Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഡിഎംകെ നാളെ: എങ്ങനെ ഇപ്പോള്‍ പറയാനാവും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 04:59 pm IST
inSpecial Article

കരുണാനിധിയുടെ നിര്യാണത്തോടെ തമിഴ്‌നാട്ടിലെ ഡിഎംകെയുടെ ഉദയസൂര്യന്‍ അസ്തമിക്കുമോ? അങ്ങനെയൊന്നും രാഷ്‌ട്രീയം പറയാനാവില്ല. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. എംജിആറിന്റെ മരണാനന്തര വിലാപയാത്രയില്‍, ശവമഞ്ചത്തില്‍നിന്ന് ജാനകി ചവിട്ടിത്താഴെയിട്ട ജയലളിതയെ പില്‍ക്കാലത്ത് മുഖ്യമന്ത്രിയാക്കിയ ചരിത്രമമാണല്ലോ തമിഴ്‌നാടിന്.

പക്ഷേ, ഡിഎംകെയുടെ ഇനിയുള്ള കാലത്തെ രാഷ്‌ട്രീയം എങ്ങനെയാകും? ഡിഎംകെയുടെ അനുയായികളെ കരുണാനിധി കൊണ്ടുനടന്നതുപോലെ പാര്‍ട്ടിയില്‍ കരുണാനിധിയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് നയിക്കാന്‍ സാധിക്കുമോ. അനുയായികള്‍ വഴിപിരിയുമോ? കണ്ടറിയണം. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ രാഷ്‌ട്രീയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അങ്ങനെ സംശയം ജനിക്കാം.

കരുണാനിധിയുടെ ഡിഎംകെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മതേതരത്വം പറഞ്ഞ് ജനതാപാര്‍ട്ടിയോടൊപ്പം കൂടിയിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വവും നിയന്ത്രണവും സമ്മതിച്ച് ഐക്യമുന്നണി സര്‍ക്കാരില്‍ ചേര്‍ന്ന് കേന്ദ്ര ഭരണത്തിലെത്തിയിട്ടുണ്ട്. 1999 മുതല്‍ 2004 വരെയുണ്ടായിരുന്ന വാജ്‌പേയി സര്‍ക്കാരില്‍ ബിജെപിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപി ഭരണത്തോടൊപ്പം ഉണ്ടായിരുന്നു. ‘കരുണാനിധി ഇടതുപക്ഷക്കാരനാണ്, ചുകപ്പനാണ്, വിപ്ലവനായകനാണ്, നാസ്തികനാണ്’ എന്നെല്ലാം ചിലര്‍ പറയുമ്പോഴാണ് ബിജെപിയോടൊപ്പം കേന്ദ്രത്തില്‍ ഭരണം കൈയാളിയ കാര്യം ഓര്‍മിക്കേണ്ടത്. 

‘ഹിന്ദി വിരുദ്ധ’നും ‘ഹിന്ദു വിരുദ്ധ’നും ദ്രാവിഡവാദപ്പേരില്‍, ‘ആര്യത്വം ആരോപിക്കുന്ന’ ബിജെപിക്ക് എതിര്‍ നില്‍ക്കുന്നയാളും ആയിരുന്ന കരുണാനിധിയാണ് ഡിഎംകെയെ ബിജെപിയോടു ചേര്‍ത്തുകെട്ടിയത്. എല്‍ടിടിഇ വിപ്ലവകാരികളുമായുള്ള അടുപ്പവും അനുഭാവവും മൂലം രാജീവ്ഗാന്ധി വധക്കേസ് അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ സംശയ നിഴലില്‍ നിര്‍ത്തിയ പാര്‍ട്ടിയായിരുന്നു ഡിഎംകെ.  ഈ ഡിഎംകെയെ വെറുമൊരു പ്രാദേശിക പാര്‍ട്ടിയെന്ന പദവിയില്‍നിന്ന് ദേശീയ തലത്തിനപ്പുറം അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ത്തിയത് ബിജെപിയായിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വാണിജ്യ വകുപ്പു മന്ത്രിയാക്കി മുരശൊലി മാരനെ അന്താരാഷ്‌ട്ര വേദികളിലേക്ക് അയച്ചപ്പോള്‍ ഡിഎംകെയ്‌ക്ക് വലിയ കുതിപ്പാണ് ബിജെപി നല്‍കിയത്.

ബിജെപിയോടൊപ്പം എന്തുകൊണ്ട് ഡിഎംകെ ചേര്‍ന്നു? അവിടെയാണ് കരുണാനിധിയുടെ യുക്തിവാദം വെളിവാകുന്നത്; അല്ലാതെ, ‘രാമസേതു പണിഞ്ഞ ശ്രീരാമന്‍ ഏത് എഞ്ചിനീയറിങ് കോളെജില്‍ പഠിച്ചതാണെന്ന’ ചോദ്യത്തിലല്ല. വാജ്‌പേയി സര്‍ക്കാര്‍ 1998 -ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. അന്ന് പ്രതിപക്ഷത്തായ ജയലളിത ബിജെപിയോടൊപ്പം ചേര്‍ന്നത് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കരുണാനിധി സര്‍ക്കാരിനെ പുറത്താക്കിക്കാനായിരുന്നു. ഏറെ സമ്മര്‍ദ്ദം ഉണ്ടായി; സര്‍ക്കാര്‍ വീഴുമെന്നുറപ്പായിട്ടും അടല്‍ബിഹാരി വാജ്‌പേയി സമ്മതിച്ചില്ല. സര്‍ക്കാര്‍ വീണു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കരുണാനിധി വാജ്‌പേയിയേയും ബിജെപിയേയും പിന്തുണച്ചു. ഒരു പാര്‍ട്ടിയുടെ ആദര്‍ശത്തിനും നിലപാടിനുമുള്ള വിശ്വാസപ്രകടനമായിരുന്നു അത്. അതിലാണ് കരുണാനിധിയുടെ യുക്തി കൂടുതല്‍ കണ്ടത്. 

അയോധ്യയില്‍ ശ്രീരാമക്ഷേത്രം പണിയാനുള്ള ബിജെപി പിന്തുണയെ പിന്തുണച്ച ജയലളിതയുടെ എഐഎഡിഎംകെയേയും ശ്രീരാമനെ ചോദ്യം ചെയ്യുന്ന കരുണാനിധിയേയും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത് രാഷ്‌ട്രീയത്തിലെ സാധ്യതയാണ്, അത് ഇരു പാര്‍ട്ടികളുടെയും അനുഭാവികളില്‍ ബിജെപി കാണുന്ന ഭാവി സാധ്യതയുമാണ്.

കരുണാനിധിയുടെ രാജ്യതാല്‍പര്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന മരണാനന്തരം നല്ലവാക്കേ പറയാവൂ എന്ന ‘ചാക്കാല മര്യാദ’ മാത്രമല്ല. ലോകവ്യാപാര സംഘടനയുടെ ദോഹ മീറ്റിങ്ങില്‍, 2001-ല്‍, മാരന്‍ കൈക്കൊണ്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു. മറ്റുപല പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും പ്രധാനമന്ത്രി വാജ്‌പേയിയുടെ നിര്‍ദ്ദേശം അണുവിട മാറാതെ നടപ്പാക്കാന്‍ അന്ന് മാരനും ഡിഎംകെയും കേന്ദ്രസര്‍ക്കാരിന് ഒപ്പം നിന്നത് ചരിത്രം. 

ശ്രീലങ്കയിലെ തമിഴരോടുള്ള അനുഭാവം തമിഴ് വിപ്ലവ പുലികളോടുള്ള അനുഭാവമായി മാറി, ഡിഎംകെ-എല്‍ടിടിഇ ബന്ധം ഏറെ ചര്‍ച്ചയായപ്പോഴാണ് കരുണാനിധി-ബിജെപി ബന്ധം ഉണ്ടായത്. അതോടെ ആ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്കുള്ള ആഭിമുഖ്യം തുടങ്ങുകയായിരുന്നു. അന്ധമായ ഹിന്ദി വിരോധവും ഹിന്ദു വിരോധവും പാര്‍ട്ടിക്ക് അപ്പോഴേക്കും അലിഞ്ഞു തുടങ്ങിയിരുന്നു. 

ശരിയാണ്, രാമസേതു വിഷയത്തില്‍ ബിജെപി നിലപാടിനോട് ഡിഎംകെ യോജിച്ചില്ല. അത് അവിടെ പണിയാനുദ്ദേശിച്ച വന്‍ തുറമുഖ പദ്ധതിയലുടെ പേരിലായിരുന്നു. പക്ഷേ, അന്ന് ഡിഎംകെ എന്ന പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ ഒരുപക്ഷത്ത് ബിജെപി  ചേര്‍ന്നില്ല എന്നത് പല ഡിഎംകെ നേതാക്കളുടെയും ബിജെപി ഭക്തിയോ സ്‌നേഹമോ വര്‍ധിപ്പിച്ചതേയുള്ളു. അനുഭാവികളില്‍ പലര്‍ക്കും അക്കഥകളൊക്കെ അറിയുകയും ചെയ്യാം. അതെ, ഡിഎംകെയുടെ ഉദയസൂര്യന്‍ കടല്‍പ്പുറത്ത് മറയുന്നു, പുതിയൊരു ഉദയമായിരിക്കില്ലെന്ന് ആരുകണ്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

പുതിയ വാര്‍ത്തകള്‍

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.