Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദ തത്ത്വശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:48 am IST
inSamskriti

ആനന്ദസ്വരൂപനാണു ശ്രീരാമചന്ദ്രന്‍. രാമായണം അദ്ദേഹത്തിന്റ അവതാര ലീലയുടെ ചരിതവുമാകുന്നു. ആനന്ദലബ്ധിയുടെ താത്ത്വികവും പ്രായോഗികവുമായ അനുഭവ തലങ്ങള്‍ അതില്‍ ആദ്യവസാനം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആനന്ദമെന്നത് എന്താണ്? അത് എവിടെ കുടികൊള്ളുന്നു? ആനന്ദം ലഭിക്കാനുള്ള മാര്‍ഗമെന്താണ്? അത് വ്യക്തി ജീവിതത്തില്‍ വരുത്തുന്ന അഭികാമ്യമായ മാറ്റങ്ങളെന്തൊക്കെയാണ്? സമൂഹത്തിലും രാഷ്‌ട്ര ജീവിതത്തിലും ലോകമെമ്പാടും ആനന്ദാനുഭവം വരുത്തുന്ന പരിണതികളെന്തൊക്കെ? മാനവരാശി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അതെങ്ങനെ പരിഹരിക്കുന്നു? ആനന്ദിയായ മനുഷ്യന്റെയും കുടുംബത്തിന്റെയും ലോകത്തിന്റെയും സ്വരൂപമെന്താണ്? അവര്‍ എങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു? ജീവിതത്തെ എങ്ങനെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്? ആനന്ദ തത്ത്വശാസ്ത്രം പ്രായോഗികമാണോ? മുതലായ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ സമാധാനം ശ്രീരാമചന്ദ്രന്റെ ജീവിതരേഖയായ രാമായണത്തിലുണ്ട്.

ഈ ലോകത്ത് ആനന്ദം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. മനുഷ്യര്‍ മാത്രമല്ല; മൃഗങ്ങളും പക്ഷികളും വൃക്ഷലതാദികളുമെല്ലാം ആനന്ദമാഗ്രഹിക്കുന്നു. ആരും തന്നെ ദുഃഖം ഇഷ്ടപ്പെടുന്നുമില്ല. ഉറുമ്പുകള്‍ ഓടി നടക്കുന്ന വഴിയില്‍ ഒരു കനല്‍ക്കട്ട വന്നുപെട്ടാല്‍ അവ ഒഴിഞ്ഞുമാറുന്നത് അതുകൊണ്ടാണ്. ദൂരെനിന്നും ഓടിവരുന്ന വാഹനത്തിന്റെ കമ്പനം അനുഭവപ്പെടുന്ന മാത്രയില്‍ തന്നെ അബദ്ധവശാല്‍ റോഡില്‍വന്നുപെട്ട പുഴു ഇഴഞ്ഞുമാറാന്‍ ശ്രമിക്കുന്നതും വേറൊരു കാരണത്താലല്ല. വളവും വെള്ളവും നല്‍കി വളര്‍ത്തുന്ന കര്‍ഷകന്റെ സാമീപ്യത്തില്‍ സസ്യങ്ങള്‍ ആനന്ദിക്കുന്നതും കോടാലിയുമായെത്തുന്നവന്റെ മുന്നില്‍ ഭയന്നുപോകുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആനന്ദജനകമായ സംഗീതത്തോടു ജന്തു- സസ്യ സമൂഹങ്ങളുടെ പ്രതികരണവും അതേവിധം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിന്റെ വിശ്വദര്‍ശനത്തില്‍ ഇതെല്ലാം സ്പഷ്ടമായി കാണുകയും ചെയ്യാം.

ആനന്ദമാണ് ജീവരാശികളെ മുന്നോട്ടുനയിക്കുന്ന ചാലകശക്തി. മനുഷ്യരുള്‍പ്പെടെ സമസ്ത ചരാചരങ്ങളുടെയും പ്രവൃത്തികളുടെ പരമലക്ഷ്യം ആനന്ദപ്രാപ്തിയാണെന്നു വ്യക്തമാണ്. നല്ല വിളവ് സന്തോഷം നല്‍കുമായിരുന്നില്ലെങ്കില്‍ കാര്‍ഷികാദ്ധ്വാനത്തിന്റെ ക്ലേശം ആരും ഏറ്റെടുക്കുമായിരുന്നില്ല. ഉയര്‍ന്ന ഡിഗ്രികളും തന്മൂലം ലഭിക്കുന്ന ഉന്നത ജോലികളും മെച്ചപ്പെട്ട വരുമാനവും സന്തോഷം പകരുകയില്ലായിരുന്നെങ്കില്‍ ആരും പഠനത്തിന്റെ ബുദ്ധിമുട്ട് സ്വയം സ്വീകരിക്കുമായിരുന്നില്ല. ഫാക്ടറികളിലും മറ്റു ജോലിസ്ഥലങ്ങളിലും നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ സഹിക്കുന്നതും വരുമാനം ദുഃഖത്തെ കുറേയെങ്കിലും ശമിപ്പിച്ച് ആനന്ദമേകുന്നതുകൊണ്ടാണ്.

ഇങ്ങനെ ഏവരും ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ആനന്ദം എവിടെ ഇരിക്കുന്നു? സമ്പത്തിലും അധികാരത്തിലും സ്ഥാനമാനങ്ങളിലും മണിമാളികകളിലും പുതുപുത്തന്‍ വാഹനങ്ങളിലും സ്വര്‍ണാഭരണങ്ങളിലുമെല്ലാം ആനന്ദമിരിക്കുന്നു എന്നാണ് പൊതുധാരണ. ആഗ്രഹിച്ച പദാര്‍ത്ഥങ്ങള്‍ ലഭിക്കുമ്പോഴും ആഗ്രഹിച്ചതു നടക്കുമ്പോഴും ആനന്ദാനുഭവമുണ്ടാകുന്നതിനാല്‍ ഇങ്ങനെ ചിന്തിച്ചുപോകുന്നതു സ്വാഭാവികം. ആഗ്രഹത്തിനു വിപരീതം സംഭവിക്കുമ്പോള്‍ ദുഃഖമുണ്ടാകുന്നത് ഈ ധാരണയെ ബലപ്പെടുത്തുന്നു. എന്നാല്‍ ആനന്ദത്തിന്റെ ഉറവിടം ഭൗതിക പദാര്‍ത്ഥങ്ങളൊന്നുമല്ലെന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. നമുക്ക് പരിചയമുള്ള ഏതു സംഭവം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമായിക്കൊള്ളും.

കൊച്ചുകുട്ടികള്‍ക്കു മൂന്നുവീലുള്ള സൈക്കിള്‍ ഏറെ ഹരമാണെന്ന് ഏവര്‍ക്കുമറിയാം. അതു കിട്ടിയാല്‍ അവര്‍ക്ക് ലഭിക്കുന്ന ആനന്ദത്തിനു പരിധിയുണ്ടാവുകയില്ല. അതുമായി അവര്‍ വീടിനു ചുറ്റും ഉത്സവമൊരുക്കും. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അതുവാങ്ങിക്കൊടുക്കാന്‍ കഴിയാതെ വന്നാലോ? സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്ര ദുഃഖമുണ്ടാവുകയില്ല. അത്രയേറെ അവര്‍ വേദനിക്കും. ഒരിക്കല്‍ അങ്ങനെ കരയുന്ന ആ മൂന്നുവയസ്സുകാരന്റെ അമ്മാവന് വിദേശത്തു ജോലി കിട്ടി. അവധിക്കു വരുമ്പോല്‍ നല്ലൊരു ഫോറിന്‍ ത്രീവീലര്‍ സൈക്കിള്‍ വാങ്ങിക്കൊണ്ടുവന്നു കൊടുക്കാമെന്ന് യാത്ര പുറപ്പെടുന്നേരം അയാള്‍ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ മറന്നില്ല. പക്ഷേ പതിനഞ്ചുവര്‍ഷം കഴിഞ്ഞാണ് അയാള്‍ക്കു നാട്ടില്‍ മടങ്ങിവരാനായത്. ബന്ധുജനങ്ങള്‍ക്കോരോരുത്തര്‍ക്കും നല്ല നല്ല സമ്മാനങ്ങള്‍ കരുതുന്ന കൂട്ടത്തില്‍ തന്റെ അനന്തരവന്റെ കാര്യവും അയാള്‍ മറന്നില്ല. കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ അനന്തരവന് ത്രിവീലര്‍ സൈക്കിള്‍ സമ്മാനമായി സ്‌നേഹപൂര്‍വം നല്‍കിയാല്‍ എന്തായിരിക്കും അയാളുടെ പ്രതികരണം? ഇന്ന് അയാള്‍ കൊച്ചു കുട്ടിയല്ല; പതിനെട്ടുവയസ്സുള്ള യുവാവായി മാറിക്കഴിഞ്ഞിരിക്കുന്നു.

മൂന്നുവയസ്സുള്ളപ്പോള്‍ ആനന്ദമേകുന്ന ത്രീവീലര്‍ എന്തുകൊണ്ടു പതിനെട്ടുകാരനു സന്തോഷം പകരുന്നില്ല? ആനന്ദം സൈക്കിള്‍ എന്ന ഭൗതികപദാര്‍ത്ഥത്തില്‍ കുടികൊള്ളുന്ന ഗുണമാണെങ്കില്‍ അത് എക്കാലവും സന്തോഷദായകമായിരിക്കണമല്ലൊ? പഞ്ചസാരയുടെ സ്വഭാവമായ മാധുര്യവും കാഞ്ഞിരത്തിന്റെ സ്വഭാവമായ കയ്‌പും ആര്‍ക്കും ഏതു പ്രായത്തിലും യഥാക്രമം മാധുര്യമായും കയ്‌പായുമാണല്ലൊ അനുഭവപ്പെടുന്നത്. ഉത്തരം സ്പഷ്ടം. ആനന്ദത്തിന്റെ ഉറവിടം ത്രീവീലര്‍ സൈക്കിളല്ല. സമ്പത്തോ സ്ഥാനമാനങ്ങളോ അധികാരമോ യാതൊന്നുമല്ല. ഭൗതികപദാര്‍ത്ഥങ്ങളിലൊന്നിലും ആനന്ദമിരിപ്പില്ല. ആനന്ദത്തിന്റെ ഉറവിടം അവരവരുടെ ഹൃദയകമലം തന്നെയാണ്. അവരവരുടെ സ്വരൂപം തന്നെയാണ് ആനന്ദമെന്ന് അദ്ധ്യാത്മരാമായണം വ്യക്തമാക്കിത്തരും. അതാണ് ആ മഹാഗ്രന്ഥത്തിന്റെ ദര്‍ശനവൈഭവം. ആനന്ദത്തിന്റെ യഥാര്‍ത്ഥമായ ഉറവിടമറിയാതെ കസ്തൂരിമൃഗത്തെപ്പോലെ നാം ലോകമെല്ലാം അന്വേഷിച്ചു തളരുന്നെന്നുമാത്രം. ദുഃഖങ്ങള്‍ക്കു കാരണമതാണ്. ഉറവവറ്റാത്ത ആനന്ദാനുഭൂതി ആഗ്രഹിക്കുന്നവര്‍ക്ക് ഗുരുപരമ്പര കനിഞ്ഞുനല്‍കിയ നിധിയാണ് അദ്ധ്യാത്മ രാമായണം.

(തുടരും)

ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജില്‍ നിന്നു മലയാളവിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനാണ്. സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനായ അദ്ദേഹം ശ്രീരാമനവമി രഥയാത്രയും ഹിന്ദുമഹാ സമ്മേളനവും സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.