കാലടി: നൃത്തത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു മഞ്ജുഷയ്ക്ക്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം.എ. മോഹിനിയാട്ടത്തിന് ചേര്‍ന്നതും അതുകൊണ്ടായിരുന്നു. ഇതിനിടയിലായിരുന്നു വിവാഹം. കുഞ്ഞുജനിച്ചപ്പോള്‍ അമ്മയ്ക്കൊപ്പം കൈക്കുഞ്ഞിനേയും കൂട്ടിയാണ് നൃത്തപഠനത്തിന് എത്തിയതെന്ന് നൃത്തവിഭാഗം മേധാവി ഡോ. കെ.എം. അബു പറയുന്നു. നല്ലൊരു നര്‍ത്തകിയാവുക എന്നതായിരുന്നു അവളുടെ സ്വപ്നം.
അടുത്ത മാസം സര്‍വകലാശാലയില്‍ നൃത്തവിഭാഗം നടത്തുന്ന അരങ്ങ് എന്ന നൃത്തപരിപാടി അവതരിപ്പിക്കാനുള്ള പരിശീലനത്തിനിടയിലാണ് മഞ്ജുഷ ഓര്മയാകുന്നതെന്ന് കലാഭവന്‍ മണിയുടെ സഹോദരനും സര്‍വകലാശാല ഗസ്റ്റ് അധ്യാപകനുമായ ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു. ഈ നൃത്തത്തിന്റെ പരിശീലനം കൂത്തമ്പലത്തില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: