Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:13 am IST
in Editorial

സമൂഹത്തിലെ ദുര്‍ബലരെയും അവശരെയും കൈപിടിച്ച് നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്നത് കൊടുംക്രൂരതയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചേരേണ്ട സഹായം തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിനോട് മാത്രമല്ല, അത്തരക്കാര്‍ മനുഷ്യസമൂഹത്തോട് തന്നെയാണ് കൊടിയവഞ്ചന കാട്ടുന്നത്. ഏറെക്കാലമായി അത് നിര്‍ബ്ബാധം തുടരുകയാണ്.

സംസ്ഥാനത്ത് പൊതു സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവര്‍ ഏതാണ്ട് അരക്കോടിക്കടുത്ത് വരും. അതില്‍ അരക്ഷത്തോളം പേരുടെ പെന്‍ഷന്‍ അര്‍ഹതപ്പെട്ട കൈകളിലല്ല എത്തിച്ചേരുന്നത്. ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. പെന്‍ഷന് അര്‍ഹരായവര്‍ മരണമടഞ്ഞാലും ഔദ്യോഗിക കേന്ദ്രങ്ങളില്‍ അറിയിക്കാതെ അത് അടിച്ചുമാറ്റുകയാണ്. വാസ്തവത്തില്‍ അതിനെക്കുറിച്ച് പരിശോധിക്കാനും വിലയിരുത്താനും യുക്തിസഹമായ ഒരു സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നം.

എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് നിഷേധിക്കുന്ന രീതിയുമുണ്ട്. ജീവിച്ചിരിക്കുന്നവര്‍ മരണമടഞ്ഞതായി രേഖയുണ്ടാക്കി പെന്‍ഷന്‍ തടയുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മരണമടഞ്ഞവരുടെ പേരില്‍ പെന്‍ഷന്‍ വാങ്ങുന്നതുപോലെയുള്ള മറ്റൊരു രീതിയാണ് സാമ്പത്തിക ചുറ്റുപാടും ഉയര്‍ന്ന ജീവിത സൗകര്യവുമുള്ളവര്‍ പെന്‍ഷന്‍ തരപ്പെടുത്തുന്നത്. ഇരുവിഭാഗത്തിലും കൂടി അരലക്ഷം പേരാണ് സര്‍ക്കാരിനെ കബളിപ്പിച്ചുകൊണ്ട് സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ തികഞ്ഞ കൊള്ളയടിയാണ്. പലതരത്തില്‍ സ്വാധീനകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത്തരക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ ഇത്തരത്തില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് തരപ്പെടുത്തിയതിനെതിരെ നീക്കമുണ്ടായപ്പോള്‍ കുറേയേറെപേര്‍ അത് മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോഴും അത് പൂര്‍ണമായി എന്നു പറയാനാവില്ല. ബെന്‍സും ബിഎംഡബ്ല്യുയുവും ഉള്‍പ്പെടെയുള്ള കാറുള്ളവരാണ് ഇങ്ങനെ അര്‍ഹതയില്ലാത്ത പണം കൈപ്പറ്റുന്നതെന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. അറിവില്ലാത്തതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഡേറ്റാബേസും തദ്ദേശ സ്ഥാപനങ്ങളിലെ മരണ രജിസ്റ്ററും തമ്മില്‍ അടുത്തിടെ താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പെട്ടത്. സര്‍ക്കാരിന് അനാവശ്യമായ ബാധ്യതയാണ് ഇതുമൂലമുണ്ടാവുന്നത്.

അര്‍ഹരായവര്‍ക്ക് അങ്ങേയറ്റത്തെ കൈത്താങ്ങ് നല്‍കുമ്പോള്‍ തന്നെ ഇത്തരം കള്ളനീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തമായ ശിക്ഷ കൊടുക്കുകയും വേണം. ഈ കൊള്ളയടിമൂലം എത്രയോ അവശരും ആലംബഹീനരും ദുരിതം അനുഭവിക്കുന്നുണ്ട്. സാമൂഹികസുരക്ഷ അതിന്റെ യഥാര്‍ത്ഥ വഴിയിലൂടെ പോകണമെങ്കില്‍ കള്ളനാണയങ്ങളോട് ‘കടക്ക് പുറത്ത്’ എന്നു പറയേണ്ടിവരും. രാഷ്‌ട്രീയവും മറ്റുമായ താല്‍പ്പര്യങ്ങളുടെ വെളിച്ചത്തിലാണ് അനര്‍ഹര്‍ ഇത്തരം സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഉമ്മറത്തു കയറി ഇരിക്കുന്നത്. അത് അവസാനിപ്പിക്കണം. 

നീതിയുക്തവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ ഇത്തരം സുരക്ഷാപെന്‍ഷനുകളുടെ യോഗ്യത കൃത്യമാക്കണം. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള കൂട്ടക്കൊള്ളയടി അങ്ങനെയേ തടയാന്‍ കഴിയൂ. സാമൂഹിക ഉത്തരവാദിത്തം അതുവഴി സര്‍ക്കാര്‍ ദൃഢപ്പെടുത്തുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.