Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യവും, സത്യവുമായ ആത്മാവിനെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:04 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്- 4

ഖിലകാണ്ഡമാണ് അടുത്തത്. 5, 6 അദ്ധ്യായങ്ങള്‍ ചേര്‍ന്നതാണിത്. മോക്ഷത്തിലേക്ക് നയിക്കുന്ന ഉപാസനകളാണ് ഇതില്‍ പറയുന്നത്. ആത്മജ്ഞാനം സംബന്ധിച്ച് ഏറെയൊന്നും ഇല്ല. നിരുപാധികവും സോപാധികവുമായ ബ്രഹ്മം ഒന്നാണെന്ന് ഒന്നാം ബ്രാഹ്മണത്തില്‍ പറയുന്നു.

 അദ്ധ്യാത്മ ജീവിതത്തിന് വേണ്ട മൂന്ന് പ്രധാന ഗുണങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു.

ദേവന്മാരും മനുഷ്യരും അസുരരും ഉപദേശം നേടാനായി പ്രജാപതിയുടെ അടുത്തെത്തുന്നു.

അദ്ദേഹം മൂന്ന് കൂട്ടര്‍ക്കും ദ എന്ന അക്ഷരം മാത്രം ഉപദേശിക്കുന്നു. അതിനെ മൂവരും മൂന്ന് വിധത്തിലാണ് മനസ്സിലാക്കിയത്.

 സുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുന്ന ദേവന്‍മാര്‍ ദ എന്നത് ദമം ആണെന്ന് കരുതി. ദമം എന്നാല്‍ ഇന്ദ്രിയ നിഗ്രഹം. വേണ്ട വിധത്തില്‍ ഇന്ദ്രിയങ്ങളെ അടക്കലാണ് തങ്ങള്‍ക്കുള്ള ഉപദേശമെന്ന് അവര്‍ വിചാരിച്ചു

 ആര്‍ക്കും കൊടുക്കാതെ എല്ലാം സ്വന്തമാക്കി വച്ചിരിക്കുന്ന മനുഷ്യര്‍ ദ എന്നാല്‍ ദാനം ആണെന്ന് കരുതി അത് ചെയ്യാന്‍ തീരുമാനിച്ചു.

 മറ്റുള്ളവരെ ദ്രോഹിക്കുന്ന അസുരര്‍ ദ എന്നത് ദയ എന്നാണെന്ന് വിചാരിച്ചു. സാധകര്‍ ദമം, ദാനം, ദയ എന്നീ മൂന്ന് ഗുണങ്ങളും പാലിക്കണം.

 3 ബ്രാഹ്മണം മുതല്‍ 13 വരെ വിവിധ ഉപാസനകളെ വിവരിക്കുന്നു. 14 ല്‍ ഗായത്രി ഉപാസനയാണ്. 15ല്‍ മരണമടുക്കുമ്പോള്‍ സൂര്യദേവനോടും അഗ്‌നിദേവനോടുമുള്ള പ്രാര്‍ഥനയാണ്.

ആറാം അധ്യായത്തില്‍ 5 ബ്രാഹ്മണങ്ങളാണുള്ളത്. ഒന്നാം ബ്രാഹ്മണത്തില്‍ പ്രാണന്റെ ശ്രേഷ്ഠതയെ വ്യക്തമാക്കുന്ന കഥയാണ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ കലഹിച്ച്  ആരാണ് ശ്രേഷ്ഠന്‍ എന്നറിയാന്‍ പ്രജാപതിയെ സമീപിച്ചു. ആര് പോയാലാണോ ദേഹം നിലനില്‍ക്കാത്തത് ആ ഇന്ദ്രിയമാണ് ശ്രേഷ്ഠമെന്ന് അദ്ദേഹം പറഞ്ഞു.

ഇതു കേട്ട് ഓരോ ഇന്ദ്രിയവും ദേഹത്തില്‍ നിന്ന് പുറത്ത് പോയി. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാല്‍ ഒടുക്കം പ്രാണന്‍ പുറത്ത് പോകാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.

പ്രാണന്റെ ശ്രേഷ്ഠതയെ അംഗീകരിച്ച ഇന്ദ്രിയങ്ങള്‍ അവയുടെ ഗുണങ്ങള്‍ കൂടി പ്രാണന് കാഴ്ചവെയ്‌ക്കുന്നു.

പാഞ്ചാലരാജാവായ പ്രവഹണനും ഗൗതമന്റെ മകനും ശ്വേതകേതുവും തമ്മിലുള്ള സംവാദമാണ് ആദ്യം. പിന്നീട് ഗൗതമന്‍ പ്രവഹണനില്‍ നിന്ന് പഞ്ചാഗ്‌നി വിദ്യയെ നേടുന്നു. പഞ്ചാഗ്‌നി വിദ്യ, ദേവയാനം, പിതൃയാനം, മരണാനന്തര ഗതി എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.

കര്‍മം ചെയ്യാനും ധനം, ഐശ്വര്യം, മഹത്വം ഇവ നേടാനും ശ്രീമന്ഥം എന്ന കര്‍മത്തെ മൂന്നാം ബ്രാഹ്മണത്തില്‍ വിവരിക്കുന്നു. എല്ലാ ആഗ്രഹങ്ങളേയും സാധിപ്പിക്കുന്നതും ഉണങ്ങിയ മരത്തില്‍ പോലും തളിരും ചില്ലകളും ഉണ്ടാക്കുന്നതുമാണ് ഈ കര്‍മം.

സത് പുത്രന്മാര്‍ ഉണ്ടാകാനുള്ള പുത്ര മന്ഥം എന്ന കര്‍മമാണ് നാലാം ബ്രാഹ്മണത്തില്‍.

 പിതൃക്കള്‍ക്ക് സദ്ഗതി കിട്ടാന്‍ സത് പുത്രന്മാരുണ്ടാകണം. മകന്‍ ഉണ്ടാകുന്നതിന് മുമ്പും പിമ്പും ചെയ്യേണ്ട കര്‍മങ്ങളേയും പറയുന്നു.

അഞ്ചാം ബ്രാഹ്മണത്തില്‍ വംശ പരമ്പരയെ വിവരിച്ചാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ബൃഹദാരണ്യം എന്നാല്‍ വലിയ കാട് എന്ന് പറയാം. പലതരത്തിലുള്ള വൃക്ഷങ്ങളുണ്ടാകും  കൊടുങ്കാട്ടില്‍. അത്‌പോലെയാണ് ഈ ഉപനിഷത്തിലെ ഉപാസനകളും ക്രിയകളും. ആരണ്യകമായതിനാല്‍ അത്രയൊന്നും പ്രധാനമല്ലാത്തതും ഇതില്‍ കണ്ടേക്കാം. കാട്ടില്‍ പാഴ്മരങ്ങളും ഉണ്ടാകും.

 അസത്യവും അനിത്യവുമായ ലോകത്തെ കാട്ടി നിത്യവും സത്യവുമായ ആത്മാവിനെ അറിയി ക്കുകയാണ് ഇവിടെ. കര്‍മത്തിലാസക്തമായ മനസ്സിനെ ജ്ഞാനത്തിന്റെ ഉന്നതങ്ങളിലേക്ക് നയിക്കുകയാണ് ബൃഹദാരണ്യകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.