ന്യൂദല്‍ഹി; അന്‍പതു കോടി രൂപയ്ക്കു മേല്‍ വായ്പാ കുടിശിക വരുത്തിയവര്‍ക്ക് വിദേശയാത്രക്ക് വിലക്ക് വരും. ഇത്തരക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തു പോകുന്നത് വിലക്കാന്‍ സാമ്പത്തിക സേവന സെക്രട്ടറി രാജീവ് കുമാര്‍ അധ്യക്ഷനായ സമിതി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.
വായ്പയെടുത്ത് വന്‍തുക കുടിശിക വരുത്തി വിദേശത്തേക്ക് മുങ്ങുന്ന വ്യവസായികളെയും മറ്റും ലക്ഷ്യമിട്ടാണ് പുതിയ നിയമം വരുന്നത്. ഇതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമത്തിന്റെ പത്താം വകുപ്പ് ഭേദഗതി ചെയ്യണം. സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. 50 കോടിയില്‍ കൂടുതല്‍ വായ്പയെടുത്തിട്ടുള്ളവരുടെ വിശദാംശങ്ങള്‍ കേന്ദ്രം ബാങ്കുകളോട് തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: