Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരാണ് സുരക്ഷ നല്‍കുക?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:16 am IST
in Vicharam

അതീവ ഭീതിയിലാണ് കേരളം ഇന്ന്. ഇടുക്കി അണക്കെട്ടില്‍ ഓരോ നിമിഷവും വന്‍തോതില്‍ ജലം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. 2394 അടി ജല നിരപ്പ് ഉയര്‍ന്നു കഴിഞ്ഞു. സംഭരണ ശേഷിയുടെ 95  ശതമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഓരോ മിനിട്ടിലും  വെള്ളം കൂടുതലായി എത്തുകയാണ്.  ഇടയ്‌ക്കിടെ മുഖ്യമന്ത്രി സ്ഥിതി അവലോകനം ചെയ്യുന്നു എന്ന വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു, സുരക്ഷിതമായ തിരുവനന്തപുരത്തു നിന്നാണ് ഈ അവലോകനങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ നല്‍കുന്നത്. അത് പോലെ വൈദ്യുതി മന്ത്രിയും കാര്യങ്ങള്‍ നോക്കുന്നു എന്ന വാര്‍ത്ത വരുന്നുണ്ട്. വൈദ്യുതി മന്ത്രിക്ക് ഇതിലുള്ള മുന്‍ പരിചയം എന്താണാവോ എന്തോ?

ദുരന്ത നിയന്ത്രണ മന്ത്രി ചന്ദ്രശേഖരന്റെ പ്രസ്താവനകള്‍ ഒന്നും കണ്ടില്ല. ഇനി ഇടുക്കി ആയതു കൊണ്ട് വനം കൈയ്യേറ്റം പോലെ ഇതിനും സിപിഐ – സിപിഎം വഴക്കുണ്ടായി എം.എം മണി ഏറ്റെടുത്തതാണോ? ഇതൊക്കെ നോക്കാന്‍  ഏതെങ്കിലും വിദഗ്ധര്‍ ഉണ്ടോ ആവോ? ആരൊക്കെയാണ് ഉള്ളത്, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊന്നും ആരും പറയുന്നില്ല. കളക്ടര്‍മാരെ ഏല്‍പ്പിച്ചു എന്നും മുഖ്യമന്ത്രി പറയുന്നു. അവര്‍ എന്ത് ചെയ്യുന്നു?. കേരള ഡാം സേഫ്റ്റി അതോറിട്ടി എന്നൊരു സംഭവം ഉണ്ട്. അതിന്റെ സൈറ്റില്‍ ഇതിനെ കുറിച്ച് ഒരു വാക്കു പോലുമില്ല. 

കേരള ദുരന്ത നിവാരണ അതോറിട്ടിയുടെ സൈറ്റില്‍ മുഖ്യമന്ത്രിയുടെ ഇടുക്കി അവലോകന കഥ ഉണ്ട്.  വാര്‍ണിങ് ഒന്നുമില്ല.  ചെറുതോണി ഡാം തുറന്നു വിട്ടാല്‍ അത് പോകേണ്ടത് പെരിയാര്‍ നദിയിലേക്കാണ്. അത്രയും വെള്ളം ഒഴുകിപ്പോകാനുള്ള ശേഷി പെരിയാറിനുണ്ടോ? എല്ലാ നദികള്‍ക്കും ഇരുവശവും ഇത്തരം സാഹചര്യങ്ങള്‍ക്ക് വേണ്ടി ഒഴിച്ചിട്ട സ്ഥലം ഉണ്ടായിരുന്നു. ഇന്നതെല്ലാം  കൈയേറ്റം നടത്തി ഇല്ലാതാക്കി. വെള്ളം തുറന്നു വിട്ടാലും അത് ഒഴുകിപ്പോകാനാകാതെ വശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. പെരിയാര്‍ എവിടം വരെ ഒഴുകുന്നു എന്ന് ആലോചിക്കണം. ഇത്തരം കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികളൊന്നും എടുത്തു കണ്ടില്ല. ഇത്രയും അവസരം കിട്ടിയിട്ടും നടപടി എടുക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് ദു:ഖകരമാണ്. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഇത് അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

എം.പി. ബിപിന്‍,

ഇടുക്കി.

 

വഴിവിളക്കുകള്‍ കണ്ണടയ്‌ക്കുമ്പോള്‍

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വൈദ്യുത വിളക്കുകള്‍ കണ്ണടച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. രാത്രികാലങ്ങളില്‍ നിരവധിയാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. പലയിടങ്ങളിലും മഴയിലും മറ്റും റോഡുകള്‍ പാടേ തകര്‍ന്ന് ആഴമേറിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുമ്പോള്‍ കുഴിയില്‍ പെട്ടതുതന്നെ. 

നടക്കാനും വാഹനം കൊണ്ടുപോകാനും കഴിയുംവിധം റോഡുകള്‍ ടാര്‍ ചെയ്യണം. പഴകിയ വൈദ്യുത വിളക്കുകള്‍ മാറ്റി സ്ഥാപിക്കണം. പല ജംഗ്ഷനുകളിലേയും ഹൈമാസ്റ്റ് ലൈറ്റിന്റെ കേടുപാടുകള്‍ തീര്‍ത്തു തെളിക്കണം. ചെറിയ ആവശ്യങ്ങളേ ജനത്തിനുള്ളു. പക്ഷേ, പഞ്ചായത്തോ പിഡബ്ല്യുഡിയോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

സുശീല്‍ കുമാര്‍,

തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.