Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കര്‍ക്കടക നാളുകള്‍… രാമായണ സന്ധ്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 11:34 am IST
inLiterature

മഴമേഘങ്ങളുടെ പെയ്‌ത്തുത്സവങ്ങള്‍ക്കിടയില്‍ മുഖം കനപ്പിച്ചെത്തുന്ന കര്‍ക്കടകത്തിന്റെ അരിഷ്ടതകളെ പാട്ടിലാക്കാന്‍ മര്യാദാ പുരുഷോത്തമനായ രാമന്റെ യാത്രകള്‍ പറഞ്ഞ് മനസിനെ ശാന്തമാക്കുന്ന രാമായണ സന്ധ്യകള്‍ വീണ്ടും. എഴുത്തച്ഛന്റെ ശാരിക പൈതല്‍ ഇന്നുമുതല്‍ വീടുകളില്‍ പറന്നിറങ്ങി അധ്യാത്മരാമായണം ഈണത്തില്‍ ചൊല്ലിത്തുടങ്ങും. 

ഹിന്ദുക്കള്‍ക്ക് രാമായണ മാസമാണ് കര്‍ക്കടകം. പഞ്ഞകര്‍ക്കടകമെന്നു വിളിപ്പേരുള്ള ഈ നാളുകളിലെ ദുരിത ദുഖങ്ങളകറ്റാന്‍  ജീവിതത്തിലെ ഏറ്റവും തീവ്രമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാമന്റെ കഥകളെക്കാള്‍ വലിയ മറ്റു കഥകളില്ലതന്നെ. രാമായണം ഹൃദ്യമായ പാരായണവും  മഹത്തായ ബോധ്യവുമാണ്. എല്ലാഹൈന്ദവ കുടുംബങ്ങളും ക്ഷേത്രങ്ങളും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. ഹിന്ദു വിശ്വാസപ്രകാരം ഈ മാസം പുണ്യമാസമാണ്. എല്ലാത്തരം പ്രതിസന്ധികളേയും മറികടന്ന് മനോവ്യഥകളുടേയും ദുഷ്പ്രവണതകളുടേയും മാറാലകള്‍ തൂത്തുകളഞ്ഞ് മനശുദ്ധിയിലേക്കുള്ള ഉണര്‍ച്ചയേയാണ് രാമായണം വായന ലക്ഷ്യമിടുന്നത്.

ആര്‍ക്കും മനസിലാകും വിധം എഴുതപ്പെട്ട എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഭക്തിസാന്ദ്രവും ധാര്‍മിക സമ്പന്നവുമാണ്. മികച്ച ഉപമകള്‍കൊണ്ട് ജീവിത യാഥാര്‍ഥ്യത്തെ ദാര്‍ശനികമായി അവതരിപ്പിക്കുകയാണ് രാമായണം. ഇതിഹാസമായ വാത്മീകി രാമായണത്തെ അധികരിച്ച് എഴുത്തച്ഛന്‍ രചിച്ച ഈ കൃതി കൂടുതല്‍ സരളമാണ്.  സ്വപ്‌നമെന്ന പുകമറയെ സത്യമായി തെറ്റിദ്ധരിക്കാതെ വസ്തുതകള്‍ നേര്‍കാണാന്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട് ഇതിലെ ഉള്ളടക്കം. നീണ്ട യാത്രയ്‌ക്കിടയില്‍ തളര്‍ച്ചമാറ്റാനുളള സത്രമാണ് കുടുംബമെന്ന വലിയ തിരിച്ചറിവിലേക്കു ബോധ്യപ്പെടുമ്പോള്‍ വിവിധ മത്സരങ്ങള്‍കൊണ്ട് എന്തിന് മലിനമാക്കണം ജീവിതത്തെയെന്നുകൂടി നാം മനസിലാക്കുന്നു. രാമന്‍ അനുജനായ ലക്ഷ്മണനു നല്‍കുന്ന ഇത്തരം ഉപദേശങ്ങള്‍  പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ നിസാരരായ നമ്മെക്കൂടി പ്രാപ്തമാക്കുകയാണ് രാമായണം വായനയുടെ വിവിധോദ്ദേശ്യങ്ങളില്‍ ഒന്ന്.

കര്‍ക്കടകം ഒന്നിനു തുടങ്ങി മാസാവസാനം തീരുന്ന രാമായണം വായന മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം പുതിയൊരു ആത്മവിശ്വാസം വളര്‍ത്തും. നൂറ്റാണ്ടുകളായി തുടരുന്ന ഈ വായനയുടെ  ശ്രേഷ്ഠ പാരമ്പര്യം ഇന്നും വലിയ ഭക്തിയോടെ തന്നെയാണ് ആചരിക്കുന്നത്. ശരീരശുദ്ധി വരുത്തി കത്തിച്ച നിലവിളക്കിനു മുന്നിലിരുന്നാണ് രാമായണം വായിക്കുന്നത്. ഒരാള്‍ വായിക്കുന്നു. മറ്റുള്ളവര്‍ കേട്ടിരിക്കുന്നു. വായനയുടെ ഈണത്തിനുമുണ്ട് പ്രത്യേകത. വായിക്കുന്നവര്‍ മാത്രമല്ല കേള്‍ക്കുന്നവര്‍പോലും അതില്‍ ലയിച്ച് ചുറ്റുപാടുകള്‍ മറന്നിരിക്കും. കര്‍ക്കടകം കൊള്ളപ്പിടിച്ച മഴക്കാലമെന്നാണ് പണ്ടേയുള്ള വിശ്വാസം. ഇപ്പോള്‍ കേരളം മുഴുവന്‍ മഴപ്പെയ്‌ത്തില്‍ നിറയുകയാണ്. ദുരിത ദുഖങ്ങളകറ്റാന്‍ ഭക്തിപാരവശ്യത്തോടെ നമുക്ക് രാമായണം വായിച്ചു തുടങ്ങാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.