Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കര്‍ക്കടക നാളുകള്‍… രാമായണ സന്ധ്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 11:34 am IST
in Literature

മഴമേഘങ്ങളുടെ പെയ്‌ത്തുത്സവങ്ങള്‍ക്കിടയില്‍ മുഖം കനപ്പിച്ചെത്തുന്ന കര്‍ക്കടകത്തിന്റെ അരിഷ്ടതകളെ പാട്ടിലാക്കാന്‍ മര്യാദാ പുരുഷോത്തമനായ രാമന്റെ യാത്രകള്‍ പറഞ്ഞ് മനസിനെ ശാന്തമാക്കുന്ന രാമായണ സന്ധ്യകള്‍ വീണ്ടും. എഴുത്തച്ഛന്റെ ശാരിക പൈതല്‍ ഇന്നുമുതല്‍ വീടുകളില്‍ പറന്നിറങ്ങി അധ്യാത്മരാമായണം ഈണത്തില്‍ ചൊല്ലിത്തുടങ്ങും. 

ഹിന്ദുക്കള്‍ക്ക് രാമായണ മാസമാണ് കര്‍ക്കടകം. പഞ്ഞകര്‍ക്കടകമെന്നു വിളിപ്പേരുള്ള ഈ നാളുകളിലെ ദുരിത ദുഖങ്ങളകറ്റാന്‍  ജീവിതത്തിലെ ഏറ്റവും തീവ്രമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാമന്റെ കഥകളെക്കാള്‍ വലിയ മറ്റു കഥകളില്ലതന്നെ. രാമായണം ഹൃദ്യമായ പാരായണവും  മഹത്തായ ബോധ്യവുമാണ്. എല്ലാഹൈന്ദവ കുടുംബങ്ങളും ക്ഷേത്രങ്ങളും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. ഹിന്ദു വിശ്വാസപ്രകാരം ഈ മാസം പുണ്യമാസമാണ്. എല്ലാത്തരം പ്രതിസന്ധികളേയും മറികടന്ന് മനോവ്യഥകളുടേയും ദുഷ്പ്രവണതകളുടേയും മാറാലകള്‍ തൂത്തുകളഞ്ഞ് മനശുദ്ധിയിലേക്കുള്ള ഉണര്‍ച്ചയേയാണ് രാമായണം വായന ലക്ഷ്യമിടുന്നത്.

ആര്‍ക്കും മനസിലാകും വിധം എഴുതപ്പെട്ട എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഭക്തിസാന്ദ്രവും ധാര്‍മിക സമ്പന്നവുമാണ്. മികച്ച ഉപമകള്‍കൊണ്ട് ജീവിത യാഥാര്‍ഥ്യത്തെ ദാര്‍ശനികമായി അവതരിപ്പിക്കുകയാണ് രാമായണം. ഇതിഹാസമായ വാത്മീകി രാമായണത്തെ അധികരിച്ച് എഴുത്തച്ഛന്‍ രചിച്ച ഈ കൃതി കൂടുതല്‍ സരളമാണ്.  സ്വപ്‌നമെന്ന പുകമറയെ സത്യമായി തെറ്റിദ്ധരിക്കാതെ വസ്തുതകള്‍ നേര്‍കാണാന്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട് ഇതിലെ ഉള്ളടക്കം. നീണ്ട യാത്രയ്‌ക്കിടയില്‍ തളര്‍ച്ചമാറ്റാനുളള സത്രമാണ് കുടുംബമെന്ന വലിയ തിരിച്ചറിവിലേക്കു ബോധ്യപ്പെടുമ്പോള്‍ വിവിധ മത്സരങ്ങള്‍കൊണ്ട് എന്തിന് മലിനമാക്കണം ജീവിതത്തെയെന്നുകൂടി നാം മനസിലാക്കുന്നു. രാമന്‍ അനുജനായ ലക്ഷ്മണനു നല്‍കുന്ന ഇത്തരം ഉപദേശങ്ങള്‍  പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ നിസാരരായ നമ്മെക്കൂടി പ്രാപ്തമാക്കുകയാണ് രാമായണം വായനയുടെ വിവിധോദ്ദേശ്യങ്ങളില്‍ ഒന്ന്.

കര്‍ക്കടകം ഒന്നിനു തുടങ്ങി മാസാവസാനം തീരുന്ന രാമായണം വായന മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം പുതിയൊരു ആത്മവിശ്വാസം വളര്‍ത്തും. നൂറ്റാണ്ടുകളായി തുടരുന്ന ഈ വായനയുടെ  ശ്രേഷ്ഠ പാരമ്പര്യം ഇന്നും വലിയ ഭക്തിയോടെ തന്നെയാണ് ആചരിക്കുന്നത്. ശരീരശുദ്ധി വരുത്തി കത്തിച്ച നിലവിളക്കിനു മുന്നിലിരുന്നാണ് രാമായണം വായിക്കുന്നത്. ഒരാള്‍ വായിക്കുന്നു. മറ്റുള്ളവര്‍ കേട്ടിരിക്കുന്നു. വായനയുടെ ഈണത്തിനുമുണ്ട് പ്രത്യേകത. വായിക്കുന്നവര്‍ മാത്രമല്ല കേള്‍ക്കുന്നവര്‍പോലും അതില്‍ ലയിച്ച് ചുറ്റുപാടുകള്‍ മറന്നിരിക്കും. കര്‍ക്കടകം കൊള്ളപ്പിടിച്ച മഴക്കാലമെന്നാണ് പണ്ടേയുള്ള വിശ്വാസം. ഇപ്പോള്‍ കേരളം മുഴുവന്‍ മഴപ്പെയ്‌ത്തില്‍ നിറയുകയാണ്. ദുരിത ദുഖങ്ങളകറ്റാന്‍ ഭക്തിപാരവശ്യത്തോടെ നമുക്ക് രാമായണം വായിച്ചു തുടങ്ങാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.