Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴയ വീഞ്ഞ് പുതിയ വ്യക്തിയില്‍

Janmabhumi Online by Janmabhumi Online
Jul 28, 2018, 02:59 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നാണ് പാക് പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനെക്കുറിച്ച് ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെ പറയാവുന്നത്. മുന്‍ ക്രിക്കറ്റ് താരവും പാക് ടീമിന്റെ നായകനുമായിരുന്ന ഇമ്രാന്‍ പുതിയ പാക് പ്രധാനമന്ത്രിയാവുമെന്ന നിലയിലേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്.

ഔദ്യോഗിക ഫലപ്രഖ്യാപനം അനുസരിച്ച് 109 സീറ്റുകളാണ് ഇമ്രാന്റെ പാര്‍ട്ടി നേടിയിരിക്കുന്നത്. ആകെയുള്ള 269 സീറ്റില്‍ 137 വേണം സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന്. പാക്കിസ്ഥാന്‍ മുസ്ലിംലീഗിന് 63 സീറ്റും മൂന്നാം സ്ഥാനത്തെത്തിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 39 സീറ്റുമാണ് നേടാനായത്. മുന്നണി സര്‍ക്കാരിനായിരിക്കും ഇമ്രാന്‍ നേതൃത്വം നല്‍കുകയെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ആരുടെയൊക്കെ പിന്തുണ, എന്തൊക്കെ അടിസ്ഥാനത്തില്‍ നേടിയെടുക്കുമെന്ന് പ്രവചിക്കാനാവില്ല. പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പുകളും ജനാധിപത്യവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നതാണ് സത്യം.

ഇസ്ലാമിക ഭീകരസംഘടനയായ ലഷ്‌ക്കറെ തോയ്ബയുടെ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഹാഫിസ് സയീദിന്റെ അള്ളാഹു അക്ബര്‍ എന്ന പാര്‍ട്ടിക്ക് ഒരു സീറ്റുപോലും നേടാനായില്ല. മുന്നൂറോളം സീറ്റിലാണ് ഇവര്‍ മത്സരിച്ചത്. മത്സരിച്ച മറ്റ് ഭീകരര്‍ക്കും നേട്ടമുണ്ടാക്കാനായില്ല. ഇത് പല ആശയക്കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. 

ഭീകരവാദത്തിന്റെ പാതയില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങുകയാണെന്ന് ചിന്തിക്കാന്‍ ഇത് ചിലരെ പ്രേരിപ്പിച്ചെന്നിരിക്കും. എന്നാല്‍ ഇങ്ങനെയൊരു മാറ്റം ആഗ്രഹിക്കാമെന്നല്ലാതെ, ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും പിന്നാമ്പുറവും പരിശോധിക്കുമ്പോള്‍ പ്രതീക്ഷാഭരിതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, സംഭവിക്കാന്‍ പോകുന്നില്ലെന്നും വ്യക്തമാവും. ഇമ്രാന്‍ഖാന്റെ ഇപ്പോഴത്തെ അപ്രതീക്ഷിത വിജയം പാക് സൈന്യം സമ്മാനിച്ചതാണെന്ന്  കരുതുന്നവര്‍ ഏറെയാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് പാക് സൈന്യത്തിന് നന്ദിപറഞ്ഞ ഇമ്രാന്റെ നടപടി ഔപചാരികതയുടെ പേരില്‍ അല്ലെന്നുറപ്പ്. അപ്പോള്‍ പഴയ വീഞ്ഞ് പുതിയ വ്യക്തിയില്‍ എന്നായി മാറുന്നു.

കായികതാരത്തിന്റെ ഗ്ലാമര്‍ പരിവേഷമുള്ള ഇമ്രാന്‍ഖാന് പാക്കിസ്ഥാനില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഏറെ ആരാധകര്‍. എന്നാല്‍ രാഷ്‌ട്രീയ നേതാവായ ഇമ്രാനെ വിലയിരുത്തുന്നത് പണ്ടത്തെ താരപരിവേഷം വച്ചാവരുത്. പാക്കിസ്ഥാന്റെ സ്രഷ്ടാവു തന്നെയായ മുഹമ്മദലി ജിന്നയുടെ കടുത്ത ആരാധകനാണ് താനെന്ന് ഇമ്രാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജിന്ന സ്വപ്‌നംകണ്ട രാജ്യമായി പാക്കിസ്ഥാന്‍ മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇമ്രാന്‍ ഒരിക്കല്‍ പറയുകയുണ്ടായി. 

പാക്കിസ്ഥാനില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ് മതനിന്ദ. ഈ നിയമത്തെ താന്‍ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ നടത്തിയ പ്രസ്താവന തന്റെ ഭരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏത് ദിശയിലായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കുന്നു. 30 വര്‍ഷമായി ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കൊടിയ മനുഷ്യാവകാശലംഘനമാണ് നടത്തുന്നതെന്ന് പറയുമ്പോള്‍ മുന്‍ഗാമികളുടെ പാതയില്‍ത്തന്നെയാണ് ഇമ്രാനെന്നും വ്യക്തമാവുന്നു. 

ഇമ്രാന്റെ വിജയത്തോടെ പാക്കിസ്ഥാനില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയയ്‌ക്കുന്ന ആ രാജ്യത്തിന്റെ നയത്തിന് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. തെഹ്‌രിക് ഇ ഇന്‍സാഫിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇമ്രാനെ മുന്‍നിര്‍ത്തി പാക് സൈന്യം തന്നെ രാജ്യം ഭരിക്കും. ഏതു പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നു, ആര് പ്രധാനമന്ത്രിയാകുന്നു എന്നൊന്നും നോക്കാതെ അന്താരാഷ്‌ട്ര തലത്തില്‍നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടാവുകയും, ഭീകരവാദത്തെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയും ചെയ്താലല്ലാതെ മറ്റൊരു പാക്കിസ്ഥാന്‍ സാധ്യമാവില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

World

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

Kerala

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies