Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വൈകി ലഭിച്ച നീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:25 am IST
inEditorial

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ മുഖ്യജോലി. എന്നാല്‍ കാവല്‍ക്കാര്‍ തന്നെ കൊള്ളക്കാരും കൊലയാളികളുമാകുന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്നസംഭവം. പതിമൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലുണ്ടായ ഉരുട്ടിക്കൊലയ്‌ക്ക് ഉത്തരവാദികളായ രണ്ടു പോലീസുകാരെ തൂക്കിലേറ്റാന്‍ സിബിഐ കോടതിയാണ് വിധിച്ചത്. രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം വീതം തടവുശിക്ഷയും വിധിച്ചിരിക്കുന്നു. സര്‍വ്വീസിലിരിക്കെ പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്ന ആദ്യസംഭവമാണിത്. 

വൈകിയാണെങ്കിലും കേരളം കാതോര്‍ത്ത ശിക്ഷാവിധി അര്‍ഹിക്കുന്നതുതന്നെ. പോലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ അന്വേഷണം സംസ്ഥാന പോലീസ് നടത്തിയാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലെന്നതിന് ഉദാഹണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. അതിലൊന്നായി ഇതും മാറുമായിരുന്നു. എന്നാല്‍ ഉദയകുമാറിന്റെ വൃദ്ധമാതാവ് പ്രഭാവതിയമ്മയുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയും ദൃഢനിശ്ചയത്തോടെയുള്ള നിയമപോരാട്ടവുമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്.

ആദ്യം കേസന്വേഷിച്ച കേരളാ പോലീസ് തെളിവ് ശേഖരിക്കുന്നതിനെക്കാള്‍ അവ നശിപ്പിക്കുന്നതിനാണ് ഔത്സുഖ്യം കാണിച്ചത്. പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളേറ്റെടുത്തെങ്കിലും ഇഴഞ്ഞുനീങ്ങി. സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസം വന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവം എല്‍ഡിഎഫ് രാഷ്‌ട്രീയ ആയുധമാക്കിയെങ്കിലും ഭരണം മാറിയിട്ടും പ്രതികള്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല എന്നതാണ് ആശ്ചര്യം ഉളവാക്കിയത്. പോലീസ് അതിക്രമങ്ങളോട് ഭരണം ഏതായാലും കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലെ അമാന്തത്തിന് വ്യത്യാസമൊന്നുമില്ലെന്ന് വ്യക്തം.

നിയമം സംരക്ഷിക്കേണ്ട പോലീസുകാര്‍ അതു ലംഘിച്ചിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മരണപ്പെട്ട ഉദയകുമാറിന്റെ അമ്മയ്‌ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ കൊലപാതകം നടത്തിയതിന് നേരിട്ട് തെളിവുകള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുള്ള പല കാര്യങ്ങളും തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചു. 

അടിയന്തരാവസ്ഥ സമയങ്ങളില്‍ മാത്രം കേട്ടിരുന്ന ഉരുട്ടല്‍ പോലുള്ള മൃഗീയ മര്‍ദ്ദനമുറകള്‍ നിര്‍ത്തലാക്കേണ്ട സമയമായെന്നും സാധാരണ നടക്കുന്ന ഒരു കൊലപാതകമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും നിരീക്ഷിച്ച കോടതിയാണ് ഇന്നലെ ചരിത്രപ്രാധാന്യമേറിയ വിധി പ്രസ്താവം നടത്തിയത്.  

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷത്തിനകം അഞ്ചുപേരെങ്കിലും കസ്റ്റഡിയില്‍ മരണപ്പെട്ടു. മൂന്നാംമുറ എന്ന പ്രാകൃത നടപടി തുടരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. സ്റ്റേഷനില്‍ തല്ലാനും കൊല്ലാനും പോലീസിന് ഒരധികാരവുമില്ല. ഇത് പറയാനും പഠിപ്പിക്കാനും പോലീസ് മേധാവികളും ഭരണക്കാരും മടിയൊന്നും കാണിക്കാറില്ല. എന്നിട്ടും അത് ആവര്‍ത്തിക്കുമ്പോള്‍ ഒന്നുവ്യക്തമാണ്. പോലീസുകാരുടെ പരിശീലന രീതിക്ക് കാര്യമായ കുഴപ്പമുണ്ട്. 

സാധാരണ പോലീസുകാര്‍ക്ക് മാത്രമല്ല, ഐപിഎസുകാരുടെ മനോഭാവവും അപകടകരമായ സംഭവമുണ്ട്. അതാണ് പാലക്കാട് ഷീലാവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം വ്യക്തമാക്കുന്നത്. പോലീസുകാരോടൊപ്പം രണ്ട് ഐപിഎസുകാരും മൂന്നാംമുറയില്‍ പങ്കാളികളാണെന്നാണ് ആരോപണം. അവരിന്ന് സര്‍വ്വീസില്‍ ഉന്നതസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു സംഭവം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി. വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന പോലീസുകാരെ പ്രതിപ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആ കേസിന്റെ ഗതി എന്താകുമെന്നും വിധി എപ്പോള്‍ വരുമെന്നും പറയാനാവില്ല. ഏതായാലും കേരളാ പോലീസില്‍ ഒരുപാട് പുഴുക്കുത്തുകളുണ്ട്. അവ മാറ്റിയെടുക്കാനും അക്ഷരാര്‍ത്ഥത്തില്‍ ‘ജനമൈത്രി’യുടെ പോലീസിനെ സൃഷ്ടിക്കാനും കഴിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.