ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും ലോക്പാല്‍ നിര്‍ണയസമിതി യോഗം ബഹിഷ്കരിച്ചു.
തന്നെ ‘പ്രത്യേക ക്ഷണിതാവ്’ ആക്കി എന്നതാണ് കാരണം. മാര്‍ച്ച് ഒന്ന്, ഏപ്രില്‍ പത്ത് തീയതികളില്‍ നടന്ന യോഗങ്ങളും ഖാര്‍ഗെ ബഹിഷ്കരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ചുകൊണ്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ, മുമ്പു താന്‍ ക്ഷണം നിരസിച്ച് നടത്തിയ ആശയവിനിമയങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതില്‍ ‘നിരാശ’ യും പ്രകടിപ്പിച്ചു.
ലോക്പാല്‍ നിര്‍ണയ സമിതി, ലോക്പാല്‍ ആക്ടില്‍ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ തീരുമാനിച്ച, ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ലോക്പാല്‍ സമിതിയിലെ സ്ഥിരം അംഗമാക്കണമെന്ന ആവശ്യം ഇതുവരെ പ്രാബല്യത്തില്‍ വരുത്താത്തതാണ് ബഹിഷ്കരണ കാരണമെന്നാണ് ഖാര്‍ഗെയുടെ വാദം.
എന്നാല്‍ നിലവിലെ രാഷ്ട്രീയ കക്ഷിനില വച്ച് അങ്ങനെയൊരു പ്രതിപക്ഷപാര്‍ട്ടി നേതാവില്ലാത്തതു കാരണം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവിനെ ലോക്പാല്‍ നിര്‍ണയ സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിയാണ് സമിതി അധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: