Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കലൈഞ്ജറുടെ കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:16 am IST
in Editorial

തൊണ്ണൂറ്റിനാല് വര്‍ഷം നീണ്ട സംഭവബഹുലവും ജയപരാജയ സമ്മിശ്രവുമായ ജീവിതത്തിനൊടുവില്‍ മുത്തുവേല്‍ കരുണാനിധി ഈ ലോകത്തുനിന്ന് വിടപറയുമ്പോള്‍ അവസാനിക്കുന്നത് കലൈഞ്ജര്‍ യുഗമാണ്. പതിനാല് തവണ എംഎല്‍എയായും, അഞ്ച് തവണ മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി തമിഴക രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമാണ്. 

ജനാധിപത്യം ശത്രുമിത്ര ഭേദത്തിന് വഴിമാറിയ ദ്രാവിഡ രാഷ്‌ട്രീയത്തിലെ അവസാന നായകന്‍ എന്ന വിശേഷണമാണ് കരുണാനിധിക്ക് ചേരുക. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ ഉപജ്ഞാതാവായ അണ്ണാദുരൈയോടൊപ്പം രംഗപ്രവേശം ചെയ്ത് അധികം വൈകാതെ ഡിഎംകെയില്‍ പിടിമുറുക്കിയ കരുണാനിധിയുടെ പില്‍ക്കാല വാഴ്ചയും വീഴ്ചയും തമിഴ് സിനിമാ കഥപോലെ വിസ്മയിപ്പിക്കുന്നതാണ്. മക്കള്‍തിലകം എംജിആറിനൊപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഇടയുകയും ചെയ്ത കരുണാനിധി എംജിആറിന്റെ അനന്തരവകാശിയായി മാറിയ ജയലളിതയുമായും ഏറ്റുമുട്ടി. ജയയും കരുണാനിധിയും തമ്മിലെ രാഷ്‌ട്രീയ ശത്രുത വ്യക്തിപരമായ തലത്തിലേക്കും മാറുകയുണ്ടായി. 

രാഷ്‌ട്രീയ നേട്ടം മുന്‍നിര്‍ത്തി അവസരത്തിനൊത്ത് കരുക്കള്‍ നീക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന കരുണാനിധി ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കടുത്ത ശത്രുവായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ വീറോടെ പൊരുതുന്നതില്‍ മുന്നില്‍നിന്ന കരുണാനിധി അന്ന് ഒപ്പമുണ്ടായിരുന്ന അടല്‍ബിഹാരി വാജ്‌പേയി രണ്ട് പതിറ്റാണ്ടിനുശേഷം പ്രധാനമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരിനെ പിന്തുണച്ചു. 

രണ്ടായിരത്തിനാലില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രത്തിലെ സര്‍ക്കാരിന്റെ ഭാഗമാകാനും കരുണാനിധി മടിച്ചില്ല. അധികാര രാഷ്‌ട്രീയത്തില്‍ വിജയം മാത്രം ലക്ഷ്യമാക്കിയപ്പോള്‍ നൈതികമായും ധാര്‍മികമായും പരാജയപ്പെടുന്നത് കരുണാനിധി പ്രശ്‌നമാക്കിയില്ല. പാര്‍ട്ടിയുടെ അധികാരം കുടുംബാംഗങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവന്നതിലൂടെ ജനാധിപത്യം പ്രഹസനമായി. അവസാനകാലത്ത് പാര്‍ട്ടിയുടെ അധികാരം പിടിക്കാന്‍ പരസ്പരം പോരടിച്ച മക്കള്‍ക്കിടയില്‍ നിസ്സഹായനായി നില്‍ക്കാനേ ഒരുകാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏറ്റവും തന്ത്രജ്ഞനായ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കരുണാനിധിക്ക് കഴിഞ്ഞുള്ളൂ.

കക്ഷിരാഷ്‌ട്രീയത്തിനപ്പുറം പ്രതിഭാശാലിയായിരുന്നു കവിയും തിരക്കഥാകൃത്തുമായ കരുണാനിധി. ഹിന്ദിവിരോധം കൈമുതലാക്കി തമിഴിനെ പ്രോത്സാഹിപ്പിച്ചു. രാഷ്‌ട്രീയമായ കൊടുങ്കാറ്റുകള്‍ക്കിടയിലും പാര്‍ട്ടിയേയും അണികളെയും കൂടെ നിര്‍ത്താന്‍ കരുണാനിധി കാണിച്ച മിടുക്ക് എതിരാളികള്‍പോലും സമ്മതിച്ചുകൊടുക്കും. മൂന്നുതലമുറക്കാലം പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി തുടരാന്‍ കഴിഞ്ഞത് അദ്ഭുതകരം തന്നെയാണ്. തമിഴ് ജനതയുടെ ക്ഷേമത്തിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. 

മാധ്യമങ്ങള്‍ വിമര്‍ശിച്ചാല്‍ അത് ‘ആര്യ ബ്രാഹ്മണ ഗൂഢാലോചന’യായി മുദ്രകുത്തി. കരുണാനിധിയുടെ ആരാധകര്‍ പലരും കടുത്ത ഹിന്ദുവിശ്വാസികളാണെന്നതാണ് ഇതിലെ വിരോധാഭാസം. കരുണാനിധി പരസ്യമായി തള്ളിപ്പറഞ്ഞ ആചാരങ്ങള്‍ പിന്തുടരാന്‍ അനുയായികള്‍ മടിച്ചില്ല. ഇതുകൊണ്ടൊക്കെ വിജയിച്ച നേതാവായി കരുണാനിധിയെ വിലയിരുത്താനാവില്ല. അപ്പോഴും തെന്നിന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കരുണാനിധിയോളം തലപ്പൊക്കമുള്ള നേതാക്കള്‍ ഉണ്ടായിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. ഇനി ഉണ്ടാകുമെന്നു കരുതാനുമാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.