ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി. ചിദംബരവും അദ്ദേഹത്തിന്റെ മകന് കാര്‍ത്തി ചിദംബരവും പ്രതിയായ എയര്‍സെല്‍-മാക്സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി. ദല്‍ഹി പാട്യല ഹൗസ് കോടതിയാണ് കേസ് മാറ്റിവച്ചത്.
ജൂലൈ 19നാണ് സിബിഐ എയര്‍സെല്‍-മാക്സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ദല്‍ഹി കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. 2006ല്‍ എയര്‍സെല്‍ ടെലികോം കന്പനി മലേഷ്യ ആസ്ഥാനമായുള്ള മാക്സിസ് ഗ്രൂപ്പിന് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഇടപാടിന് അനുമതി ലഭ്യമാക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് ഇടപെട്ടെന്നാണ് ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും പേരിലുള്ള കേസ്.
3,500 കോടി രൂപയുടെ ഇടപാടിനായിരുന്നു അനുമതി. എയര്‍സെല്‍-മാക്സിസ് കരാറുമായി ബന്ധപ്പെട്ടും 305 കോടി രൂപയുടെ ഐഎന്‍എക്സ് മീഡിയ കേസിലും ചിദംബരം സിബിഐയുടെ അന്വേഷണ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: