Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അങ്ങനെ ഞാന്‍ മീശവടിച്ചു; ഒരു പത്രം പൂട്ടിയത് (പൂട്ടിച്ചത്) ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 02:12 pm IST
inSpecial Article

കൊച്ചി: മീശ നോവല്‍ വിവാദം സക്രിയമായിരിക്കെ, ഒരു പത്രംതന്നെ ചിലര്‍ പൂട്ടിച്ച സംഭവം പത്രാധിപര്‍ ഓര്‍ക്കുന്നു. പത്രപ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാര്‍ എഴുതുന്നു, അങ്ങനെ ഞാന്‍ മീശവടിച്ചു.

‘തീവ്രവാദി ഭീഷണി….പത്രാധിപര്‍ മീശവടിച്ചു, പത്രം പൂട്ടിപ്പോയി ….ഒരു പഴയ കഥ

……………………………………………………………………………………………………….

കാലം 2007. ഞാന്‍ ഇന്ത്യാവിഷനില്‍ നിന്നും രാജിവെച്ചു. സീ ടി വിയില്‍ നിന്നും റോയ് മാത്യുവും. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ഒരു സായാഹ്ന പത്രം ആരംഭിക്കാന്‍ ആലോചന തുടങ്ങി. രണ്ട് ഇന്‍വെസ്റ്റര്‍മാര്‍ തയ്യാറായി മുന്നോട്ട് വന്നു. അങ്ങനെ ജവഹര്‍ നഗറില്‍ ഓഫീസ് എടുത്തു. വൃത്തിയായി ഫര്‍ണിഷ് ചെയ്തു. പത്രം തുടങ്ങാന്‍ തയ്യാറായി.

പ്രമുഖ മാധ്യമപ്രവര്‍ത്തകരെ കൂടെക്കൂട്ടി. ഞാന്‍ മാനേജിംഗ് എഡിറ്റര്‍. റോയ് മാത്യു ചീഫ് എഡിറ്റര്‍. വിജു വി നായര്‍ ( വിജു ചേട്ടന്‍ കലാകൗമുദി വിട്ടു നില്‍ക്കുന്ന സമയം ) എക്‌സിക്യൂട്ടീവ് എഡിറ്റര്‍. വി.ഉണ്ണികൃഷ്ണന്‍ ( മുന്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ) അസ്സോസിയെറ്റ് എഡിറ്റര്‍. ഡസ്‌ക് നയിക്കാന്‍ അനില്‍ സര്‍ക്കാര്‍ ( രാഷ്‌ട്ര ദീപിക വിട്ട് വന്നു), ബി.രാജേഷ് ( സൂര്യ ടി വി വിട്ടു വന്നു ), പ്രശാന്ത് ( സൂര്യ ടി വിയില്‍ നിന്ന്). ബ്യൂറോയില്‍ അരുണ്‍, .സി .ആര്‍ .മാത്യു. അങ്ങനെ ടീം സെറ്റ് ആയി. അപ്പോഴാണ് ആദ്യത്തെ പ്രഹരം.ഒരു നിക്ഷേപകന് വലിയ സാമ്പത്തിക പ്രതിസന്ധി. അദ്ദേഹം പിന്മാറി. രണ്ടാമത്തെ ആള്‍ക്ക് ഒരു സായാഹ്ന പത്രം ഒറ്റയ്‌ക്ക്ഓടിച്ചു കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷി ഇല്ല. അങ്ങനെ പ്രോജക്റ്റ് മാറ്റി. സായാഹ്ന പത്രത്തിനു പകരം ഒരു ഇ-പേപ്പര്‍ തുടങ്ങി. ന്യൂസ് അറ്റ് 2 പി.എം. മലയാളത്തിലെ ആദ്യത്തെ ഇ-പേപ്പര്‍. മലയാളത്തിലും ഒപ്പം ഇംഗ്ലീഷിലും. മലയാളം 8 പേജ്-ഇംഗ്ലീഷ് 8 പേജ്. ഉച്ചയ്‌ക്ക് 2 മണിക്ക് പത്രം നെറ്റില്‍ എത്തും. കുറഞ്ഞകാലം കൊണ്ട് പത്രം ഹിറ്റായി. ഗംഭീര എക്‌സ് ക്ലൂസീവുകള്‍, വാര്‍ത്തകള്‍. പക്ഷെ മാര്‍ക്കറ്റിംഗ് പൂര്‍ണ്ണ പരാജയം. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പരസ്യം കൊടുക്കാന്‍ അന്ന് ആര്‍ക്കും വലിയ താല്പര്യം ഒന്നും ഇല്ല. സാമ്പത്തിക പ്രതിസന്ധി കൂടി വന്നു. പത്രം നിര്‍ത്തി. ജീവനക്കാര്‍ പിരിഞ്ഞുപോയി.

രണ്ടാം അദ്ധ്യായം

കുറച്ച് നാള്‍ ഞാനും റോയ് മാത്യുവും വെറുതെ ഇരുന്നു. വീണ്ടും ഐഡിയ. അങ്ങനെ മറ്റൊരു നിക്ഷേപകനെ തപ്പി. പുള്ളി സായാഹ്ന പത്രം തുടങ്ങാം എന്ന് ഏറ്റു. കുറഞ്ഞ ജീവനക്കാര്‍. ചെലവ് പരമാവധി ചുരുക്കണം. ഒരു 2500 കോപ്പിയില്‍ തുടങ്ങണം. ഡെസ്‌ക്കില്‍ രണ്ട് പേര്‍ക്ക് പുറമേ ഞാനും റോയ് മാത്യുവും. പത്രത്തിന്റെ പേജ് ചെയ്യുന്നത് സുജിത് സുരെശനും ( ബാലു ) നിയാസ് അബ്ദുല്‍ കരീമും. നിയാസ് പകല്‍ ന്യൂസ് അറ്റ് 2 പി എമ്മില്‍ ജോലി ചെയ്യും. രാത്രി മാധ്യമം ഡസ്‌ക്കിലും. ഇനി വേണ്ടത് കുറഞ്ഞ  ചെലവില്‍ പത്രം അച്ചടിക്കുന്ന ഒരു പ്രസ് ആണ്. ടാബ്ലോയിഡ് സൈസ് കളര്‍ ആണ് പത്രം. എല്ലാ പ്രസ്സിലും അത് അടിക്കാന്‍ പറ്റില്ല.മൂന്ന് പ്രസ്സുകള്‍ ആണ് ഇതിനു പറ്റിയതായി അന്ന് തിരുവനന്തപുരത്ത് ഉള്ളത്. അതില്‍ രണ്ട് പ്രസ്സുകാരും വിസമ്മതിച്ചു. ദിവസം കുറഞ്ഞത് പതിനായിരം കോപ്പിയെങ്കിലും അടിച്ചാല്‍ മാത്രമേ അവര്‍ പത്രം അച്ചടിക്കൂ. അത് താങ്ങാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്കില്ല. പ്രതീക്ഷയോടെ മൂന്നാം പ്രസ്സിലെത്തി. അവര്‍ തയ്യാര്‍. വലിയ റേറ്റും ഇല്ല. അങ്ങനെ ന്യൂസ് അറ്റ് 2 പി എം അച്ചടി മഷി പുരണ്ടു. അന്നാണ് കൊച്ചി കലക്റ്ററെറ്റില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിനുപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ ഡീറ്റെയില്‍സും ഉപയോഗിച്ച രാസവസ്ത്തുക്കളുടെ പേരും അടങ്ങിയ എക്‌സ് ക്ലൂസീവ് ബ്രേക്കിംഗ് ലീഡ് സ്റ്റോറിയോടെയാണ് അന്നത്തെ പത്രം പുറത്തിറങ്ങിയത്. 2500  കോപ്പി, ദിവസം12 പേജ്. പത്രം

അടിച്ച ശേഷം ഞാനും വിവേകും കൂടി എന്‍റെ കാറില്‍ പത്രം നഗരം മുഴുവന്‍ വിതരണം ചെയ്യും. ഫ്രീ ആയി. ദിവസവും ലീഡ് ആയി മറ്റൊരു സായാഹ്ന പത്രത്തിലും ഇല്ലാത്ത എക്‌സ് ക്ലൂസീവ് ലീഡ് വാര്‍ത്ത. ദിവസങ്ങള്‍ കൊണ്ട് ഫ്രീ ആയിക്കിട്ടുന്ന ഈ പത്രം ഹിറ്റായി. ജംഗ്ഷനുകളില്‍ ആളുകള്‍ എന്റെ കാര്‍ കാത്ത് വൈകുന്നേരം നില്‍ക്കുന്ന അവസ്ഥ. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ഒരു എക്‌സ് ക്ലൂസീവ് ലീഡ് വാര്‍ത്ത നല്‍കി. അതിങ്ങനെ ആയിരുന്നു….

1. കാമുകന്‍ തീവ്രവാദി ആകാം

കേരളത്തില്‍ ലവ് ജിഹാദ് എന്ന പ്രതിഭാസം ഉണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. ചില തീവ്രവാദി സംഘടനകളാണ് ഇതിനു പുറകില്‍. പിന്നെ വാര്‍ത്തയുടെ വിശദാംശങ്ങള്‍. അന്ന് വൈകിട്ടത്തെ വാര്‍ത്തയില്‍ ഇന്ത്യാവിഷനില്‍ എസ്.വിജയകുമാറും ഈ വാര്‍ത്ത കാരി ചെയ്തു. അതോടെ ലവ് ജിഹാദ് കേരളത്തില്‍ ചര്‍ച്ച ആയി.

മറ്റൊരു ദിവസം

2. ചെറിയതുറ വെടിവെയ്‌പുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ആയിരുന്നു ലീഡ്. കലാപകാരികള്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ഒന്ന് സൈന്യം ഉപയോഗിക്കുന്ന ഗ്രനേഡ്. കലാപത്തിനു പിന്നിലെ തീവ്രവാദ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന വാര്‍ത്ത.

മൂന്നാമത്തെ സംഭവം.

3. അതും ചെറിയതുറ വെടിവെയ്‌പുമായി ബന്ധപ്പെട്ട്. കലാപകാരികളില്‍ ചില പൊന്നാനിക്കാരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞു.

ഈ വാര്‍ത്ത വന്ന അന്ന് രാത്രി  നിയാസ് മാധ്യമത്തിലെ ഡ്യൂട്ടി കഴിഞ്ഞ് അവന്റെ വീട്ടിലേക്ക് പോകുന്നു. വഴിയില്‍ ചിലര്‍ നിയാസിനെ തടഞ്ഞു നിര്‍ത്തി. എന്‍ ഡി എഫ് കാരാണ്.

ചോദ്യം…നിന്നെ ന്യൂസ് അറ്റ് 2 പി എമ്മിന്റെ ഓഫീസിനടുത്ത് വെച്ച് കണ്ടല്ലോ?

നിയാസ്….ഞാന്‍ അവിടെ പോകുന്നുണ്ട്.

ചോദ്യം…നിനക്കറിയാമല്ലോ ഞങ്ങളെപ്പറ്റി നല്ലത് പോലെ. ആ പത്രം നമ്മളെക്കുറിച്ച് കുറേ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. അതിനി വേണ്ട. ണീ പറഞ്ഞു അത് നിര്‍ത്തിക്കോണം. പൊയ്‌ക്കോ. (ഭീഷണി ).

നിയാസ് പോയി. ഓഫീസില്‍ പിറ്റേദിവസം വന്ന് ഇക്കാര്യം എന്നോട് പറയുന്നു.

അടുത്ത വാര്‍ത്ത.

4. താലിബാന്‍ കോടതി കേരളത്തില്‍.

ഈരാറ്റുപേട്ടയില്‍ ഒരു തീവ്രവാദി സംഘടന ഒരു മത കോടതി സ്ഥാപിച്ചു. ഒരു മൗലവി ആണ് ജഡ്ജി. സമുദായത്തിലെ ഏതു പ്രശ്‌നവും അവിടെ തീര്‍പ്പാക്കണം. പ്രശ്‌നങ്ങളില്‍ അവര്‍ നേരിട്ട് ഇടപെടാനും തുടങ്ങി. വാര്‍ത്ത ലീഡ് ആയി പത്രം പുറത്തിറങ്ങി. അന്ന് രാത്രി ക്രൈം പരിപാടിയില്‍ ഇന്ത്യാവിഷനില്‍ ജോയ് ശ്രീധര്‍ തമലം ഈ വാര്‍ത്ത പ്രധാന വാര്‍ത്തയായി അവതരിപ്പിച്ചു. സംഭവം ചര്‍ച്ച ആയി.

പിറ്റേ ദിവസം.

എനിക്ക് പ്രസ്സില്‍ നിന്നും ഒരു ഫോണ്‍ കോള്‍. ഇനി മുതല്‍ നിങ്ങളുടെ പത്രത്തില്‍ അച്ചടിക്കുന്ന വാര്‍ത്തകള്‍ എന്തൊക്കെയാണെന്ന് ഞങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ഞങ്ങള്‍ക്ക് ചിലരില്‍ നിന്ന് മുന്നറിയിപ്പ് ഉണ്ട്. ഇപ്പോള്‍ അച്ചടിക്കുന്ന വാര്‍ത്തകള്‍ പോലെയുള്ളവ വന്നാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമാകും. 

ഞാന്‍ പറഞ്ഞു…അത് സാധ്യമല്ല.

അവര്‍…എങ്കില്‍ പത്രം അച്ചടിക്കാന്‍ പറ്റില്ല.

ഞാന്‍…ഓക്കേ.

അന്ന് ന്യൂസ് അറ്റ് 2 പി എം ഇറങ്ങിയില്ല. പിന്നീടൊരിക്കലും. കുറഞ്ഞ ചെലവില്‍ കുറഞ്ഞ കോപ്പിയില്‍ പത്രം അച്ചടിക്കാന്‍ പറ്റുന്ന ഒരു പ്രസ്സും ഞങ്ങള്‍ക്ക് തിരുവനന്തപുരത്ത് കിട്ടിയില്ല. അതിനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്ക് ഇല്ലാതെ പോയി.

ഞാന്‍ മീശ വടിച്ചു.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പുതിയ വാര്‍ത്തകള്‍

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.