ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ വിയോഗത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളായ ടാസ്മാക് കടകള്‍ പൂട്ടി. സിനിമാ തിയേറ്ററുകള്‍ രണ്ടു ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല.
തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആശുപത്രിയിലെത്തിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയിലെത്തിയതോടെ അദ്ദേഹം അന്ത്യനിമിഷങ്ങളോട് അടുക്കുകയാണെന്ന സൂചന വന്നു. കരുണാനിധി ആശുപത്രിയിലായ ശേഷം ആദ്യമായാണ് ദയാലു അമ്മാള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: