപോകാന്‍ പാകമാകുന്നത്് ചില പേരിനുപിന്നിലെ ആകര്‍ഷണം തന്നെയാവും. മലയാള സിനിമയില്‍ ഒരുപക്ഷേ ഇതിഹാസമായേക്കാവുന്ന കഥാപാത്രത്തിന്റെ പേരാണ് ജാനകി. പണ്ടുതൊട്ടും ഇന്നുവരേയും സാഹിത്യത്തിലും കലയിലുമൊക്കെ ഉള്ളുതൊടുന്നുണ്ട് ഈ ജാനകി നാമം. മലയാളത്തിലെ  ബ്രില്യന്റ് ഡയറക്ടര്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദ് അവതരിപ്പിക്കുന്ന നായികാവേഷം ജാനകി അവരുടേയും മലയാള സിനിമയുടേയും പുതിയ സ്പര്‍ശമാകും. യാഥാര്‍ഥ്യത്തിനും സങ്കല്‍പ്പത്തിനുമിടയിലെ നൂല്‍പ്പാലത്തിന് അവസരംകൊടുക്കാതെയും ചിലപ്പോള്‍ കൊടുത്തും  ചേര്‍ന്നലിയുകയായിരുന്നു  എസ്രയില്‍ രണ്ടുഭാവം ചെയ്ത പ്രിയാ ആനന്ദ്.

പ്രിയയുടെ ആദ്യ മലയാള ചിത്രമാണ് പൃഥ്വിരാജ് നായകനായ എസ്ര. ഭയത്തിന്റെ മഞ്ഞുപുതപ്പിട്ടെത്തിയ എസ്രയ്‌ക്ക്  ഹൊറര്‍ പരിവേഷമായിരുന്നു. പ്രമേയപരമായി അതിഭാവുകത്വ സിനിമ. തുടക്കം തന്നെ കാണികള്‍ ഓര്‍ത്തുവെയ്‌ക്കുന്നതായിരുന്നു പ്രിയയുടെ  വേഷം. അന്നേ ഈ പുതു  നായികയെ കാണികള്‍ മനസ്സിലെടുത്തതിന്റെ ഇമ്പം നിലനില്‍ക്കെയാണ് കൊച്ചുണ്ണിയിലെ ജാനകിയായി രണ്ടാമതും പ്രിയ മലയാളത്തിലെത്തുന്നത്. ബഹുഭാഷാ നടിയായ അവരുടെ വേഷത്തെ ഉയര്‍ത്തിപ്പിടിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്രക്കുശേഷം വീണ്ടും മലയാളത്തിലെത്തുന്നത്് കാലഘട്ടത്തിന്റെ കഥപറയുന്ന സിനിമയില്‍. ഭൂതകാലത്തിലേക്കു സഞ്ചരിക്കുന്ന സിനിമ. കരിയറിലെ വലിയ ഭാഗ്യവും അനുഗ്രഹവുമാണ് കായംകുളം കൊച്ചുണ്ണിയിലെ ജാനകി. സംവിധായകന്‍ ജാനകിയെക്കുറിച്ച് വിശദമായിത്തന്നെ പഠിപ്പിച്ചുവെന്നു പറയാം. ഭാവവും ചലനവും നടപ്പും ഇരിപ്പും വേഷവും നിറവുമൊക്കെയായി വാക്കുകളിലൂടെ തന്നെ ജാനകിയെ മനസ്സിലായി. കഥാപാത്രത്തിന്റെ ഓരോ ശ്വാസംപോലും എങ്ങനെയായിരിക്കണമെന്ന് റോഷന്‍ ആന്‍ഡ്രൂസിനറിയാം. ആ വര്‍ക്കു കണ്ട് പഠിക്കേണ്ടതാണ്. സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റാകാന്‍ ആഗ്രഹിച്ച പ്രിയ ആനന്ദ് സിനിമയുടെ ഓരോ തലവും നിരീക്ഷിക്കുന്ന നടികൂടിയാണ്. കഥാപാത്രത്തെ മനസ്സിലാക്കിയപ്പോള്‍ ധ്യാനംപോലെയായിരുന്നു ജാനകിയിലേക്കുള്ള പകര്‍ന്നാട്ടം. ജാനകിക്ക് കറുപ്പാണ്. ഓരോന്നിലുമുണ്ട് കഥാപാത്രത്തിന്റെ സൂക്ഷ്മത. മറ്റൊരു ചിത്രത്തിനു ഡേറ്റുകൊടുക്കാതെ ഏഴുമാസമാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. സമ്മതിച്ചു. കടന്നുവന്ന മൂന്ന്  ഓഫറുകള്‍ വേണ്ടെന്നുവെച്ചു. മനസില്‍ ജാനകിയായിരുന്നു. ജാനകി മാത്രം. ഉള്ളില്‍ ജാനകിയെ ധ്യാനിക്കുകയായിരുന്നുവെന്ന് പ്രിയ.

നല്ല അനുഭവമായിരുന്നു കൊച്ചുണ്ണി. എക്കാലത്തേയും അഭിമാനമാണ് ഈ സിനിമ. ഒരു ചരിത്രത്തിനും കാലത്തിനോടുമൊപ്പമായിരുന്ന മാസങ്ങള്‍. വിവിധ ലൊക്കേഷനുകളില്‍, കാലാവസ്ഥകളില്‍ എല്ലാം വ്യത്യസ്തമായിരുന്നു; പുതുമയുമായിരുന്നു. കൊച്ചുണ്ണിയായി വേഷമിടുന്ന നിവിന്‍പോളിയുമായി ആദ്യന്തം ജാനകിയുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപ്പക്കിക്കൊപ്പവും നിവിന്‍പോളി കൊച്ചുണ്ണിയായി മിന്നുന്നുണ്ട്. സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ച് എത്രയോ കേട്ടിരിക്കുന്നു. ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം.  അനായാസമാണ്  അദ്ദേഹത്തിന്റെ അഭിനയമെന്ന്് പ്രിയ. 

ബഹുഭാഷാ നടിയായ പ്രിയ ആനന്ദിന്റെ അരങ്ങേറ്റം വാമനന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ചിത്രങ്ങള്‍. ഇരുപത്തിമൂന്നാമതു ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചെന്നൈയില്‍ ജനിച്ച പ്രിയ അവിടെത്തന്നെയാണ് താമസം. ഇംഗ്‌ളീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, സ്പാനിഷ് ഭാഷകളറിയാം.

അഭിനയ രംഗത്തുള്ളവര്‍ക്ക് വലിയ പാഠമാണ് മലയാളം സിനിമ എന്ന് പ്രിയപറഞ്ഞു. തമിഴ്് സിനിമ അതിഭാവുകത്വമാകുമ്പോള്‍ മലയാളം കഥാപരമായും അഭിനയത്തിലും റിയലിസ്റ്റിക്കാണ്. പഴയ കായംകുളം കൊച്ചുണ്ണി കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്. സിനിമ കണ്ട് ജാനകിയെ അനുഗ്രഹിക്കണമെന്ന് പ്രിയ ആനന്ദ്.

ബോബി സഞ്ജയ് തിരക്കഥ എഴുതി ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. 45 കോടിയാണ് ചെലവ്. കേരളത്തിലും പുറത്തും നിരവധി ലൊക്കേഷനുകളിലായി മാസങ്ങളെടുത്ത ചിത്രീകരണം കൗതുകകരമായ ചര്‍ച്ചയായിരുന്നു. സൂപ്പര്‍താരം മോഹന്‍ലാലും യുവതാരം നിവിന്‍പോളിയും ഒന്നിച്ചണിനിരക്കുന്ന കായംകുളം കൊച്ചുണ്ണി ഓണത്തിന് റിലീസാവും. 

വൈരുധ്യങ്ങളുടെ കെട്ടുപാടുള്ള കഥയുടെ പരിവേഷമാണ് കായംകുളത്തുകാരന്‍ കൊച്ചുണ്ണിയുടേത്. മോഷണവും അക്രമവുമുള്ളപ്പോഴും നീതിമാനും സത്യസന്ധനുമായ നല്ല കള്ളന്‍ എന്ന വിശേഷണമുള്ള കായംകുളം കൊച്ചുണ്ണി കേരളത്തിലെ റോബിന്‍ഹുഡ് എന്നാണറിയപ്പെടുന്നത്. കൊച്ചുണ്ണിയുടേയും ഇത്തിക്കരപ്പക്കിയുടേയും വീരസാഹസികതകളും അഭ്യാസവും സൗഹൃദവുമൊക്കെ ചാലിച്ചെഴുതിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം നല്ലൊരു ഓണ വിരുന്നായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

[email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.