Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ പരമാധികാരം വച്ച് കളിക്കരുത്; മമതക്കും രാഹുലിനും എതിരെ ആഞ്ഞടിച്ച് ജയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:12 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാജ്യത്തിന്റെ പരമാധികാരം വച്ച് കളിക്കുകയാണെന്ന്  കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരാണ് രാജ്യത്തിന്റെ ആത്മാവ്, അല്ലാതെ ഇറക്കുമതി ചെയ്ത വോട്ട്  ബാങ്കല്ല. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ രാഹുല്‍ കൈക്കൊള്ളുന്ന നിലപാട് മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എടുത്ത നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. അതിര്‍ത്തികാക്കുക, നുഴഞ്ഞുകയറ്റം തടയുക, പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ  സുപ്രധാന കടമ. കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യത്തിന്റെ പരമാധികാരം വച്ചാണ് കളിക്കുന്നത്, അദ്ദേഹം പറഞ്ഞു. 

ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റ വിഷയത്തില്‍ മമത പഴയ നിലപാട് മാറ്റിയിരിക്കുകയാണ്.  വിദേശികളെ (ബംഗ്ലാദേശികള്‍) പുറത്താക്കണമെന്ന നിലപാടാണ് ഇന്ദിരയും രാജീവും  കൈക്കൊണ്ടിരുന്നത്. പക്ഷേ, രാഹുല്‍ കടകവിരുദ്ധമായ നിലപാടും. കോണ്‍ഗ്രസ് മലക്കം മറിഞ്ഞിരിക്കുകയാണ്. 2005ല്‍ മമത ബിജെപിയുമായി സഖ്യത്തിലായിരുന്നു. അന്ന് വ്യത്യസ്ത നിലപാടാണ് എടുത്തത്. ഫെഡറല്‍ മുന്നണി നേതാവെന്ന നിലയ്‌ക്ക് മമത ഇന്ന് കടകവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇത്തരം ദുര്‍ബല മനസ്സുകളാണോ ഇന്ത്യയുടെ പരമാധികാരം തീരുമാനിക്കേണ്ടത്, അദ്ദേഹം ചോദിച്ചു. മനുഷ്യാവകാശപ്രശ്‌നമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. അഭയാര്‍ഥിയെ പീഡിപ്പിച്ചാല്‍ ഇക്കാര്യം ശരിയാണ്. പക്ഷേ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. പ്രദേശവും പൗരന്മാരും  സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ രണ്ട് പ്രധാനഘടകങ്ങളാണ്. ജമ്മുകശ്മീരില്‍ പരമാധികാരം സംരക്ഷിക്കാന്‍ ഇന്ത്യ കടുത്ത വെല്ലുവിളികളാണ് നേരിട്ടത്, അദ്ദേഹം പറഞ്ഞു.

അതിനിടെ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത ഉടലെടുത്തിട്ടുണ്ട്. കര്‍ണാടകത്തിലെ മുഴുവന്‍ വിദേശികളെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിലെ നിലപാടിന് കടകവിരുദ്ധമാണ് പരമേശ്വരയുടെ പ്രസ്താവന. ബംഗ്ലാദേശിയോ ആഫ്രിക്കന്‍ പൗരനോ ആരുമാകട്ടെ അവരെ കണ്ടെത്തി പുറത്താക്കും, അദ്ദേഹം പറഞ്ഞു.

40 ലക്ഷം പേരും നുഴഞ്ഞുകയറ്റക്കാരല്ല

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍  കരട് മാത്രമാണ് പുറത്തുവന്നതെന്നും അതില്‍ അനധികൃതരായി കണ്ട 40 ലക്ഷം പേരും  അനധികൃത കുടിയേറ്റക്കാരല്ലെന്നും അസം എന്‍ആര്‍സി സംയോജകന്‍ പ്രതീക് ഹജീല അറിയിച്ചു.  കൃത്യമായി പരിശോധിച്ചേ ഇവരിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാകൂ. സുപ്രീംകോടതി നിയമിച്ച സംയോജകന്‍ പറഞ്ഞു. കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് തങ്ങളുടെ രേഖകള്‍ ഹാജരാക്കാനും പൗരത്വം തെളിയിക്കാനും അവസരം ലഭിക്കും. അതിനു ശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൂ, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.