ചെന്നൈ: പതിനൊന്ന് കാരിയെ ഏഴ് മാസത്തോളം പീഡിപ്പിച്ച കേസിലെ 18 യുവാക്കൾക്ക് കോടതി വളപ്പിൽ ക്രൂരമർദ്ദനം. പോലീസ് കാൺകെ അഭിഭാഷകരുൾപ്പെടെയുള്ള സംഘമാണ് മർദ്ദിച്ചത്. പ്രതികളെ ചെന്നൈ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മർദ്ദനം നേരിട്ടത്.
കോടതി വാളപ്പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ, ലിഫ്റ്റ് ഓപ്പറേറ്റർമാർ, പ്ലംബേഴ്സ്, ജലവിതരണ തൊഴിലാളികൾ ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് കുത്തിവച്ച് ഏഴ് മാസത്തൊളം അടച്ചിട്ട അപ്പാർട്ട്മെൻ്റിൽ കൂട്ടമനഭംഗം ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾ നടത്തിയത്.
രക്ഷപ്പെടാൻ ശ്രമം നടത്തിയപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും തങ്ങൾക്ക് വഴങ്ങാതിരുന്നാൽ പീഡനദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഏഴ് മാസത്തെ പീഡനത്തിനു ശേഷം പെൺകുട്ടി മൂത്ത സഹോദരിയോട് ഇക്കാര്യങ്ങൾ വിവരിക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: